ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രൈമറി സ്കൂൾ അധ്യാപികയായി തന്റെ ജോലി ആരംഭിക്കാനിരിക്കയാണ് പെംബ്രോക് ഷെയർ നിവാസിയായ ബെക്ക റിച്ചാർഡിന്റെ ജീവൻ പൊലിഞ്ഞത്. ക്ലാസുകൾ തുടങ്ങുന്നതിന് മുന്നോടിയായിട്ടുള്ള ഒരുക്കുന്നതിനായാണ് അവൾ സ്കൂളിൽ എത്തിയത്. എന്നാൽ വീട്ടിലേക്ക് മടങ്ങിയ ബെക്കയുടെ കാർ ഒരു ലോറിയുമായി കൂട്ടിയിടിച്ച് അവൾ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.

അകാലത്തിൽ വിട വാങ്ങിയ 23 വയസ്സുകാരിയായ തങ്ങളുടെ മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബെക്കയുടെ കുടുംബം തീരുമാനിച്ചത് ആറുപേരുടെ ജീവൻ രക്ഷിച്ചതായി അവളുടെ അമ്മ എലേറി ജെയിംസ് പറഞ്ഞു. ഒരു നേഴ്സ് എന്ന നിലയിൽ മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുന്നത് തന്റെ കടമയായി കരുതുന്നതായി ബെക്കയുടെ അമ്മ പറഞ്ഞു. ഏതൊരു അമ്മയും നേഴ്സും കടന്നുപോകുന്ന ഏറ്റവും ദുർഘടമായ പ്രതിസന്ധിയാണ് മകളുടെ മരണത്തെ തുടർന്ന് താൻ അനുഭവിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. അവയവം സ്വീകരിച്ചതിൽ 20 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.