തന്‍റെ പേരിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നതിനെതിരേ നടി നമിതാ പ്രമോദ് രംഗത്ത്. പോലീസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്നും സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി മനസിലാക്കണമെന്നും നടി പറഞ്ഞു.

ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് നടി നിലപാട് അറിയിച്ചത്. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ലെന്നും എന്നാൽ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് താൻ ഈ കുറിപ്പ് എഴുതുന്നതെന്നും നമിത പറയുന്നു.

തെങ്കാശിയിൽ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് താനെന്നും അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്നും നമിത പറഞ്ഞു. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്ന് താൻ ആശിക്കുകയാണെന്നും നമിത കൂട്ടിച്ചേർത്തു.

നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ സുഹൃത്തായ യുവനടിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ചില ഓണ്‍ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം ഈ നടിയുടെ അക്കൗണ്ടിലേക്ക് വൻ തുക എത്തിയിരുന്നെന്നും ദിലീപിന്‍റെ ബിനാമി അക്കൗണ്ടിൽ നിന്നാണ് നടിയുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നുമായിരുന്നു വാർത്ത. ദിലീപിന്‍റെ അറസ്റ്റിനെ തുടർന്ന് ചിത്രീകരണം പാതിവഴിയിൽ മുടങ്ങിയ രണ്ടു ചിത്രങ്ങളിലും ഈ നടി വേഷമിട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്നാണ് നമിത പ്രമോദ് വിശദീകരണവുമായി രംഗത്തെത്തിയത്.