ലണ്ടന്‍: എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് എങ്ങനെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കഴിയും! എന്നാല്‍ അത്തരമൊരു ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കി വിവാദത്തില്‍പ്പെട്ടിരിക്കുപ്പെട്ടിരിക്കുകയാണ് ലണ്ടനിലെ സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂള്‍. 30കാരനായ ഫൈസല്‍ അഹമ്മദ് സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളില്‍ ജോലി ആരംഭിക്കുന്നത് യു.കെയിലെ പ്രമുഖമായ ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം എജന്‍സിയായ ‘ടീച്ച്ഫസ്റ്റിന്റെ’ അംഗീകാരത്തോടെയാണ്. ഫൈസല്‍ അഹമ്മദിന് എങ്ങനെ ടീച്ച്ഫസ്റ്റിന്റെ അംഗീകാരം ലഭിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആരംഭിച്ചതോടെ ഫൈസല്‍ നേരിടുന്ന ബുദ്ധിമുട്ടികളെക്കുറിച്ച് പ്രധാന അധ്യാപകന്‍ വിവരം ലഭിക്കുകയും ചെയ്തു.

വായിക്കാനും എഴുതാന്‍ വളരെയേറെ ബുദ്ധിമുട്ട്. തുടര്‍ച്ചയായി എഴുതാന്‍ കഴിയില്ല. കൃത്യമായി കാര്യങ്ങളെ കോര്‍ഡിനേറ്റ് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ട് തുടര്‍ന്നാണ് ഫൈസലിന് പുറത്തുപോകേണ്ടി വരുന്നത്. ശരീരത്തിലെ മനസിലെ ഭൗതികവും ആന്തരികവുമായി നട
ക്കുന്ന പ്രവര്‍ത്തനങ്ങളെ കോര്‍ഡിനേറ്റ് ചെയ്യാന്‍ കഴിയാത്ത ‘ ഡിസ്‌ലെക്‌സിയ’ എന്ന അവസ്ഥയാണ് ഫൈസലിന്റെ ബുദ്ധിമുട്ടികള്‍ക്ക് കാരണം. ഇദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നില്ലെന്ന് ടീച്ച്ഫസ്റ്റ് തുറന്നു സമ്മതിച്ചിട്ടുണ്ട്.

പത്ത് മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചായായി ജോലിയെടുക്കാന്‍ പറ്റാത്ത വ്യക്തിക്ക് തീര്‍ച്ചയായും കുട്ടികളെ പഠിപ്പിക്കാന്‍ കഴിയില്ലെന്നാണ് അതികൃതരുടെ വ്ാദം. യു.കെയിലെ ഏറെ പ്രചാരം നേടിത സ്‌കൂളുകൊളിലൊന്നാണ് സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂള്‍. സമാനമാണ് ടീച്ച്ഫസ്റ്റിന്റെയും അവസ്ഥ രാജ്യത്തെ ടീച്ചേഴ്‌സ് ട്രെയിനിംഗ് കാര്യത്തിലുള്‍പ്പെടെ വളരെയേറെ പ്രമുഖമായ സ്ഥാപനമാണിത്. എങ്ങെനെ ഇത്തരമൊരു അബദ്ധം പിണഞ്ഞുവെന്ന് അധൃകതര്‍ അന്വേഷിക്കുന്നുണ്. എന്തായാലും ഫൈസല്‍ അഹമ്മദിന് ഇനി ജോലിയില്‍ തുടരനാകില്ലെന്നത് തീര്‍ച്ചയാണ്.