ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാവർത്തികമാക്കാൻ തിടുക്കം കൂട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു റിഷി സുനക് . യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് സമയപരുധി നിശ്ചയിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. എന്നാൽ ഈ വർഷവസാനത്തിനുള്ളിൽ കരാർ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഇന്ത്യയുടെ ധനമന്ത്രിയായി നിർമ്മലാ സീതാറാം അറിയിച്ചത്.

2021 – ൽ യൂറോപ്യൻ യൂണിയൻറെ വ്യാപാര വ്യവസ്ഥയിൽ നിന്ന് പുറത്തുപോയതിനു ശേഷം യുകെയുമായി ഇതുവരെ വ്യാപാര കരാറിൽ ഏർപ്പെടാത്ത ഏറ്റവും വലിയ രാജ്യമാണ് നിലവിൽ ഇന്ത്യ. ഈ വാരാന്ത്യത്തിൽ ഉച്ചകോടിക്കിടെ സുനക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സ്വതന്ത്ര വ്യാപാരക്കാരാറിന്റെ പുരോഗതിയെ കുറിച്ച് ചർച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് നിർമ്മിത കാറുകൾ, പാലുൽപന്നങ്ങൾ മദ്യം എന്നിവയ്ക്ക് ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്നാണ് സ്വതന്ത്ര വ്യാപാര കരാറിൽ ബ്രിട്ടൻ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

ഇതിനിടെ 2017 മുതൽ ഇന്ത്യയിൽ തടങ്കലിലായ ബ്രിട്ടീഷ് പൗരനായ ജഗ്താർ സിംഗിന്റെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്കിടയിൽ ഉന്നയിച്ചതായി റിഷി ബുനക് പറഞ്ഞു. കൊലപാതക ഗൂഢാലോചന കുറ്റത്തിനാണ് ഡംബർട്ടണിൽ നിന്നുള്ള ജഗ്താർ സിംഗ് ജോഹൽ ജയിലിൽ കഴിയുന്നത്. 2017 ലാണ് 36 കാരനായ ഇയാൾ വിവാഹിതനാകാനാണ് ഇന്ത്യയിലേയ്ക്ക് പോയത്. എന്നാൽ പഞ്ചാബിലെ നിരവധി വലതുപക്ഷ ഹിന്ദു മത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ആയുധങ്ങൾ വാങ്ങുന്നതിന് പണം നൽകിയെന്ന് ആരോപിച്ചാണ് ജോഹലിനെ തടവിലാക്കിയത്. സുനക് ഇന്ത്യയിലെത്തുമ്പോൾ ജോഹലിന്റെ മോചനത്തിനായി പരിശ്രമിക്കണമെന്ന് 70 – തിലധികം എംപിമാർ റിഷി സുനുകിനോട് ആവശ്യപ്പെട്ടിരുന്നു.