ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം

യു കെ :- ഡിസംബർ 2 -ന് ദേശീയ ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ, രാജ്യം ത്രിതല കോവിഡ് നിയന്ത്രണ സംവിധാനത്തിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നിയന്ത്രണങ്ങൾ കൂടുതൽ കടുക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പബ്ബുകൾ, റസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടാകും. ഇനിയുള്ള മാസങ്ങളിൽ കടുത്ത ജാഗ്രത പാലിക്കേണ്ട മാസങ്ങൾ ആണെന്ന് പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇംഗ്ലണ്ടിന്റെ കൂടുതൽ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കും.

സിനിമ തീയറ്ററുകൾ, കാസിനോകൾ മുതലായവ അടഞ്ഞു തന്നെ കിടക്കും. ബ്യൂട്ടി പാർലറുകൾ, ടാറ്റൂ മുതലായവ അനുവദിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാവൂ എന്ന് കർശന നിർദ്ദേശം ആരോഗ്യ പ്രവർത്തകർ നൽകുന്നുണ്ട്. വിവാഹങ്ങളും മറ്റും നടത്താനുള്ള അനുമതിയും സർക്കാർ നൽകുന്നുണ്ട്. എന്നാൽ റിസെപ്ഷനുകൾ അനുവദനീയമല്ല.

രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായി പാലിക്കണമെന്ന നിർദേശം പിൻവലിച്ചിട്ടുണ്ട്. പോസിറ്റീവ് ആയവർ മാത്രം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നാണ് പുതിയ മാർഗനിർദേശം.