മരുമകളെ ക്രൂരമായി ബലാൽസംഗം ചെയ്തത് ചോദ്യം ചെയ്ത മകനെ അച്ഛൻ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് 56 വയയുള്ള ഭർത്താവിന്റെ പിതാവ് മരുമകളെ ക്രൂരമായി ബലാൽസംഗം ചെയ്തത്. ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യ ഇക്കാര്യം പറയുകയും ചെയ്തു. അച്ഛനോട് ചോദിക്കാനെത്തിയെ മകനുമായി ഇയാൾ വാക്കുതർക്കത്തിലാവുകയും പിന്നാലെ തോക്കെടുത്ത് മകനെ വെടിവെച്ച് െകാല്ലുകയുമായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മയും മകനും ഇയാൾക്കെതിരെ തിരിഞ്ഞപ്പോൾ ഇളയ മകൻ അച്ഛന്റെ ക്രൂരതയെ പിന്തുണച്ച് അച്ഛനൊപ്പം ചേർന്നു. ഒരു വർഷം മുൻപാണ് കൊല്ലപ്പെട്ട മകന്റെ വിവാഹം കഴിഞ്ഞത്. വീട്ടിലുള്ളവർ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് വീട്ടിലുണ്ടായിരുന്ന മരുമകളെ ഇയാൾ പീഡിപ്പിച്ചത്. കൊല്ലപ്പെട്ട മകൻ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. പ്രതിയായ അച്ഛൻ സെക്യൂരിറ്റി ഏജൻസിയിലാണ് ജോലി ചെയ്യുന്നത്.