ജേക്കബ് പ്ലാക്കൻ
കുരുത്തോല …തളിരോല …
ഒരിളംപച്ച വെളുത്തോല…നാമ്പോല..യത്
വിരിയാത്തൊരു തെങ്ങോല …!
ഒലീവ്മര ചില്ലോല ..ഇത്
ഓശാനപ്പെരുന്നാളിൻ
പൊന്നോല …!

ചൂളപ്രാവിൻ ചുണ്ടത്തെ ഒലീവിലപോലെ ..
പ്രളയപരിണതിയിലെയാശ കിരണംപോലെ ..

യരൂശലം വീഥികളിലന്നു ഒലിവ്മര ചില്ലകളുയർത്തി …!
യരൂശലം നാഥനായി, ഓശാനപാടിയതിനോർമ്മയ്ക്കായി …!
ഓശാന പെരുന്നാളിനിന്നും
കുരുത്തോലകണ്ണി
കളുയർത്തുന്നു ..!
മിശിഹായെ വാഴ്ത്തുന്നു ..!
ഓശാന പാടി സ്തുതിക്കുന്നു ..!

കുരുത്തോലതന്നാഹ്ളാദംതീരും മുമ്പേ …,
തിരുവത്താഴകുരിശോലയായി മാറുന്നു …! ഓശാന കുരുത്തോല …കുരിശോലയായി മാറുന്നു …!

അബ്രാമിന്റെ മക്കൾക്കായി സ്നേഹം ഗാഗുൽത്തയിൽ ത്യാഗത്തിൻ ബലിയായിതീർന്നു ..!
എന്നിട്ടുംമൊട്ടും കുറവില്ലാത്ത സ്നേഹത്താൽ ദൈവം നമ്മെ കൈനീട്ടിപ്പുണരുന്നു …!
ഉത്ഥിതനായി കുരിശിൽ ഉയരുന്നു …!

ഒലീവില വീണ്ടും പ്രതീക്ഷതൻ തളിരിലയാകുന്നു …
മണ്ണിൻ പ്രത്യാശ വീണ്ടും വിണ്ണിലുദിക്കുന്നു …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814