കാളിയാർ പുഴ ഇന്നലെ നാലു ജീവനുകളെ കവർന്നെടുക്കുമായിരുന്നു. ഓസ്ട്രേലിയയിൽ നിന്നും അവധിക്കു വന്ന റോയി , ഭാര്യ , രണ്ടു മക്കൾ എന്നിവർ ഇന്നലെ വൈകിട്ട് കാലാമ്പൂർ ഭാഗത്ത് പുഴയിൽ കുളി കഴിഞ്ഞ് കയറിപ്പോരുന്ന നേരത്താണ് ഒരു കുട്ടി കാൽവഴുതി പുഴയിലേക്കു വീണത്. രക്ഷിക്കാൻ ആദ്യം ചാടിയത് ഇളയ കുട്ടിയാണ്. രണ്ടാളും ഒഴുക്കിലകപെട്ടപ്പോൾ റോയിയും ഭാര്യയും രക്ഷിക്കാനായി പുഴയിൽ ഇറങ്ങി. നാലുപേരും ഒഴുക്കിൽ പെട്ടു. കണ്ടു നിന്ന പെൺകുട്ടി നേരെ കടവിനടുത്തുള്ള വീട്ടിലേക്ക് പാഞ്ഞു. ശരിക്കും മലയാളം പോലും ആ കുഞ്ഞിന് വശമില്ല. പക്ഷേ ശശിയേട്ടന് കാര്യം മനസിലായി. പുഴയുടെ ആഴങ്ങൾ പോലും ഹൃദിസ്ഥമായ കരുത്തനായ ശശിയേട്ടൻ ആദ്യം ഒഴുക്കിൽപ്പെട്ട കുട്ടികളെ കരക്കെത്തിച്ചു. അപ്പോഴേക്കും റോയിയും ഭാര്യയും കടവിൽ നിന്ന് നൂറു മീറ്ററിലധികം ഒഴുകി മാറിയിരുന്നു. ഒരു കമ്പിൽ കഷ്ടിച്ചു പിടിച്ച് നിന്നതു കൊണ്ട് ആഴങ്ങളിലേക്ക് പോയില്ല. ക്ഷണനേരത്തിൽ നീന്തിയെത്തി ഇരുവരേയും കരക്കടുപ്പിച്ചു. പോലീസും ഫയർഫോഴ്സും എത്തും മുന്നേ ശശിയേട്ടൻ ഏകാംഗ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയിരുന്നു.


ഇന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പൗരാവലി അത്തിമറ്റം ശശി ഏട്ടനെ ആദരിച്ചു.
ജനപ്രതിനിധികളുടേയും എം എല്‍ എ മാത്യു കുഴലാടൻ്റെയും സാന്നിധ്യത്തിൽ ആയിരുന്നു പൗരാവലി നാല് ജീവൻ രക്ഷിച്ച അദ്ദേഹത്തിന് ആദരം നൽകിയത്..