ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വാൻസി : പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ സഹോദരൻ (16) അറസ്റ്റിൽ. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചു. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടി അൽപ സമയത്തിന് ശേഷം പ്രസവിക്കുകയായിരുന്നു. ഇതേതുടർന്നാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടന്നത്. കാർമാർഥെൻഷെയറിലാണ് സംഭവം. പെൺകുട്ടിക്ക് പതിനൊന്നു വയസുള്ളപ്പോഴാണ് പീഡനം നടന്നത്. സ്വന്തം വീട്ടിൽ വെച്ചായിരുന്നു സഹോദരൻ പീഡിപ്പിച്ചത്. സ്വാൻസീ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ, തന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചു. കഠിനമായ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ കാർമാർഥെൻഷെയറിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുറ്റകൃത്യം വെളിവായതെന്ന് അഭിഭാഷകയായ ജോർജിന ബക്ക്ലി പറഞ്ഞു. രണ്ടു മണിക്കൂറിനുള്ളിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പെൺകുട്ടിയോട് ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. സംഭവത്തിൽ അധികാരികൾ ഇടപെട്ടതോടെ പെൺകുട്ടിയുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്തു. മാതാപിതാക്കൾ പുറത്തുപോയ സമയത്ത് സഹോദരിയുമായി ഗുസ്തി (Wrestling) നടത്തിയിരുന്നതായും പിന്നീട് കിടക്കയിൽ ഗുസ്തി പിടിക്കാൻ മുകളിലേക്ക് പോയതായും അദ്ദേഹം വെളിപ്പെടുത്തി. വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നതിന് മുമ്പ് തങ്ങൾ പരസ്പരം ചുംബിച്ചെന്നും തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും അവൻ വെളിപ്പെടുത്തി. സംഭവത്തിൽ ബലപ്രയോഗമോ ഭീഷണിയോ ഉണ്ടായതായി സൂചനകളില്ലെന്ന് അഭിഭാഷക വ്യക്തമാക്കി.

കോടതിയിൽ നടത്തിയ പ്രസ്താവനയിൽ, തനിക്ക് ഇനി വീട്ടിലേക്ക് പോകാൻ താൽപ്പര്യമില്ലെന്നും സാധാരണ ജീവിതം നയിക്കണമെന്നും തന്റെ കുഞ്ഞിന് മികച്ച ജീവിതം ലഭിക്കണമെന്നും പെൺകുട്ടി പറഞ്ഞു. 10 വയസ്സുമുതൽ തന്നെ പ്രതി അശ്ലീലചിത്രങ്ങൾ കാണാറുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കി. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ ഉത്പന്നമാണ് പ്രതിയെന്നും മാതാപിതാക്കളുടെ നല്ല ശിക്ഷണം അവനു ലഭിച്ചില്ലെന്നും പ്രതിഭാഗം വക്കീൽ വാദിച്ചു. പ്രതിയെ രണ്ട് വർഷത്തെ യൂത്ത് റഫറൽ ഓർഡറിന് വിധേയമാക്കി. ഒപ്പം പ്രതിയെ 30 മാസത്തേക്ക് ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യുമെന്നും ജഡ്ജി ക്രിസ്റ്റഫർ വോസ്‌പർ ക്യുസി വ്യക്തമാക്കി.