ജേക്കബ് പ്ലാക്കൻ

കുന്നിൻ മാറത്തെ മധുകുംഭങ്ങൾക്കിടയിൽ
സൂര്യൻ പൊന്നിൻ പതക്കം പതിച്ചു …!
കേരളം പൊന്നിൻ ശ്രാവണം പാതി വിടർത്തിയ ഓണ പുടവയുമുടുത്തു …!

എങ്ങും തിങ്ങും തെങ്ങിൻ തലപ്പുകൾ നീളേ മരതക കുടകൾ നിവർത്തി …!
പൊങ്ങിയൊഴുകിയ പുഴകളൊക്കയും മണ്ണിനു വെള്ളിയരഞ്ഞാണം തീർത്തു …!

തുഴകളിൽ താളമിട്ടു പുഴകളിൽ
ഹർഷമായി കളിവള്ളങ്ങൾ പാഞ്ഞു …!
മിഴിതുറന്നോരോ പുൽക്കൊടികളും തൊടികളിൽ പൂവിട്ടു പൂപ്പട കെട്ടി ..!
സ്വർണ്ണം പതിച്ച ചില്ല് ചിറകുകൾ വിടർത്തി ഓണത്തറാടുന്നു പൂ തുമ്പികൾ …!
വർണ്ണം നിറച്ച പൂക്കളമിട്ടു ഗ്രാമ
മുറ്റങ്ങൾ നവോഢയായിതിളങ്ങുന്നു …!

തൃക്കാക്കര തേവരുടെ തൃപ്പാദം പൂകാൻ അത്തപ്പൂക്കളങ്ങളും
മൊരുങ്ങി ..!
തൃശ്ശിവപേരൂരേപുലിക്കളിയും
കണ്ട് പൊന്നോണകോടി വാങ്ങുന്നു മാലോകർ ..!വെപ്രാളമേറും ഉത്രാട രാത്രിയിലുംകൈകൊട്ടികളിച്ചാടും തരുണിതാരകങ്ങൾ …!
നേത്രകായ്കൾ മഞ്ഞളിൽ മുങ്ങി എങ്ങും വറയെണ്ണയിൽ നീരാടും വശ്യ ഗന്ധം …!

ഉഞ്ചലിലാടി ഓർമ്മകളോ-ടിയെത്തുന്നതും കാത്തു ഉമ്മറപ്പടിയിലിരിക്കുന്നു
മുത്തശ്ശിമാർ ..!
ഇഞ്ചിക്കറിയൊത്ത കറികളും കൂട്ടി ഉണ്ണാനൊരുങ്ങുന്നു വരരുചി മക്കളുടെ പരമ്പരകൾ …!
കാവിൽ തൊഴുത്‌ ഈറൻ ചൂടി
മാവേലി തമ്പുരാനെ കാണുവാനെത്തുന്നു ഓണക്കാറ്റും …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814