റഷ്യൻ യുവതിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി അഖിൽ (28) ആണ് അറസ്റ്റിലായത്. മൂന്ന് മാസം മുൻപാണ് യുവാവിനെ കാണാനായി റഷ്യൻ യുവതി കേരളത്തിലെത്തിയത്. മൂന്ന് മാസത്തോളമായി അഖിലിനൊപ്പം താമസിച്ച് വരികയായിരുന്നു.കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ ഇയാൾ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

സ്വമേധയാ കേസെടുത്ത കമ്മീഷന്‍ പോലീസില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിനിടെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതും. ഈ കഴിഞ്ഞ ആറു മാസം മുൻപ് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും പരിചയപ്പെട്ടത്. യുവാവ് ലഹരി ബലമായി നൽകി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. യുവാവിന്റെ വീട്ടിൽ പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ആഖിലിന്റെ അച്ഛനും അമ്മയും മകനുമായി പിണങ്ങി പോയിരുന്നു. അഖിലിനൊപ്പം കാള്ങ്ങാലിയിലെ വീട്ടിൽ താമസിക്കുമ്പോഴാണ് റഷ്യൻ യുവതിക്ക് മർദ്ദനമേറ്റത്.

തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ ഭാഷ മാത്രം അറിയാവുന്ന യുവതിയിൽ നിന്ന് മൊഴി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വ്യക്തമായത്. ലഹരി നൽകി യുവാവ് ബലമായി പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകി. യുവാവ് നിരന്തരം മർദ്ദിച്ചിരുന്നതായും പാസ്പോർട്ടും ഐഫോണും നശിപ്പിച്ചെന്നും മൊഴിയിലുണ്ട്. യുവാവിൻ്റെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.യുവാവിൻ്റെ വീട്ടിൽ പ്രശ്നം ഉണ്ടായതോടെ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് യുവതിയെ ആദ്യം കൂരാച്ചുണ്ട് ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്.

കഴിഞ്ഞ മാസമാണ് ഖത്തറില്‍ ജോലി ചെയ്യുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനൊപ്പം റഷ്യന്‍ യുവതി ഇവിടെയെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണെന്നാണ് യുവാവ് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അഖിലിനൊപ്പം കാളങ്ങാലിയിലെ വീട്ടിൽ താമസിക്കുമ്പോൾ മർദനമേറ്റതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിനു സാധിക്കാത്തതിനാൽ കേസെടുത്തുരുന്നില്ല. ഇന്നലെ ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. സംഭവത്തിൽ വനിതാ കമ്മിഷനും കേസെടുത്തു. ഇരുവരും ഖത്തർ, നേപ്പാൾ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഒരു മാസം മുൻപാണ് ഇന്ത്യയിൽ എത്തിയത്.

കാളങ്ങാലിയിലെ വീട്ടിൽനിന്നു മൂന്നു ഗ്രാം കഞ്ചാവ് സഹിതമാണ് ആഖിലിനെ പിടികൂടിയത്. രണ്ടു കേസുകളിലും പ്രതിയായ യുവാവിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. യുവതിയുടെ പാസ്‌പോർട്ടും, ഐഫോണും യുവാവ് നശിപ്പിച്ചെന്നും, നിരന്തരം മർദിച്ചെന്നും മൊഴിയിൽ പറയുന്നു. താൽകാലിക പാസ്‌പോർട്ടുണ്ടാക്കാൻ പൊലീസ് ശ്രമം തുടങ്ങി. യുവതിക്ക് നാട്ടിലേക്ക് മടങ്ങണമെന്നതാണ് ആഗ്രഹം. കൂരാച്ചുണ്ടിന് സമീപത്തെ കാളങ്ങാലിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ പ്രശ്നമുള്ളതായി നാട്ടുകാർ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് 27 വയസ്സുള്ള വനിതയെ ആദ്യം കൂരാച്ചുണ്ട് ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

യുവതി വീടിന്റെ ടെറസിൽനിന്ന് ചാടിയതാണെന്നാണ് നാട്ടുകാരിൽനിന്ന് പൊലീസിന് ലഭിച്ച വിവരം. എന്നാൽ, കൈയിൽ മുറിവുണ്ടാക്കിയിട്ടുള്ള പരിക്കാണുള്ളതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞ മാസമാണ് കാളങ്ങാലി സ്വദേശിയായ യുവാവിനൊപ്പം യുവതി ഖത്തറിൽ നിന്നെത്തിയത്. ആദ്യം മറ്റിടങ്ങളിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി യാത്രയ്ക്കിടെ കൈതക്കലിൽ കാറിൽവെച്ചും ഇരുവരും പ്രശ്നങ്ങളുണ്ടായിരുന്നു. കാർ നിർത്തിയപ്പോൾ യുവതി നിലവിളിയോടെ പുറത്തേക്ക് ചാടിയിറങ്ങുന്നതുകണ്ട നാട്ടുകാർ പേരാമ്പ്ര പൊലീസിനെ വിവരമറിയിച്ചിരുന്നു. പൊലീസെത്തി ഇരുവരോടും കാറുമായി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കാറിൽ കയറി കോഴിക്കോട്ടുഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.

നേരത്തേ യുവതി വീട്ടിലെത്തിയതിനുശേഷം പ്രശ്നങ്ങളുണ്ടായപ്പോൾ യുവാവിന്റെ മാതാപിതാക്കളും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സമീപിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ മറ്റൊരിടത്തേക്ക് താത്കാലികമായി താമസം മാറ്റുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്കന്റ് വച്ച് സ്വഭാവം മാറുന്ന സൈക്കോ സ്വഭാവമാണ് ആഖിലിന്റേത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ആഖിലിനെതിരായ പരാതി. ആഖിലിൽനിന്ന് ക്രൂരപീഡനം നേരിട്ടതായി യുവതി മൊഴി നൽകിയിട്ടുണ്ട്.

കമ്പികൊണ്ട് മർദ്ദിച്ചതായും പാസ്‌പോർട്ട് കീറിക്കളഞ്ഞതായും യുവതി മൊഴി നൽകി. തന്റെ ഐഫോണും പ്രതി നശിപ്പിച്ചെന്ന് മൊഴിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തും. പ്രതി ബലമായി ലഹരി നൽകി പീഡിപ്പിച്ചെന്നും നിരന്തരം മർദിച്ചെന്നും യുവതി പറഞ്ഞു.