ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഗ്യാസ് സ്റ്റോക്ക് കുറഞ്ഞാൽ ബ്രിട്ടനിലുടനീളം കുടുംബങ്ങൾക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂന്ന് മണിക്കൂർ പവർ കട്ട് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഗ്രിഡ് മേധാവി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കമ്പനിക്ക് റോളിംഗ് പവർ കട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ജോൺ പെറ്റിഗ്രൂ പറഞ്ഞതിന് പിന്നാലെയാണിത്.

ഇത്തരമൊരു പ്രതിസന്ധിയെ അതിജീവിക്കാൻ എല്ലാതരത്തിലും രാജ്യം ഒരുക്കണമാണെന്നും അധികൃതർ വ്യക്തമാക്കി. യൂറോപ്പിൽ നിന്ന് ആവശ്യമായ വാതക എത്തിക്കാൻ നടത്താൻ ആലോചിക്കുന്നുണ്ട്. ഇത് പരാജയപ്പെട്ടാൽ വലിയ പ്രതിസന്ധിയിലേക്ക് വീടുകൾ പോകുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഫിനാൻഷ്യൽ ടൈംസിന്റെ എനർജി ട്രാൻസിഷൻ ഉച്ചകോടിയിൽ സംസാരിച്ച പെറ്റിഗ്രൂ, രാജ്യത്തിന്റെ വൈദ്യുതിയുടെ വലിയൊരു ഭാഗം ഉൽപ്പാദിപ്പിക്കുന്ന ബ്രിട്ടനിലെ ഗ്യാസ്-ഫയർ പവർ സ്റ്റേഷനുകൾ ഗണ്യമായ ഇന്ധന ക്ഷാമം നേരിടുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

‌വൈദ്യുതി ഇറക്കുമതിയിൽ ഉൾപ്പടെയുള്ള പോരായ്മ ഇതിൽ പ്രതിഫലിക്കുകയാണെന്നും വ്യക്തമായ ആസൂത്രണ പരിപാടി ഇല്ലാതെ ഇതിനെ നേരിടാൻ കഴിയില്ലെന്നുമാണ് ആളുകൾ പറയുന്നത്. ഗ്രിഡ് തകരുന്നില്ലെന്ന് ഉറപ്പാക്കാൻ വീടുകളും ബിസിനസ്സുകളും ആസൂത്രിതമായി മൂന്ന് മണിക്കൂർ മുടക്കം നേരിടേണ്ടിവരുമെന്ന് ഈ മാസം ആദ്യം പറഞ്ഞു. എന്നാൽ ബ്ലാക്ക്ഔട്ടുകൾ നടപ്പാക്കാനുള്ള നീക്കത്തിന് സർക്കാരിന്റെയും ചാൾസ് രാജാവിന്റെയും അനുമതി ആവശ്യമാണ്.