യുവം-2023 വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്യാനെത്തി ജനനായകൻ നരേന്ദ്രമോദി. റോഡ് ഷോയിൽ പങ്കെടുത്തതിന് ശേഷമായിരുന്നു അദ്ദേഹം തേവര സേക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിലൊരുക്കിയ യുവം വേദിയിലേക്ക് എത്തിയത്. യുവാക്കളുടെ വൻ വരവേൽപ്പാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. കേന്ദ്രമന്ത്രിമാരും എംപിമാരും സിനിമാ താരങ്ങളുമടക്കം നിരവധി പ്രമുഖർ യുവം വേദിയിൽ അണിനിരന്നു.

മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി, സുരേഷ് ഗോപി, തേജസ്വി യാദവ് എംപി, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ദേശീയ പുരസ്‌കാര ജേതാവും അഭിനേത്രിയുമായ അപർണ ബാലമുരളി, സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ, നവ്യാ നായർ, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ, പദ്മശ്രീ കുഞ്ഞോൽ മാഷ്, ആദ്യ ട്രാൻസ്‌ജെൻഡർ ഡോക്ടർ പ്രിയ എന്നിവർ വേദിയിൽ അണിനിരന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ‘കൊച്ചുവള്ളത്തിന്റെ’ മൊമെന്റോ നൽകിയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വേദിയിൽ ആദരിച്ചത്. തൊട്ടുപിന്നാലെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ അതിമനോഹരമായ കഥകളി ചിത്രവും പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.