ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തതായി സംശയിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ മന്ത്രിമാരും ഈ ആഴ്ച സുരക്ഷാ സേവനങ്ങൾക്കൊപ്പം പുതിയ പരിശീലനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ്ഹാൾ പറഞ്ഞു.

പ്രതിസന്ധി കൈകാര്യം ചെയ്യാൻ അറിയാമെന്നും റഷ്യ, ചൈന, ഉത്തരകൊറിയ, ഇറാൻ തുടങ്ങിയ ശത്രു രാജ്യങ്ങളുടെ ലക്ഷ്യമാകാൻ സാധ്യതയുള്ളതിനാൽ ഗവൺമെന്റ് ബിസിനസ്സ് നടത്താൻ ഒരിക്കലും സ്വകാര്യ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്ന് മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകുമെന്നും കൂട്ടിച്ചേർത്തു.

ബ്രിട്ടനിലെ ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ മുൻ ചെയർമാനായിരുന്ന പോളിൻ നെവിൽ-ജോൺസ്, ‘മന്ത്രിമാർ സ്വകാര്യ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ശരിയാണെന്ന ധാരണയില്ലെന്ന് പറഞ്ഞു. ഔദ്യോഗിക കാര്യങ്ങൾ ഔദ്യോഗികമായി തന്നെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ലിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെ, മോസ്‌കോയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതുന്ന ഹാക്കർമാർ ചാരപ്പണി ചെയ്‌തെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് മുന്നറിയിപ്പുകൾ. ലിസ് ട്രസിന്റെ മൊബൈൽ ഹാക്ക് ചെയ്തതായി സംശയിക്കുന്നതിനെ തുടർന്ന് സർക്കാർ കാര്യങ്ങൾ ചർച്ചചെയ്യാൻ സ്വകാര്യ ഫോൺ ഉപയോഗിക്കരുതെന്ന് മേധാവികൾ ഉത്തരവിട്ടു.