ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാറിടം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിരോധിക്കുന്നത് സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർമാരുടെയും നോൺ-ബൈനറിക്കാരുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്ന മേൽനോട്ട ബോർഡിന്റെ ശുപാർശയിൽ നടപടിയ്ക്കൊരുങ്ങി മെറ്റ. ടോപ്പ് സർജറിയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ചിത്രങ്ങൾ ട്രാൻസ് ദമ്പതിമാർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രത്തിന് മെറ്റ വിലക്കേർപ്പെടുത്തിയതിനെ തുടർന്നായിരുന്നു ബോർഡിന്റെ ശുപാർശ.

പുരുഷന്മാർ ശരീരം കാണിച്ചുകൊണ്ട് പോസ്റ്റ്‌ ചെയുന്ന ചിത്രങ്ങൾക്ക് ഇത്തരത്തിൽ വിലക്ക് ബാധകമല്ല. എന്നാൽ സ്ത്രീകൾക്ക് മാത്രം എന്തുകൊണ്ട് വിലക്കേർപെടുത്തുന്നു എന്നുള്ളത് കാലങ്ങളായി നിലനിൽക്കുന്ന ചർച്ചയാണ്. മെറ്റയുടെ നയം മാറ്റണമെന്നും വിവേചനപരമായ തീരുമാനത്തിൽ മാറ്റം ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് 2020 ൽ നഗ്നരായ പ്രതിഷേധക്കാർ – പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെ ഫേസ്ബുക്കിന്റെ ന്യൂയോർക്ക് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു.

മെറ്റ സ്വാതന്ത്രമായി പ്രവർത്തിക്കുന്ന ബോർഡാണ്. ഇന്റർസെക്‌സ്, നോൺ-ബൈനറി, ട്രാൻസ്‌ജെൻഡർ ആളുകൾക്കും തുടങ്ങി എല്ലാവർക്കുമുള്ള നയം ലിംഗഭേദത്തിന്റെ ബൈനറി വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2013 ൽ സ്ത്രീകൾ മുലയൂട്ടുന്ന ചിത്രങ്ങൾ നീക്കം ചെയ്തതിന് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് സംഭവത്തിൽ ക്ഷമ ചോദിച്ചു അധികൃതർ രംഗത്ത് വന്നിരുന്നു. തുടർന്ന് ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.