മലപ്പുറത്ത് സദാചാര ഗുണ്ടായിസം ചമഞ്ഞ് ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ച യുവാവ് ജീവനൊടുക്കി. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ജീവനൊടുക്കിയത്. മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ചിരുന്നു.  കഴിഞ്ഞദിവസം രാത്രി എടരിക്കോട് മമ്മാലിപ്പടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് സാജിത്തിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇതിനുശേഷം യുവാവിനെ നാട്ടുകാർ പോലീസിന് കൈമാറി. യുവാവിന്‍റെ ശരീരത്തിൽ കെട്ടോ പരിക്കുകളോ ഉണ്ടായിരുന്നില്ല. ഇരുകൂട്ടർക്കും പരാതി ഇല്ലാതിരുന്നതിനാൽ കേസ് എടുത്തിരുന്നില്ലെന്നും പോലീസ് പറഞ്ഞു.  പിന്നീടാണ് യുവാവിനെ മർദിക്കുന്നതിനിടെ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ ചിലർ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചത്. ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.  സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചു.