തിരുവനന്തപുരം സെഷൻസ് കോടതിയിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ട രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയുടെ വിധി ഇന്ന് പ്രഖ്യാപിക്കും. അടച്ചിട്ട മുറിയിൽ നടന്ന വാദത്തിൽ പരാതിക്കാരിയുടെ മൊഴിയും തെളിവുകളും കോടതി പരിശോധിച്ചു. വിധി വരുമ്പോൾ വരെ പൊലിസ് മറ്റ് നടപടികളിലേക്ക് പോകരുതെന്ന് കോടതി നിർദേശിച്ചിരുന്നു. വിവാഹ അഭ്യർത്ഥനയുടെ പേരിൽ പെൺകുട്ടിയെ ഔട്ട് ഹൗസിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസിലെ ആരോപണം.
അതോടൊപ്പം, പരാതിക്കാരിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സന്ദീപ് വാര്യർ, രജിത പുളിയ്ക്കൽ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജിയും ഇന്ന് കോടതി പരിഗണിക്കും. അതേസമയം സമാനമായ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് വീണ്ടും അപേക്ഷ നൽകാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.
ബംഗളൂരുവിൽ താമസിക്കുന്ന 23 കാരിയാണ് രണ്ടാം കേസിൽ ശക്തമായ മൊഴി നൽകിയത്. പ്രണയവും വിവാഹ വാഗ്ദാനവും നൽകി വിശ്വാസം നേടിയ ശേഷം ഔട്ട് ഹൗസിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായി യുവതി പറയുന്നു. മൊഴിയോടൊപ്പം ശബ്ദരേഖയും ചാറ്റ് സന്ദേശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ആദ്യ കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുള്ളതിനാൽ ക്രൈം ബ്രാഞ്ച് സംഘം ഇപ്പോൾ രാഹുലിനെ കണ്ടെത്താൻ ശ്രമിക്കുന്നു.











Leave a Reply