ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻ എച്ച് എസിനെതിരെ ലിങ്കമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആൾ രംഗത്ത്. താൻ സ്വവർഗ്ഗാനുരാഗിയാകാൻ ആഗ്രഹിക്കാത്തതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നും എന്നാൽ എൻ എച്ച് എസിൽ നിന്നും തനിക്ക് വളരെ കയ്‌പേറിയ അനുഭവം ആണ് നേരിട്ടതെന്നും മുപ്പത്തഞ്ചുകാരനായ റിച്ചി ഹെറോൺ പറഞ്ഞു. തന്നെ ഈ സംഭവം ജീവിതകാലം മുഴുവൻ വേദനിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ലിങ്ക മാറ്റത്തിന്റെ ഭാഗമായി ലിംഗവും വൃഷണവും നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് റിച്ചി വിധേയനായിരുന്നു.

ശസ്തക്രിയയ്ക്ക് ശേഷം നിരന്തരം വേദന അനുഭവപെടുന്നതിനെ തുടർന്ന് കംബ്രിയ, നോർത്തംബർലാൻഡ്, ടൈൻ ആൻഡ് വെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനെതിരെ കേസെടുക്കാൻ തയ്യാറാവുകയാണ് റിച്ചി. തനിക്ക് ഇപ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുമ്പോൾ അസഹ്യമായ വേദന അനുഭവപെടാറുണ്ടെന്നും അവർ വെളിപ്പെടുത്തി.

തൻെറ ലിംഗത്തെ കുറിച്ച് ആശയ കുഴപ്പം നേരിട്ട സാഹചര്യത്തിൽ താൻ ഡോക്ടർമാരെയും സൈക്യാട്രിസ്റ്റുകളെയും സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതൽ തനിക്ക് അനുഭവപ്പെട്ട സ്വവർഗ്ഗഭോഗം പരിഗണിക്കുന്നതിന് പകരം താൻ ഒരു ട്രാൻസ് ആണ് എന്ന് സ്ഥാപിക്കാനാണ് മെഡിക്കൽ ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും അവർ ആരോപിച്ചു. എന്നാൽ താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് റിച്ചി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് ഒബ്‌സെസ്സിവ് കംപേൾസീവ് ഡിസോർഡർ ആണെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ താൻ ട്രാൻസ് ആണെന്ന് വിശ്വസിക്കാൻ ഇത്തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ കരണമായോ എന്ന് മെഡിക്കൽ ഓഫിസർമാർ അന്വേഷിച്ചിട്ടില്ല എന്ന ആരോപണവും റിച്ചി ഉന്നയിച്ചു.