ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിലെ ഉക്രയിൻ അഭയാർത്ഥികളിൽ നല്ലൊരു ശതമാനത്തിന്റെയും ഭാവി അനശ്ചിതത്തിലായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഗവൺമെന്റിന്റെ പ്രത്യേക പദ്ധതി പ്രകാരം ഉക്രയിൻ അഭയാർത്ഥികൾക്ക് ബ്രിട്ടീഷ് പൗരന്മാരുടെ ഭവനങ്ങളിൽ പുനരധിവാസത്തിന് അവസരം ഒരുക്കിയിരുന്നു . എന്നാൽ നാലിലൊന്ന് അഭയാർത്ഥികൾക്ക് അഭയം നൽകിയിരിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഈ പദ്ധതി തുടർന്നു കൊണ്ടുപോകാൻ താല്പര്യമില്ലന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഹോം ഫോർ ഉക്രയിൻ പദ്ധതിയുടെ ഭാഗമായി 75,000 അഭയാർത്ഥികൾ യുകെയിൽ എത്തിച്ചേർന്നിരുന്നു. ഈ പദ്ധതിയിൽ തുടർന്നും ഭാഗമാകാൻ സ്പോൺസർമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ആണ് കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയത് 6 മാസത്തേയ്ക്ക് എങ്കിലും അഭയാർത്ഥികൾക്ക് സ്വന്തം വീട്ടിൽ താമസസൗകര്യം നൽകാമെന്നാണ് സ്പോൺസർമാർ സമ്മതിച്ചിരുന്നത്.

റഷ്യയുടെ ഉക്രയിനിലെ അധിനിവേശത്തിന്റെ ഫലമായി വൻ അഭയാർത്ഥി പ്രവാഹമാണ് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേയ്ക്ക് ഉണ്ടായത്. യുകെ ഉക്രയിൻ അഭയാർത്ഥികളോട് പുറംതിരിഞ്ഞു നിൽക്കുന്നതായുള്ള വിമർശനങ്ങൾ അന്ന് ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹോംസ് ഫോർ ഉക്രയിൻ പദ്ധതി യുകെ ഗവൺമെൻറ് ആസൂത്രണം ചെയ്തത്. ഇതുകൂടാതെ യുകെയിലുള്ള ബന്ധുക്കളുമായി ഒത്തുചേരാൻ സഹായിക്കുന്ന ഉക്രയിൻ ഫാമിലി സ്കീമും ഗവൺമെൻറ് നടപ്പിൽ വരുത്തിയിരുന്നു.