എന്നെ ഏതെങ്കിലും ആശുപത്രിയിലെത്തിക്കൂ…. എന്തെങ്കിലും അപകടം പറ്റിയതാണെന്നു ഞാൻ പറഞ്ഞോളാം’. 2 മണിക്കൂർ നീണ്ട ക്രൂര മർദനമേറ്റു ബോധം മറയും മുമ്പ് ജിബിൻ അവസാനമായി പറഞ്ഞ വാക്കുകളാണിത്. കാക്കനാട്ടെ ക്രൂരമായ ആൾക്കൂട്ട കൊലപാതകത്തില്‍ ജീവനായി ജിബിന്റെ അവസാനത്തെ കേഴല്‍. പ്രതികളെ ഒറ്റയ്ക്കൊറ്റയ്ക്കു ചോദ്യം ചെയ്തപ്പോഴാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ വ്യക്തമായത്. കുണ്ടുവേലിയിലെ വീട്ടിലെത്തിയ ജിബിനെ ഗോവണിയുടെ മുകളിൽ നിന്നു ചവിട്ടി താഴേക്കിടുകയായിരുന്നു. വീടിനു പുറത്തു കൂടിയാണ് ഗോവണി. കുടുംബം താമസിക്കുന്നത് മുകൾ നിലയിലാണ്. പടവുകളിലൂടെ താഴേക്കു തെറിച്ചു വീണ ജിബിനെ ഗോവണിയുടെ താഴത്തെ ഗ്രില്ലിൽ കെട്ടിയിട്ടു വലിയ ചുറ്റികയും അമ്മിപ്പിള്ളയും ഉപയോഗിച്ചായിരുന്നു മർദനം.

നല്ല ശാരീരിക ശേഷിയുള്ള ജിബിൻ അപ്രതീക്ഷിത ചവിട്ടേറ്റു തെറിച്ചു വീണതിനാൽ ചെറുത്തു നിൽക്കാനായില്ല. ഞായറാഴ്ചയും ഇന്നലെയുമായി അറസ്റ്റിലായ 13 പ്രതികളെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. സംഭവത്തിന് ദൃക്സാക്ഷിയായ സ്ത്രീയുടെ മൊഴി പൊലീസിനു വിലപ്പെട്ട തെളിവായി. പ്രതികളിൽ 11 പേർ സംഭവം നടന്ന വീടിന്റെ പരിസരത്തുള്ളവരാണ്. ബന്ധുക്കളായ മൂന്നു പേരെ പുറമേ നിന്നു വിളിച്ചു വരുത്തിയതാണ്.

പാലച്ചുവട് പാലത്തിനു സമീപം റോഡരികിൽ മരിച്ച നിലയിൽ കാണപ്പെട്ട വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിനെ (34) കൊലപ്പെടുത്തിയതാണെന്നു വ്യക്തമായതോടെയാണ് പ്രതികളെ രണ്ടു ഘട്ടമായി അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ അസീസിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഈ വീട്ടിലെ സ്ത്രീയുമായുള്ള അടുപ്പത്തെ തുടർന്നു ജിബിനും വീട്ടുകാരുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി ജിബിനെ തന്ത്രപൂർവം അസീസിന്റെ വീട്ടിൽ വിളിച്ചു വരുത്തി സംഘം ചേർന്നു മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അസീസിന്റെ മകളുടെ ഭർത്താവാണ് ഇന്നലെ അറസ്റ്റിലായ ശ്രീഭൂതപുരം സ്വദേശി അനീസ്. അസീസിന്റെ ഇളയ മകൻ മനാഫ് ഞായറാഴ്ച പിടിയിലായിരുന്നു. അവശേഷിക്കുന്ന പ്രതികൾ അസീസിന്റെ ബന്ധുക്കളും അയൽവാസികളുമാണ്. ജിബിന്റെ മൃതദേഹം വഴിയിൽ തള്ളാൻ കൊണ്ടുപോയ ഓട്ടോയ്ക്കു പിന്നാലെ കാറിൽ സഞ്ചരിച്ച സംഘത്തിൽ ഉൾപ്പെട്ട ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ഇയാൾക്കു മർദനത്തിൽ പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ല. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെല്ലാം തിങ്കളാഴ്ച കസ്റ്റഡിയിലായവരാണ്. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇന്നു കോടതിയിൽ ഹാജരാക്കും.

