ജോസ്‌ന സാബു സെബാസ്റ്റ്യൻ

എന്തുകൊണ്ടാണ് മലയാളി മരണനിരക്ക് ഈ ഇടയായി നമുക്ക് ചുറ്റും കൂടുന്നത്? നമ്മുടെ ചുറ്റും നമ്മിൽപെടാത്ത (മലയാളി അല്ലാത്ത) പലരും അകാലത്തിൽ വിട്ടുപോകുന്നുണ്ടെങ്കിലും നമ്മളിൽപെട്ട ശിഖരങ്ങൾ ഒടിയുമ്പോൾ നമ്മളതു വല്ലാതെ അറിയും . അതും പ്രത്യേകിച്ച് 50 വയസിൽ താഴെയുള്ള പല കുടുംബത്തിന്റെയും നെടും തൂണുകൾ തന്നെ നമ്മിൽനിന്നും പറിച്ചെടുക്കപ്പെടുമ്പോൾ ആകുലപ്പെടാനേറെയില്ലേ ?

വാക്സിനേഷൻ ത്രോംബോബോളിക് സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഒരു സൂചനയും ഇല്ലെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും (ഇഎം‌എ) യുകെയുടെ റെഗുലേറ്ററി ബോഡിയുമൊക്കെ തറപ്പിച്ചു പറയുമ്പോഴും രക്തം കട്ടപിടിക്കുകയും മരണം സംഭവിക്കുകയുമൊക്കെ ചെയ്തതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി ഓക്സ്ഫോർഡ്-അസ്ട്രസെനെക കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നത് ഡെൻമാർക്ക് ഉൾപ്പെടെ മറ്റ് എട്ട് രാജ്യങ്ങൾ അടങ്ങുന്ന നോർവേ, ഐസ്‌ലാന്റ്, ഓസ്ട്രിയ, എസ്റ്റോണിയ, ലിത്വാനിയ, ലക്സംബർഗ്, ഇറ്റലി, ലാത്വിയ എന്നിവയും Ast അസ്ട്രാസെനെക്കയുടെ വാക്സിൻ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഒരാൾക്ക് ഒന്നിലധികം ത്രോംബോസിസ് രോഗനിർണയം നടത്തുകയും, വാക്സിനേഷൻ കഴിഞ്ഞ് 10 ദിവസത്തിന് ശേഷം മരിക്കുകയും ചെയ്ത കേസ്‌ കൂടാതെ വാക്സിനേഷൻ നൽകിയ ശേഷം മറ്റൊരാളെ പൾമണറി എംബോളിസവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഓസ്ട്രിയ ഒരു ബാച്ച് ആസ്ട്രാസെനെക്ക വാക്സിനുകളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചതായാണ് മാർച്ച് 10 ന് EMA അറിയിച്ചത് . 17 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തിച്ച ഒരു ദശലക്ഷം വാക്സിനുകൾ മൂലം റിപ്പോർട്ട്‌ ചെയ്യപ്പെട്ട മറ്റു രണ്ടു ത്രോംബോബോളിക് ഇവന്റ് കേസുകളും ഈ ബാച്ചിൽ നിന്ന് തന്നെയെന്ന് സൂചന ലഭിച്ചതായും ഇഎംഎ പറയുന്നു .

ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ ഫാർമകോപിഡെമിയോളജി പ്രൊഫസർ സ്റ്റീഫൻ ഇവാൻസ് പറഞ്ഞതനുസരിച്ചു കോവിഡ് -19 രോഗം രക്തം കട്ടപിടിക്കുന്നതുമായി വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോവിഡ് -19 ന്റെ ഫലമായി രക്തം കട്ടപിടിക്കുന്നത് മൂലം നൂറുകണക്കിന്, ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമാണ് . അങ്ങനെ നോക്കുമ്പോൾ കൊറോണ വന്നതിലൂടെ ഓൾറെഡി രക്തം കട്ടപിടിക്കുന്ന അവസ്ഥയിലൂടെ കടന്നുപോയി വീക്ക് ആയി നിൽക്കുന്ന നമ്മളുടെ പ്ലേറ്റിലേറ്റസിനെ വാക്സിൻ കൂടുതൽ ദുർബലമാക്കികൊണ്ട് സ്‌ട്രോക്കിനും കാർഡിയാക് പ്രോബ്ലെത്തിനും കാരണമാകുന്നില്ല എന്ന് പറയാൻ നമുക്കാവുമോ?

