യു കെ : എൽജിബിറ്റി കുടുംബങ്ങൾക്കെതിരെ എൻഎച്ച്എസ്‌ വിവേചനപരമായ നിലപാട് സ്വീകരിച്ചു എന്നാരോപിച്ച് ലെസ്ബിയൻ ദമ്പതികൾ കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ബെർക്ഷെയറിലെ വിൻഡ്സറിൽ നിന്നുള്ള മുപ്പത്തിനാലുകാരിയായ മേഗൻ ബേക്കൺ ഇവൻസും ഭാര്യ മുപ്പത്തിമൂന്നുകാരി വിറ്റിനിയുമാണ് പരാതിക്കാർ. എൻഎച്ച്എസ് സഹായം ലഭിക്കുന്നതിന് മുൻപായി സ്വവർഗ്ഗ ദമ്പതികൾ 12 തവണയോളം പ്രൈവറ്റ് ട്രീറ്റ് മെന്റുകൾ നടത്തേണ്ടതായി വരുന്നു. എന്നാൽ ഹെറ്ററോസെക്ഷ്യുൽ ദമ്പതികൾക്ക് രണ്ടു വർഷം മാത്രം കാത്തിരുന്നാൽ മതിയാകും. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ വൻ ആരാധകരുള്ള ഈ ദമ്പതികൾ 13 വർഷമായി ഒരുമിച്ചുണ്ട്. ഇവരുടെ വിവാഹം നാലു വർഷത്തിന് മുൻപാണ് നടന്നത്.

വ്യത്യസ്ത ലിംഗത്തിൽ നിന്നുള്ള ദമ്പതികളിൽ നിന്നും തങ്ങളെ വിവേചിച്ചു കണ്ടുവെന്നും, ഐവിഎഫ് ട്രീറ്റ് മെന്റിനായി മറ്റും കൂടുതൽ തുക തങ്ങൾക്ക് ചിലവാക്കേണ്ടിതായി വന്നുവെന്നും ഇവർ ആരോപിച്ചു. 30,000 പൗണ്ട് മുതൽ 50,000 പൗണ്ട് വരെ തുകയാണ് സ്വർഗ്ഗ ദമ്പതികൾക്ക് ചിലവാക്കേണ്ടതായി വരുന്നത്. ഇത് തികച്ചും വിവേചനപരമായ നിലപാടാണെന്ന് ഇവർ ആരോപിച്ചു. 2019 ൽ ഒരു വ്യക്തിയുടെ ലൈംഗിക താൽപ്പര്യങ്ങൾ ഐവിഎഫിനു തടസ്സമായി കണക്കാക്കരുത് എന്ന ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കിയിരുന്നു.എന്നാൽ ഇത്തരത്തിലുള്ള എൻഎച്ച്എസ്‌ ഫണ്ട്‌ ചെയ്യുന്ന ഐവിഎഫ് സംവിധാനം 39 ശതമാനം ഹെട്രോസെക്ഷ്യുൽ ദമ്പതികൾക്ക് ലഭിച്ചപ്പോൾ, 14 ശതമാനം സ്വവർഗ്ഗ കമ്പനികൾക്ക് മാത്രമാണ് ഈ പ്രയോജനം ലഭ്യമായത്. ദമ്പതികൾക്ക് അനുകൂല നിലപാടുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.