ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊലപാതകത്തിന് തൊട്ടുമുമ്പ് തുർക്കികാരനായ ഭർത്താവ് ഭാര്യയുമായി സെൽഫിക്ക് പോസ് ചെയ്തതായും പിന്നീട് ദാരുണമായ കൊലപാതകം നടത്തിയതായും കണ്ടെത്തി . തുർക്കിയിലെ മുഗ്ല നഗരത്തിലെ ബട്ടർഫ്ലൈ വാലിയിലാണ് പ്രസ്തുത സംഭവം നടന്നത്. 32കാരിയായ ഭാര്യ സെമ്ര അയസലിനെയും അവരുടെ ഗർഭസ്ഥശിശുവിനെയും കൊലപ്പെടുത്തിയ കേസിൽ ഹകാൻ അയസലിനെ അറസ്റ്റ് ചെയ്തു . മലഞ്ചെരുവിൽ നിന്ന് തള്ളിയിട്ടാണ് ഹകാൻ അയസൽ കൊലപാതകം നടത്തിയത്.

അപകട മരണം എന്ന് ആദ്യം കരുതിയ സംഭവത്തിൻെറ ചുരുളഴിഞ്ഞത് വളരെ വിദഗ്ധമായാണ്. കൊലപാതകത്തിന് തൊട്ടുമുമ്പ് തൻറെ ഭാര്യയുമായി സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു. അതോടൊപ്പം 3 മണിക്കൂറോളം അവർ മലഞ്ചെരുവിൽ ഇരിക്കാനുള്ള കാരണം കുറ്റകൃത്യം നടത്തുമ്പോൾ അരികെ ആരും ഇല്ല എന്ന് ഉറപ്പു വരുത്താനാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. അന്വേഷണത്തിലേയ്ക്ക് വെളിച്ചം വീശിയത് ഹകാൻ തൻെറ ഭാര്യയുടെ പേരിൽ എടുത്ത അപകട ഇൻഷുറൻസിനെ കുറിച്ചുള്ള വിവരം പുറത്തുവന്നതാണ്. 400,000 ടർക്കിഷ് ലിറ(40,865 പൗണ്ട് ) ആണ് കൊലപാതകത്തിന് മുമ്പ് അപകട ഇൻഷുറൻസ് എടുത്തിരുന്നത്.