എന്നാൽ വാക്സിനേഷൻ ഈ അവസ്ഥകൾക്ക് കാരണമായതായി നിലവിൽ ഒരു സൂചനയും ഇല്ലാത്തതിനൽ അവ പാർശ്വഫലങ്ങളായി പട്ടികപ്പെടുത്തിയിട്ടില്ലെന്നും വാക്സിനേഷൻ ലഭിച്ച ആളുകളിൽ ത്രോംബോബോളിക് സംഭവങ്ങളുടെ എണ്ണം സാധാരണ ജനങ്ങളിൽ കാണുന്നതിനേക്കാൾ കൂടുതലല്ലെന്നുമൊക്കെ ഇവർ തന്നെ പറയുന്നു . ഇതുവരെ ലഭ്യമായ വിവരങ്ങൾ വച്ചു യൂറോപ്യൻ ഇക്കണോമിക് ഏരിയയിൽ അസ്ട്രസെനെക്ക വാക്സിൻ നൽകിയ അഞ്ച് ദശലക്ഷം ആളുകളിൽ മാർച്ച് 10 വരെ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നമുക്കേവർക്കുമറിയാവുന്ന പോലെ വാക്സിൻ ആദ്യ ഡോസ് കൊടുത്തത് പ്രായമുള്ളവരിലാണ് . ഹെൽത്ത് പ്രോബ്ലംസ് ഉള്ളവർ എന്ന് മുദ്രകുത്തി ആദ്യ ഡോസ് കൊടുത്തശേഷമുള്ള അവരുടെ മാഞ്ഞുപോകലുകൾക്ക് നമ്മൾ കാരണമാക്കിയത് പ്രായാധിക്യവും മറ്റുപല അസ്വസ്ഥകളും മാത്രമാണ് എന്നാണ്. എന്നാൽ അതിൽ എത്രമാത്രം സത്യമുണ്ട് എന്നത് ഇനിയും നമ്മൾ പേടിക്കേണ്ടതില്ലയോ ?

10 ദശലക്ഷത്തിലധികം റെക്കോർഡുകളുടെ വിശകലനത്തിൽ അസ്ട്രസെനെക്ക കോവിഡ് -19 വാക്സിൻ പൾമണറി എംബോളിസം അല്ലെങ്കിൽ ഡീപ് സിര ത്രോംബോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതായി തെളിവുകളില്ലന്നും പറയുമ്പോഴും യുകെയുടെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ വാക്സിൻ സേഫ്റ്റി ലീഡ് ഫിൽ ബ്രയാൻ പറഞ്ഞതനുസരിച്ചു യുകെയിൽ ഉടനീളം നൽകിയിട്ടുള്ള 11 ദശലക്ഷത്തിലധികം ഡോസുകൾ അസ്ട്രസെനെക്ക വാക്സിൻസിൽ ഇതുവരെ ലഭിച്ച രക്തം കട്ടപിടിച്ചതിന്റെ റിപ്പോർട്ടുകൾ വാക്സിനേഷൻ ചെയ്ത ജനസംഖ്യയിൽ സ്വാഭാവികമായി സംഭവിക്കാനിടയുള്ള സംഖ്യയേക്കാൾ കൂടുതലല്ല എന്നിരുന്നാലും പല പ്രശ്‌നങ്ങളും സൂക്ഷ്മപരിശോധനയിലാണെന്നും എന്നാൽ ലഭ്യമായ തെളിവുകൾ വാക്‌സിനാണ് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പറയുമ്പോൾ ഒരു തെളിഞ്ഞ ഉത്തരം കിട്ടാൻ നമ്മളിളിനി നമ്മളെത്തന്നെ ബലികൊടുക്കേണ്ടതായി വരുമോ ?

