ഐശ്വര്യ ലക്ഷ്മി.എസ്സ്.

ഓണമല്ലേ ആർക്ക്?
മലയാളിക്കോ വിപണിയ് ക്കോ
ആരാണേറെ ആഘോഷ വർണ്ണപ്പരപ്പിൽ തിളങ്ങുക

ആറു കാണ്ഡവും പാടിത്തീർന്ന രാമായണത്തിന്റെ വിപണനമേളയുടെ പോരായ്മ കൊഴുപ്പിക്കാൻ സജീവമാണ് ഓണവിപണികൾ

ഫ്ളാറ്റ്‌ മുതൽ വീടുവരെ
എത്തണം മാവേലിക്കുമുന്നേ
പരസ്യപ്രചരണത്തിനു റേറ്റില്ലാത്തോണ്ടിപ്പോ രഹസ്യപ്രചരണമാണ്
കലാശക്കൊട്ടുണ്ടെന്നാലും
ഉത്രാടപ്പാച്ചിൽ അടുക്കളയിൽ നിന്നിപ്പോ
അരങ്ങത്തേക്കായോണ്ടേ

തിരുവോണത്തിനു മുന്നേ
രണ്ടു മൂന്ന് ട്രയൽ ആഘോഷം കൊഴുപ്പിച്ചില്ലേൽ കൊറോണങ്ങളുടെ
നഷ്ടക്കണക്കുകൾ
ടാലിയാവൂലല്ലോ

പ്രളയങ്ങൾ ശുദ്ധികലശം
തീർത്ത തെരുവോരങ്ങളിൽ ഡ്യൂപ്ലിക്കേറ്റ് മാവേലികളും
തയ്യാർ

കൊറോണ തീർത്ത
അകലമൊക്കെ കുറഞ്ഞതോടെ ഓഫ്‌ലൈൻ വിപണികൾ
പുതുജീവനായി പുതുതന്ത്രങ്ങളൊരുക്കുന്നുണ്ടെന്നാലും
ഓൺലൈൻ വിപണിയ്ക്കതു വിള്ളലാവുമോയെന്നു
കണ്ടറിയേണ്ടിയിരിക്കുന്നു

പൂക്കളമത്സരത്തിൽ മാത്രമെങ്കിലും തിളങ്ങിനിന്ന പൂക്കളിപ്പോൾ സമൂഹമാധ്യമ ചിത്രങ്ങളിലേക്കൊരു ചേക്കേറലായി
കാലം മാറുമ്പോൾ ഓണത്തിനും വിപണിയ്ക്കുമൊരു മാറ്റം വേണ്ടേ
എങ്കിലല്ലേ മാറ്റുരയ്ക്കാനാവൂ

വിപണനത്തിന്റെ കൗടില്യതയ്ക്കു കുതറാതെ വിശാലതയുടെ
കുത്തൊഴുക്കിൽ മാവേലി നാടിനിതൊരു കളങ്കമില്ലാത്തൊരുത്സവമായിടേണം

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയർ ട്രയിനി. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ ശശിധര കൈമൾ. അമ്മ ഇന്ദു കുമാരി. ഇമെയിൽ വിലാസം [email protected]