ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇരുപത്തിനാലുകാരിയായ എൻഎച്ച്എസ് നേഴ്സിന്‌ ബ്രെയിൻ ട്യൂമർ കണ്ടെത്തി.ഡൺ‌ഡിയിലെ നൈൻ‌വെൽ‌സ് ഹോസ്പിറ്റലിൽ നൈറ്റ് ഷിഫ്റ്റിലായിരിക്കുമ്പോഴാണ് തൻറെ ബാലൻസ് നഷ്ടപ്പെടുന്നതും ഇരട്ടിയായി കാണുന്നതും ഫേൺ കാമറൂൻെറ ശ്രദ്ധയിൽപ്പെട്ടത്. ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന ഇവർ 2021 ജനുവരി മുതൽ താൻ പെട്ടെന്ന് ദേഷ്യപ്പെടുന്നതും മുറിവേൽക്കുന്നതും ശ്രദ്ധിക്കാൻ തുടങ്ങി. ഇതേതുടർന്ന് അവരെ ജിപി നൈൻവെൽസ് ഹോസ്പിറ്റലിലെ ന്യൂറോളജി ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്തു. തുടർന്ന് എംആർഐ സ്കാനിങ്ങിൽ വലിയ ബ്രെയിൻ ട്യൂമർ കണ്ടെത്തി. ബ്രെയിൻ ട്യൂമറിൻെറ സമ്മർദ്ദം ബ്രെയിൻ സ്റ്റെമിൽ വന്നതിനാൽ ഉടൻതന്നെ ശസ്ത്രക്രിയ നടത്തി.

നേത്രരോഗ വിദഗ്ധൻെറ അടുക്കൽ എത്തിയപ്പോൾ തൻറെ കണ്ണുകൾ താൻ നിയന്ത്രിക്കാതെ തന്നെ ചലിക്കുന്നതായി കണ്ടെത്തി. അടുത്തദിവസംതന്നെ എംആർഐ സ്കാനിങ് നടത്തുകയും ട്യൂമർ കണ്ടെത്തുകയും ആയിരുന്നു. 2021 ഒക്ടോബറിൽ ഇവർ ജോലിയിൽ തിരിച്ചെത്തി. ഇപ്പോൾ മറ്റ് ബ്രെയിൻ ട്യൂമർ വന്ന രോഗികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.