ബെയ്ജിങ്: കോവിഡ് നാലുമിനിറ്റ് കൊണ്ട് പരിശോധിക്കാൻ സാധിക്കുന്ന വിദ്യ വികസിപ്പിച്ചതായി ചൈനീസ് ഗവേഷകർ. പുതിയ രീതി വഴി പി.സി.ആർ ലാബ് പരിശോധനപോലെ കൃത്യമായ ഫലം ലഭിക്കുമെന്നും അവകാശവാദമുണ്ട്.

നിലവിൽ ഫലം ലഭിക്കാൻ മണിക്കൂ​റുകളെടുക്കും. ഇതിനു പരിഹാരമായാണ് പുതിയ വിദ്യ വികസിപ്പിച്ചതെന്ന് ചൈനയിലെ ഫുദാൻ യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു.

ഇലക്ട്രോ ​മെക്കാനിക്കൽ ബയോസെൻസർ ഉപയോഗിച്ചാണ് കോവിഡ് വൈറസിനെ കണ്ടെത്തുന്നതെന്നും ഗവേഷകർ അറിയിച്ചു.

ഷാങ്ഹായിലെ 33 പേരെയാണ് ട്രയൽ പരിശോധനക്ക് വിധേയമാക്കിയത്.