ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗാസയിലെ ഭീകരാക്രമണത്തിൽ ഇതുവരെ പത്തോളം ബ്രിട്ടീഷുകാർക്ക് ദാരുണാന്ത്യം. ഹമാസ് തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഈ ആഴ്ച അവസാനത്തോടെ മരണപ്പെടുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പത്തിൽ കൂടുമെന്നാണ് അധികൃതർ പറയുന്നത്. ഇതുവരെ ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നഥാനിയൽ യങ്ങിനെ മാത്രമാണ് മരണപ്പെട്ടതായി സ്‌ഥിരീകരിച്ചിരിക്കുന്നത്. കാണാതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഫോട്ടോഗ്രാഫർ ഡാൻ ഡാർലിംഗ്ടൺ മരിച്ചതായി അദ്ദേഹത്തിൻെറ കുടുംബം വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ 700-ലധികം പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ജാക്ക് മാർലോയുടെ സംഗീതോത്സവത്തിൽ പങ്കെടുത്ത 260 പേരും ഉൾപ്പെടുന്നു. ഗാസ അതിർത്തിയിൽ നടന്ന ആക്രമണത്തിൽ നഥാനിയൽ യങ് കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറംലോകത്തെ അറിയിക്കുകയായിരുന്നു. നോർത്ത് ലണ്ടനിലെ കെന്റണിലെ ജൂത സ്കൂളായ ജെഎഫ്എസിലെ മുൻ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം.

കാണാതായ ബ്രിട്ടീഷുകാരിൽ ഒരാളായ ജെയ്ക് മാർലോ ഗാസ അതിർത്തിക്കടുത്തുള്ള ഔട്ട്‌ഡോർ പാർട്ടിയിൽ സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്‌തു വരുകയായിരുന്നു. ആക്രമണം നടക്കുന്ന സമയം മകനുമായി സംസാരിച്ചിരുന്നുവെന്ന് ജയ്ക്കിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 5:30 ന് സ്ഥലത്തെ സിഗ്നൽ മോശമാണെന്നും താൻ സുരക്ഷിതമാണെന്നും ജയ്ക്ക് ടെക്സ്റ്റ് ചെയ്‌തതായി ഇവർ പറഞ്ഞു. ശനിയാഴ്ച ഹമാസിൽ നിന്നുള്ള നൂറുകണക്കിന് തോക്കുധാരികൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. അക്രമണകാരികൾ തെക്കൻ ഇസ്രായേലിലേക്ക് പ്രവേശിച്ച് നിരവധി സൈനികരെയും സാധാരണക്കാരെയും കൊല്ലുകയും കുറച്ച് പേരെ ബന്ദികളാക്കുകയും ചെയ്‌തു.