മെയ് ഒമ്പതിന് കാണാതായ കൊല്ലം സ്വദേശി സുരേഷിന്റെ മൃതദേഹം ആര്‍ ഒ പി മോര്‍ച്ചറിയില്‍ കണ്ടെത്തി. താമസ സ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സുരേഷിനെ കാണാതായത്. മോര്‍ച്ചറിയില്‍ മലയാളിയുടെ മൃതദേഹം തിരിച്ചറിയാതെ കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സുരേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

സാറ്റ എല്‍ എല്‍ സി കമ്പനിയിലെ തൊഴിലാളിയായിരുന്ന സുരേഷ് അല്‍ ഖുവൈറിലെ കമ്പനിയില്‍ നിന്നും ആശുപത്രിയില്‍ പോകുന്നതിന് ആവശ്യമായ സ്ലിപ്പുമായി രാവിലെ മുറിയില്‍ നിന്ന് ഇറങ്ങിയത്. ഓഫീസ് വാഹനം ലഭിക്കാത്തതിനാല്‍ ടാക്‌സിയില്‍ കയറി ആശുപത്രിയിലേക്ക് പുറപ്പെട്ട സുരേഷ് വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചതും ഇവിടെ നിന്ന് മരണം ഉറപ്പുവരുത്തിയ ശേഷം ആര്‍ ഒ പി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയതും.