ന്യൂഡൽഹി: മുതിർന്ന നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപിൽ സിബൽ കോൺഗ്രസ് വിട്ടു. സമാജ് വാദി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു. കപിൽ സിബൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സമാജ് വാദി പാർട്ടി ടിക്കറ്റിൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. അഖിലേഷ് യാദവിനൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. മെയ് 16ന് കോൺഗ്രസ് വിട്ടതായി സിബൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല സഖ്യമാണ് ലക്ഷ്യമെന്നും കപിൽ സിബൽ പ്രതികരിച്ചു. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവുമായി അദ്ദേഹം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തുവന്ന 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ. സമാജ് വാദി പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ കപിൽ സിബലിന് പുറമെ മറ്റ് രണ്ട് പേര് കൂടി ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

രാജ്യസഭയിൽ സ്വതന്ത്ര ശബ്ദമാകുവാൻ ആഗ്രഹിക്കുന്നതായും കപിൽ സിബൽ വ്യക്തമാക്കി.

സമാജ് വാദി പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥികളുടെ പട്ടിക സമർപ്പിച്ചതായി ഹിന്ദി മാധ്യമമായ ആജ് തക്ക് റിപ്പോർട്ട് ചെയ്തു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിബിൾ യാദവും ഇത്തവണ രാജ്യസഭയിൽ എത്തുമെന്നാണ് റിപ്പോർട്ട്. എസ് പി മുതിർന്ന നേതാവായ ജാവേദ് അലി ഘാനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

നേരത്തേയും സമാജ് വാദി പാർട്ടിയുമായും അഖിലേഷ് യാദവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് കപിൽ സിബൽ. എസ് പി നേതാവായിരുന്ന അസം ഖാന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായതും അദ്ദേഹം തന്നെയാണ്. അതിന് പുറമെ, 2017ൽ എസ് പിയിൽ കുടുംബപ്പോര് രൂക്ഷമായപ്പോൾ അഖിലേഷ് യാദവിന് സൈക്കിൾ ഛിഹ്നം നേടിക്കൊടുക്കുവാൻ നിയമ പോരാട്ടം നടത്തിയതും അദ്ദേഹമായിരുന്നു.

നേരത്തേയും സമാജ് വാദി പാർട്ടിയുമായും അഖിലേഷ് യാദവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് കപിൽ സിബൽ. എസ് പി നേതാവായിരുന്ന അസം ഖാന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായതും അദ്ദേഹം തന്നെയാണ്. അതിന് പുറമെ, 2017ൽ എസ് പിയിൽ കുടുംബപ്പോര് രൂക്ഷമായപ്പോൾ അഖിലേഷ് യാദവിന് സൈക്കിൾ ചിഹ്നം നേടിക്കൊടുക്കുവാൻ നിയമ പോരാട്ടം നടത്തിയതും അദ്ദേഹമായിരുന്നു.