രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹരജി. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ പറ്റാത്തതു കൊണ്ട് കേന്ദ്രത്തോട് ഇടപെടാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ദെയാണ് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഭരണഘടനാഭേദഗതി വേണ്ട വിഷയത്തില്‍ അത്തരമൊരു നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീംകോടതി വ്യക്തമാക്കി.

തങ്ങള്‍ക്ക് ഈ മാറ്റം വരുത്താന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഇത് കേന്ദ്രത്തിന് സാധിക്കുമെന്ന് ഹരജിക്കാരനോട് സൂചിപ്പിച്ചു. ഭരണഘടനയില്‍ ഭാരത് എന്ന് പ്രയോഗിക്കുന്നുണ്ടെന്ന് ആര്‍ട്ടിക്കിള്‍ 1 പരാമര്‍ശിച്ച് അദ്ദേഹം വിശദീകരിച്ചു.

ഹരജിക്കാരന് ആവശ്യമാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് കോടതി വിശദീകരിച്ചു. തുടര്‍ന്ന് ഹരജി കോടതി തള്ളി.

ഇന്ത്യ എന്ന പേര് കൊളോണിയല്‍ ഹാങ്ങോവര്‍ ഉള്ള പേരാണെന്നാണ് ഹരജിക്കാരന്റെ വാദം. രാജ്യത്തിന്റെ സംസ്കാരം ഈ പേരിലില്ലെന്നും അദ്ദേഹത്തിന് തോന്നലുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളുടെ പേരുകള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മാറ്റിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിക്കപ്പെട്ടത്.