ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്ത് സമരങ്ങളുടെ പരമ്പരയാണ് അരങ്ങേറുന്നത്. ആരോഗ്യരംഗം ഉൾപ്പെടെ ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ സമരവുമായി രംഗത്ത് വന്നിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനും ജീവിതചലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളാണ് എല്ലാ മേഖലകളിലെയും ജീവനക്കാർ ആവശ്യപ്പെടുന്നത്.

എന്നാൽ പൊതു മേഖലകളിൽ ജീവനക്കാർ നടത്തുന്ന സമരത്തിന് കൂച്ചു വിലങ്ങിടാൻ പര്യാപ്തമായ നിയമവുമായി വരാനുള്ള നീക്കം സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബിസിനസ് വകുപ്പാണ് ഈ നീക്കത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. പണിമുടക്കാനുള്ള ജീവനക്കാരുടെ അവകാശത്തെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ അത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളായിരിക്കും നിയമത്തിൽ ഉണ്ടായിരിക്കുക എന്ന് ബിസിനസ് വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.


ആരോഗ്യം, വിദ്യാഭ്യാസം, ആണവോർജ്ജം, മറ്റ് ഗതാഗത സേവനങ്ങൾ , അതിർത്തി സുരക്ഷ എന്നീ മേഖലകൾ പുതിയ നിയമത്തിന്റെ പരിധിയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണിമുടക്കിനെതിരെയുള്ള നിയമങ്ങൾ പാലിച്ചില്ലെങ്കിൽ യൂണിയനുകൾക്ക് എതിരെ കേസെടുക്കും എന്നാണ് റിപ്പോർട്ടുകൾ . പുതിയ നിയമം എല്ലാ രീതിയിലും അധ്വാനിക്കുന്ന ഈ വിഭാഗത്തിനെതിരെയുള്ള കടന്നാക്രമണമാണെന്നും ട്രേഡ് യൂണിയനുകൾ ഇതിനെതിരെ പോരാടണമെന്നും ടി യു സി ജനറൽ സെക്രട്ടറി പോൾ നോവാക് പറഞ്ഞു