ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസിനെ നേരിടാൻ മികച്ച മാർഗ്ഗമുണ്ടെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടും അവ പരിഗണിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണ്? പ്രധാനമായും സഹപ്രവർത്തകരുടെ സമ്മർദ്ദം മൂലമാണ് ജോൺസൻ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. വൈറസ് അതിവേഗം ഉയരുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സ് കോട്ട്ലൻഡിൽ കർശന നടപടികൾ സ്വീകരിക്കുകയാണ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ. ഇതിനെത്തുടർന്ന് ഇംഗ്ലണ്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബോറിസ് ജോൺസൻ ഒരുങ്ങുകയാണ്. സെൻട്രൽ സ് കോട്ട്ലൻഡിലെ എല്ലാ പബ്ബുകളും റെസ്റ്റോറന്റുകളും 16 ദിവസത്തേക്ക് അടയ്ക്കും. മറ്റ് ഇടങ്ങളിൽ അവ തുറന്നിടുമെങ്കിലും ഔട്ട്ഡോർ സേവനം മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ പുതിയ നിയമങ്ങൾ‌ കൂടുതൽ‌ സാമ്പത്തിക ഞെരുക്കമുണ്ടാക്കും. നോർത്തേൺ ഇംഗ്ലണ്ടിൽ പരീക്ഷിച്ച നടപടികളേക്കാൾ കൂടുതൽ മുന്നോട്ട് പോയെങ്കിലും വിദ്യാർത്ഥികൾക്കിടയിൽ വൈറസ് നിയന്ത്രിക്കാൻ കാര്യമായൊന്നും ചെയ്യാൻ സ്റ്റർജിയൻ തയ്യാറാവുന്നില്ല.

നിയന്ത്രണങ്ങളില്ലാതെ രോഗ നിരക്ക് ഇനിയും കൂടാൻ സാധ്യതയുണ്ടെങ്കിലും കർശനമായ നടപടികൾ വൈറസിനെ നിയന്ത്രിക്കുന്നതിൽ‌ പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്. കർശന നടപടികൾ ഏർപ്പെടുത്തി വിജയിച്ച സ്ഥലം ലെസ്റ്റർ മാത്രമാണ്. രണ്ടാഴ്ച മുമ്പ്, പബ്ബുകൾ നേരത്തേ അടച്ചിട്ടും റൂൾ ഓഫ് സിക് സ് പ്രാബല്യത്തിൽ വരുത്തിയിട്ടും കോവിഡ് -19 ന്റെ ദൈനംദിന കേസുകളുടെ എണ്ണം വർധിച്ചു. അണുബാധ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കും തോറും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഡോക്ടർമാരും ശാസ്ത്രജ്ഞരും ‘ഗ്രേറ്റ് ബാരിംഗ് ടൺ ഡിക്ലറേഷൻ’ എന്നറിയപ്പെടുന്ന ഒരു കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ‘ഫോക്കസ് ഡ് പ്രൊട്ടക്ഷൻ’ എന്ന പുതിയ തന്ത്രത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

കോവിഡ് -19 ൽ നിന്നുള്ള മരണസാധ്യത പ്രായമായവരിലും ചെറുപ്പക്കാരേക്കാൾ ദുർബലരായവരിലും കൂടുതലാണെന്നും ‘ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള മറ്റ് പല രോഗങ്ങളേക്കാളും കുട്ടികൾക്ക് ഇത് അപകടകരമാണ്’ എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയന്ത്രണങ്ങൾ പൊതുജനാരോഗ്യത്തിൽ വിനാശകരമായ ഫലങ്ങൾ ഉളവാക്കുന്നുവെന്ന് അവർ അറിയിച്ചു. അതേസമയം വിമർശകരാരും ബദൽ നടപടികൾ നിർദ്ദേശിക്കുന്നില്ലെന്ന് ട്രേഡ് സെക്രട്ടറി ലിസ് ട്രസ് വാദിച്ചു. ബദൽ മാർഗമില്ലെന്ന് ബോറിസ് ജോൺസൺ ഒന്നിലധികം തവണ പറഞ്ഞുകഴിഞ്ഞു. രോഗം വർധിക്കുംതോറും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം മറ്റ് പല രോഗപ്രതിരോധ നടപടികളും സർക്കാർ കൈകൊള്ളേണ്ടതുണ്ട്.