ബ്രിട്ടീഷ്കാരുടെ ബേസിക് ക്വാളിറ്റികളിൽ ഒന്നാണ് Divide and Rule. അങ്ങനെ നോക്കുമ്പോൾ പ്രായമുള്ളവർക്ക് ആദ്യഡോസ് കൊടുത്തു 50 വയസിൽ താഴെയുള്ളവരെയും കുഞ്ഞുങ്ങളെയും മാറ്റിനിർത്തിയതും ഒരു പരീക്ഷണമായിരുന്നോ എന്ന് കൂടി നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു ?

പ്രായമായവരിലുള്ള വാക്സിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കാതെ അവരുടെ മരണങ്ങളും സ്ട്രോക്കുകളും പ്രായാധിക്യ അസ്വസ്ഥതയെന്നു എഴുതിത്തള്ളി അടുത്ത സെറ്റ് ഓഫ് പീപ്പിളിലേക്കു വാക്‌സിനേഷൻ വ്യാപാരിപ്പിക്കുന്നതും അടുത്ത തലമുറയിലേക്കുള്ള കുഞ്ഞുങ്ങളെ സേഫ് ആക്കിവച്ചിട്ടു തന്നാണ് എന്നുള്ളതും നമുക്ക് മുമ്പിൽ സത്യമല്ലേ ?

2009 ലെ പന്നിപ്പനിയിലെ വാക്സിൻ “പാൻഡെമിക്” നാർക്കോലെപ്‌സിയെ ഉൽപ്പന്നത്തിന്റെ പ്രതികൂല ഫലമായി കണ്ടെത്തുന്നതിൽ എം‌എച്ച്‌ആർ‌എ പരാജയപ്പെട്ടകേസും നമ്മുടെ കൺമുമ്പിൽ ഉണ്ട് എന്നുള്ളതും നാം മറന്നുകൂടാ .

പക്ഷെ ഇന്ന് പ്രായം ആയവരുടെ വേർപാടിനു കരണമായവൻ പതുക്കെ പതുക്കെ നമ്മുടെ പല കുടുംബങ്ങളിലെയും ബ്രെഡ് വിന്നർമാറിലേക്ക്‌ കണ്ണ് വെക്കുമ്പോഴും നമ്മൾക്ക്‌ ഇനിയും പലതും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞിരിക്കാൻ ആവുമോ ?

രജിസ്റ്റർ ചെയ്ത മിക്ക റിപ്പോർട്ടുകളിലും ഒന്നിലധികം പാർശ്വഫലങ്ങൾ ഉൾപ്പെടുമ്പോൾ, ഡാറ്റയുടെ അവതരണം ക്ലസ്റ്ററുകൾ വിശകലനം ചെയ്യുന്നത് തടയുന്നു, അങ്ങനെ വരുമ്പോൾ രോഗികൾക്ക് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.

മാർച്ച് 14 ലെ കണക്കനുസരിച്ച് ഓരോ 320 ഡോസുകൾക്കും (12.2 മി / 38,084) 1 യെല്ലോ കാർഡ് റിപ്പോർട്ടും 175 ൽ ഓക്സ്ഫോർഡ് അസ്ട്രസെനെക്ക 1 ഉം (13.7 മി / 78,223) ഫൈസർബയോൺടെക് ഉൽപ്പന്നം രജിസ്റ്റർ ചെയ്തു. അതേസമയം, ഒരു കാർഡിന് പ്രതികൂല സംഭവങ്ങളുടെ ശരാശരി എണ്ണം രണ്ടാഴ്ച മുമ്പത്തേതിന് സമാനമാണ്, ഇപ്പോൾ 585 “മാരകമായ പ്രതികരണങ്ങൾ” ഉണ്ട് (ഫൈസറിന് 249, ഓക്സ്ഫോർഡിന് 326) [2,3,4]. മാത്രമല്ല, ഇത് ഒരു നിഷ്ക്രിയ ഡാറ്റാബേസ് മാത്രമാണ്, ഗവൺമെന്റ് / മെഡിക്കൽ പോളിസിയിൽ നിന്നുള്ള ദോഷം പരിഗണിക്കുന്നതിനുള്ള സാധ്യതയോട് ശത്രുത പുലർത്താൻ സാധ്യതയുള്ള ഒരു സംസ്കാരത്തിൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യപ്പെടാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടാകാം.

