സ്വന്തം ലേഖകൻ

യു കെ :- കൊറോണ വൈറസിനെ ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യത വർധിച്ചുവരികയാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ തന്നെ ജനിതക മാറ്റം സംഭവിച്ച മൂന്ന് പുതിയ വൈറസുകളെയാണ് യു എസ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുന്നതും പുതിയ വൈറസ് സ്‌ട്രെയിനുകൾ ഉണ്ടാകുന്നതിനു കാരണമാകുമെന്ന് അവർ അഭിപ്രായപ്പെടുന്നു. കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുമ്പോൾ, ഓരോരുത്തരുടെയും ശരീരവസ്ഥയോട് ചെറുത്തുനിൽക്കുന്ന തരത്തിലുള്ള പുതിയ വൈറസുകൾ രൂപപ്പെടുന്നതിന് കാരണമാകും.

വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് കൂടുതൽ ജനിതക മാറ്റത്തിന് കാരണമാകും എന്ന് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ എപിഡെമോളജിസ്റ്റ് ഡോക്ടർ അലി വ്യക്തമാക്കി. ഇങ്ങനെയാണ് യുകെയിൽ ബി 117 എന്ന വൈറസ് രൂപപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു. യുഎസിൽ കണ്ടെത്തിയിരിക്കുന്ന 20സി -യു എസ്‌ സ്ട്രെയിൻ ആണ് നിലവിൽ ഏറ്റവും കൂടുതൽ അപകടകരമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ സ്ട്രെയിൻ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇസ്രായേൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ചെറിയതോതിൽ കണ്ടെത്തിയിട്ടുണ്ട്.

പല രാജ്യങ്ങളിലും ഇത്തരത്തിൽ പല സ്ട്രെയിനുകളും പുതിയതായി രൂപപ്പെടുന്നുണ്ട്. വാക്സിനുകൾ ഇത്തരം സ്ട്രെയിനുകൾക്ക് ഫലപ്രദം ആകുമോ എന്ന കണ്ടെത്തലിലാണ് ശാസ്ത്രജ്ഞർ.