ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഓണപ്പാട്ടുകൾ കേൾക്കുന്നുണ്ടോ ? മുറ്റം നിറയെ ഓടിക്കളിച്ചിരുന്നിരുന്ന ഉണ്ണികളെവിടെ ? പടർന്നു പന്തലിച്ചു നിന്നിരുന്ന വർണാഭമായ പൂക്കളെവിടെ ?പൂക്കാലമെവിടെ ? തുമ്പികളെവിടെ ?
പാരമ്പര്യ ഓർമകളെല്ലാം നമുക്കിന്നൊരു ചോദ്യങ്ങളായി മാറിയിരിക്കുകയാണ് .

ഓണമെന്നാൽ കുംഭനിറച്ചു കിടന്നുറങ്ങുന്നതിലും കൂടുതൽ കാര്യങ്ങളുണ്ടറിയാൻ . ഓണമൊരു ഐത്യഹ്യമാണ് . ശീതകാല അറുതിയുടെ സമയത്തെ ആഘോഷങ്ങൾ ഗ്രഹത്തിലെ മിക്കവാറും എല്ലാ സംസ്കാരങ്ങളിലും കാണാവുന്നതാണ് . തമിഴ്‌നാട്ടിൽ പൊങ്കൽ, ബംഗാളിലെ നബന്ന, അസമിലെ ബിഹു, പഞ്ചാബിലെ ലോഹ്രി & ബൈശാഖി, കേരളത്തിൽ ഓണം എന്നിങ്ങനെ .

പുതിയ സൂര്യന്റെ ഉദയമായാണ് ഓണത്തിനെ കാണുന്നത്. പുരാതന റോമിൽ, ഇത് സാറ്റർനാലിയ എന്ന പേരിൽ ആഘോഷിക്കപ്പെട്ടു, അതായത് ഇത് കൃഷിയുടെയും ഭക്ഷണത്തിന്റെയും ദേവനായ ശനിയെക്കുറിച്ചാണ്. അവർ ആഘോഷിക്കുന്നത് . ഓണക്കാലങ്ങളിൽ പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമ്മൾ മാംസഭൂക്കുകളേക്കാൾ അധികമായി സസ്യഭുക്കുകളാണെന്നും,സസ്യാഹാരത്തിന്റെ ഗുണമേന്മയും അതിന്റെ ആവശ്യകതയും അവ നമ്മുടെ സ്വഭാവരൂപീകരണത്തിനു വരെ പച്ചക്കറികൾക്ക് റോളുണ്ട് എന്നുമൊക്കെ ഊന്നിക്കാട്ടാനായാണ് പത്തുതരം പച്ചക്കറികൾ കൂട്ടി ഓണമുണ്ണുന്നത് . അല്ലാതെ പത്തു കറിവെക്കാനുള്ളത്രേം സാമ്പത്തിക ശേഷി ഉണ്ടെന്ന് കാണിക്കാനല്ല .

ദക്ഷിണേന്ത്യയിൽ, ഇന്നും മകരസംക്രാന്തി ആഘോഷം കാർഷിക സമൂഹങ്ങളുടെ ഒരു വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. റോമിൽ സാറ്റർനാലിയ ഒരു അവധിക്കാലമായിരുന്നു – യജമാനന്മാരും അടിമകളും അവരുടെ സ്ഥാനങ്ങൾ. മറന്ന് ഒത്തുകൂടിയിരുന്നൊരു കാലം .

മധ്യേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഓണം പോലുള്ള ഇത്തരം ആഘോഷങ്ങൾ വ്യാപകമായിരുന്നു. എന്നാൽ ക്രിസ്തുമതത്തിന്റെ ആവിർഭാവത്തോടെ യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ പാരമ്പര്യങ്ങൾ നശിപ്പിക്കപ്പെട്ടു.

ഇന്നിപ്പോൾ നമ്മൾ മോടിപിടിപ്പിച്ചു കാത്തുസൂക്ഷിച്ചു കൊണ്ടുവന്നിരുന്ന ഓണമെന്ന ആഘോഷം ഈ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ, വളരെ ഭയാനകമായി തകർന്നിരിക്കുന്നു. ഇന്നിപ്പോൾ പൂക്കളില്ല പൂക്കളമില്ല പൂക്കൾ പറിക്കാൻ ഉണ്ണികളില്ല . ഊഞ്ഞാലില്ല, ഊഞ്ഞാലാടാൻ, കൈകൊട്ടികളിക്കാൻ മങ്കമാരില്ല.

പത്തോ പന്ത്രണ്ടോ വർഷങ്ങൾക്ക് മുമ്പ് ഒരു കാലമുണ്ടായിരുന്നു, നടീൽ കാലം എല്ലാവരും ഒത്തുചേർന്ന് സഹകരിച്ച് പാട്ടും നൃത്തവും നടീലും വിളവെടുപ്പുമൊക്കെ നടത്തിയിരുന്നൊരു കാലം. ഇന്ന് എല്ലാ പാട്ടും നൃത്തവും പൂർണ്ണമായും ബാഷ്പീകരിക്കപ്പെട്ടു . ഇന്നത് ടെലിവിഷനിലോ സിനിമയിലോ പാട്ടും നൃത്തവും മാത്രമായി ഒതുക്കപ്പെട്ടു . ഇന്ന് ഗ്രാമീണ ജനതയുടെ മുഴുവൻ ആത്മാവും ഇല്ലാതായി.

ആധുനിക ജീവിതത്തിന്റെ ആവിർഭാവത്തോടെ, നമ്മൾ ടെലിവിഷനിലും കമ്പ്യൂട്ടറിലും ഒതുങ്ങിനിൽക്കരുത്. പുറത്ത് വന്ന് ആഘോഷിക്കാനും, വായു അനുഭവിക്കാനും, കാലാവസ്ഥയിലെ മാറ്റം അനുഭവിക്കാനും, ഗ്രഹവുമായി സംഭവിക്കുന്ന മാറ്റങ്ങൾ കാരണം നമ്മുടെ ഉള്ളിൽ സംഭവിക്കുന്ന മാറ്റങ്ങൾ അനുഭവിക്കാനും ഉള്ള സമയമാണിത്. നമുക്കാ ശ്രുതിക്കൊട്ടും താളവും മേളവുമൊക്കെയുള്ള ആ വർണാഭമായ കാലം തിരിച്ചുപിടിക്കണ്ടേ ……

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .