ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ റീഫോം യുകെ പാർട്ടിയെ ചുറ്റിപ്പറ്റിയ വിദേശ ഫണ്ടിങ് വിവാദം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പാർട്ടിയുടെ മുതിർന്ന ഉദ്യോഗസ്ഥരായ ജെയിംസ് ഓർ, ഡാൻ ജൂക്സ് എന്നിവർ സ്ഥാനമൊഴിഞ്ഞതായി പാർട്ടി അറിയിച്ചു. വിദേശ കമ്പനിയുടെ സഹായത്തോടെ പാർട്ടിക്കായി സർവേകൾ നടത്താൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാനൽ 4 ന്യൂസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ആരോപണങ്ങൾ ഉയർന്നത്. അമേരിക്കൻ ധനസഹായകരായി വേഷമിട്ട അണ്ടർകവർ റിപ്പോർട്ടർമാരുമായി നടത്തിയ സംഭാഷണങ്ങളിൽ, ബ്രിട്ടനിലെ രാഷ്ട്രീയ സംഭാവനാ നിയമങ്ങൾ മറികടക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന് റീഫോം യുകെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ബന്ധപ്പെട്ടവർ അന്വേഷണഫലം വരുംവരെ പദവികളിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു.

അതേസമയം, പാർട്ടി നേതാവ് നൈജൽ ഫാരേജ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. നിയമവിരുദ്ധമായ യാതൊരു സംഭാവനയും സ്വീകരിച്ചിട്ടില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമായ കുടുക്കൽ ശ്രമമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മറ്റ് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.