അസ്ട്രാസെനെക്കയുടെ വക്താവ് പറഞ്ഞതനുസരിച്ചു രോഗികളുടെ സുരക്ഷയാണ് അസ്ട്രാസെനെക്കയുടെ ഏറ്റവും ഉയർന്ന മുൻ‌ഗണനയെന്നു പറയുമ്പോളും സ്ട്രോക്കോ ഹൃദയാഘാതമോ വന്നു മരിച്ചാലും കോവിട് വന്ന് മരിച്ചു എന്ന് പറയിപ്പിക്കാതിരിക്കാൻ മാത്രമാണോ ഇവരുടെ ശ്രമം ?

ഓക്‌സ്‌ഫോർഡ് വാക്‌സിനായി ഓരോ കാർഡിലും ശരാശരി 3.7 പ്രതിപ്രവർത്തനങ്ങൾ ലിസ്റ്റുചെയ്യുമ്പോൾ ഫൈസറിനായി 2.9 ആയി വേഴ്സസ് ചെയ്യുന്നു,

ബ്രിസ്റ്റോൾ സർവകലാശാലയിലെ പീഡിയാട്രിക്സ് പ്രൊഫസർ ആദം ഫിൻന്റെ അഭിപ്രായത്തിൽ രക്തം കട്ടപിടിക്കുന്ന അസുഖങ്ങൾ പതിവിലും കൂടുതൽ പതിവായി സംഭവിക്കുന്നുവെന്നും പറയുമ്പോഴും വാക്സിൻ രക്തം കട്ടപിടിക്കുന്നതിന് കാരണമാകില്ല ഇത് വളരെ അപൂർവമായ ഒരു സംഭവമാണെന്നും പറയുന്നു

എന്നാൽ റിപ്പോർട്ടുചെയ്യപെടുന്ന രീതി, വ്യക്തിഗത കേസ് ചരിത്രങ്ങൾ ഒക്കെ ചിലതരം വിശകലനങ്ങൾക്കെതിരെ അദൃശ്യരായ തീവ്രവാദികളാണ്.

മരണങ്ങൾ നമുക്കൊരു പുത്തരിയല്ലെങ്കിലും ആരോഗ്യമായ അവസ്ഥയിലും കുഴഞ്ഞു വീഴുക…
ഹൃദയ സ്തംഭനങ്ങൾ ഏറിവരുക… കഠിനമായാ തലവേദന വരുക …
കൈ കാൽ കഴച്ചിൽ വരുക …
എന്തുകൊണ്ടാരിക്കും ഇങ്ങനെയന്ന് നമ്മൾ ചിന്തിക്കേണ്ടയോ ?

അങ്ങനെ ശാന്തമായവ പലതും പലവിധ കാരണങ്ങളാക്കി ശരിക്കുള്ള കൊലയാളിയെ മറച്ചുവച്ചു നമ്മൾ ഓരോരുത്തരായി മാഞ്ഞുപോയികൊണ്ടേയിരിക്കുന്നു. നമ്മുടെ അംഗസംഖ്യ കുറയ്ക്കുന്നത് നമ്മൾ ഇനിയും മനസിലാക്കേണ്ടതില്ലയോ ?

കോവിഡിനെ തടുക്കാനായ് നമ്മൾ ചെയ്യുന്നത് പലതും എലിയെ പേടിച്ചു ഇല്ലം ചുട്ട അവസ്ഥ പോലാകുമോ?

കാരണങ്ങൾ പലതും അറിയേണ്ടിയിരിക്കുന്നു . വേണ്ടിവന്നാൽ പലതും തടുക്കേണ്ടിയുമിരിക്കുന്നു .