കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം പൂർത്തിയാക്കാൻ ഇനി ചുരുങ്ങിയ ദിവസം മാത്രമാണ് ബാക്കിയുള്ളത് . അതിനിടയ്ക്ക് ആണ് ക്രൈംബ്രാഞ്ച് മേധാവിയായ എഡിജിപി ശ്രീജിത്തിനെ തലപ്പത്തു നിന്ന് മാറ്റിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് പി ശശി എത്തിയതിനു തൊട്ടുപിന്നാലെയാണ് എ ശ്രീജിത്ത് മാറ്റം.

ഇത് തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നാണ് ചോദ്യങ്ങൾ ഉയരുന്നത് .ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ .അഡ്വക്കേറ്റ് ജയശങ്കറുടെ വാക്കുകൾ ഇങ്ങനെയാണ്, 99 സീറ്റ് കൊടുത്ത് ജനം ചെയ്യിപ്പിച്ച സർക്കാർ ആണല്ലോ അപ്പോൾ പിന്നെ എന്തും ചെയ്യാനുള്ള ലൈസൻസ് ആയല്ലോ .ഞങ്ങൾക്ക് സൗകര്യമുള്ളത് പോലെ ഭരിക്കുമെന്നാണ് .

എറണാകുളത്തെ ഒരു അഭിഭാഷകന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നതിന്റെ റസീപ്റ്റ് അടക്കം ഹാജരാക്കിയതാണ് എന്നിട്ടും ഒരു നടപടിയും ഉണ്ടാകില്ല .അങ്ങനെയൊക്കെ ചെയ്യാൻ കഴിവും പ്രാപ്തിയുമുള്ള ഒരാൾ ഇപ്പോൾ പോലീസ് വകുപ്പിൻറെ തലപത്തു വന്നിരിക്കുന്നു .ഇത് തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇല്ല .കാക്ക വന്ന് മാമ്പഴം വീണു എന്ന് പറയുന്നത് പോലെയാണ്.

സെൻകുമാറിനെ മാറ്റിയപ്പോൾ അദ്ദേഹം സുപ്രീം കോടതിയിൽ പോയി അനുകൂലവിധി വാങ്ങിച്ചു , അതുപോലെ ശ്രീജിത്ത് പോകുമെന്ന് തോന്നുന്നില്ല .ഇവിടെ സംഭവിച്ചിരിക്കുന്നത് ഐസ്ക്രീം ഞായർ പാർലർ കേസിലെ രണ്ടാം ഭാഗമാണ് നമ്മുടെ നവോത്ഥാനമെന്നത് ബിന്ദു അമ്മിണിയെ ശബരിമലയിൽ കയറ്റാൻ വേണ്ടി മാത്രമുള്ള ഒന്നാണോ ശബരിമല .

ശബരിമലയിൽ രണ്ട് സ്ത്രീകളെ കയറിയതോടെ സ്ത്രീ സുരക്ഷാ പൂർത്തിയായോ .സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ആണോ പി ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയത്. പൊളിറ്റിക്കൽ സെക്രട്ടറി എന്നാൽ ആഭ്യന്തരമന്ത്രിക്ക് തുല്യനാണ്. ഇത് ശുദ്ധ തോന്നിവാസം ആണ് .ഈ കേസിലെ അന്വേഷണം ഒരു ഘട്ടത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു .

ഇതിനുപിന്നിൽ കൊട്ടേഷൻ എന്നത് പൾസർ സുനിയുടെ ഭാവന മാത്രമാണ് എന്ന് .എന്നാൽ ഇതു വെറും ഭാവനയല്ല എന്നും ഇതിന് പിന്നിൽ വ്യക്തമായ കൊട്ടേഷൻ ഉണ്ടെന്നും ആ കൊട്ടേഷന് പിറകിൽ എൻറെ സുഹൃത്തും അയൽവാസിയും ബന്ധുവുമായ ദിലീപ് തന്നെയാണെന്നും 101% തനിക്ക് ഉറപ്പുണ്ട്. അതിൻറെ അടിസ്ഥാനത്തിൽ ആണ് ഗാന്ധി സ്ക്വയറിൽ പിടി തോമസ് ഉപവാസം നടത്തിയപ്പോൾ താൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.

സന്ധ്യാ പിന്നീട് അന്വേഷണം ഏറ്റെടുത്തു. ബൈജു പൗലോസിനെ പോലുള്ളവർ ദിലീപിനെ അറസ്റ്റ് ചെയ്തു .85 ദിവസം കാരാഗ്രഹം ലഭിച്ചു. കാറ്റത്തു മാങ്ങ വീഴുന്നതുപോലെ സാക്ഷികൾ വീണു .പ്രോസിക്യൂട്ടർ പണി ഇട്ടിട്ടു പോയി .പ്രതിഭാഗം മൊഴി പഠിപ്പിക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ . അതിൻറെ ശബ്ദരേഖ പുറത്തുവന്നു.

ഹൈക്കോടതിയിൽ തന്നെ പല നാടകങ്ങളും നടന്നു . ഒരു മുൻകൂർ ജാമ്യാപേക്ഷ എത്ര ദിവസമാണ് വാദം കേട്ടത് .ഈ കേസിൽ പ്രതിഭാഗം ചേരാത്തത് ശ്രീജിത്തും ഒപ്പമുള്ള കുറച്ച് പോലീസ് ഉദ്യോഗസ്ഥരും മാത്രമാണ് .ഇപ്പോൾ അവരെയും ഒഴിവാക്കി എന്നാണ് ഒരു ചാനൽ ചർച്ചയിൽ അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞത്.