‘നേരം പോയി കിട്ടുമല്ലോ, ഞാനും പോരാം’– ജിബിന്റെ മൃതദേഹം കിടത്തിയ ഓട്ടോറിക്ഷക്കു പിന്നാലെ കാറിൽ പോയ പ്രതികൾക്കൊപ്പം കയറിക്കൂടിയ ആളാണ് പതിനാലാം പ്രതിയായി പട്ടികയിലുള്ളത്. ജിബിന്റെ മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഉടനെ ഇടവഴിയിലെ ആൾത്തിരക്കും വർത്തമാനവും കേട്ട് ഇറങ്ങിവന്ന അടുത്ത വീട്ടിലെ ഗൃഹനാഥനാണിത്. ഇയാൾ മർദിച്ചില്ലെന്നാണ് മറ്റു പ്രതികൾ നൽകിയ മൊഴി. ഇതു പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

വാഴക്കാല കുണ്ടുവേലിയിലെ ആൾക്കൂട്ട കൊലപാതക കേസിൽ 6 പ്രതികൾക്കൂടി അറസ്റ്റിലായി. കുണ്ടുവേലി ഓലിക്കുഴി സലാം (42), ഓലിക്കുഴി പടന്നാട്ട് അസീസ് (47), ശ്രീമൂലനഗരം ശ്രീഭൂതപുരം മണപ്പാടത്ത് അനീസ് (34), കുണ്ടുവേലി ഓലിക്കുഴി ഹസൈനാർ (37), ഓലിമുകൾ ഉള്ളംപിള്ളി ഷിഹാബ് (33), ചിറ്റേത്തുകര കണ്ണങ്കേരിയിൽ നിസാർ (30) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. 7 പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

പാലച്ചുവട് പാലത്തിനു സമീപം റോഡരികിൽ മരിച്ച നിലയിൽ കാണപ്പെട്ട വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിനെ (34) കൊലപ്പെടുത്തിയതാണെന്നു വ്യക്തമായതോടെയാണ് പ്രതികളെ രണ്ടു ഘട്ടമായി അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ അസീസിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഈ വീട്ടിലെ സ്ത്രീയുമായുള്ള അടുപ്പത്തെ തുടർന്നു ജിബിനും വീട്ടുകാരുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി ജിബിനെ തന്ത്രപൂർവം അസീസിന്റെ വീട്ടിൽ വിളിച്ചു വരുത്തി സംഘം ചേർന്നു മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അസീസിന്റെ മകളുടെ ഭർത്താവാണ് ഇന്നലെ അറസ്റ്റിലായ ശ്രീഭൂതപുരം സ്വദേശി അനീസ്. അസീസിന്റെ ഇളയ മകൻ മനാഫ് ഞായറാഴ്ച പിടിയിലായിരുന്നു. അവശേഷിക്കുന്ന പ്രതികൾ അസീസിന്റെ ബന്ധുക്കളും അയൽവാസികളുമാണ്. ജിബിന്റെ മൃതദേഹം വഴിയിൽ തള്ളാൻ കൊണ്ടുപോയ ഓട്ടോയ്ക്കു പിന്നാലെ കാറിൽ സഞ്ചരിച്ച സംഘത്തിൽ ഉൾപ്പെട്ട ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ഇയാൾക്കു മർദനത്തിൽ പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ല. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെല്ലാം തിങ്കളാഴ്ച കസ്റ്റഡിയിലായവരാണ്. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇന്നു കോടതിയിൽ ഹാജരാക്കും.