ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരത്തിനു കമ്പമുള്ള ജനവിഭാഗമാണ് ബ്രിട്ടീഷുകാർ. ലോക വിനോദസഞ്ചാര മേഘല പിടിച്ചു നിർത്തുവാനുള്ള   ബ്രിട്ടീഷുകാരുടെ പങ്ക്‌ വളരെ വലുതാണ്  .അതുകൊണ്ടു തന്നെ ബ്രിട്ടനിലെ വിനോദ സഞ്ചാരമേഖലയിൽ ഏറ്റവും വലിയ പടർന്നു പന്തലിച്ച കമ്പനിയായ തോമസ് കുക്കിന് ബ്രിട്ടീഷുകാരുടെ ഇടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്നു . തോമസ് കുക്കിൻെറ ഒരു സുപ്രഭാതത്തിലെ തകർച്ച അമ്പരപ്പോടെയും ,ഒരു ഞെട്ടലോടെയും ആണ് ബ്രിട്ടൻ ശ്രവിച്ചത്. ബ്രിട്ടീഷ് ടൂറിസ്റ്റുകൾ സ്നേഹിച്ചിരുന്ന തോമസ് കുക്കിന്റെ പതനത്തെകുറിച്ച് പലരും വൈകാരികമായിട്ടാണ് പ്രതികരിച്ചത് .

2 -ാം ലോക മഹാ യുദ്ധത്തിനു ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തൊഴിൽ നഷ്ടങ്ങളിൽ ഒന്നാണ് തോമസ് തോമസ് കുക്കിന്റെ അടച്ചുപൂട്ടലോടെ സംഭവിച്ചിരിക്കുന്നത് . അതോടൊപ്പം ബ്രിട്ടന്റെ സാമ്പത്തിക മേഘലയെ തോമസ് കുക്കിന്റെ തകർച്ച എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു . ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകളാണ് കമ്പനിയുടെ തകർച്ചയോടെ പല രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്നത് . തോമസ് കുക്കിന്റെ പ്രവർത്തനം നിലച്ചതോടുകൂടി പലർക്കും സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാൻ പറ്റാത്ത സാഹചര്യമാണ് . ട്യൂണിഷ്യയിലുള്ള ബ്രിട്ടഷ് ടൂറിസ്റ്റുകളെ ഹോട്ടൽ അധികൃതർ തടഞ്ഞുവെച്ചെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു . ബ്രിട്ടന്റെ പുറത്തുള്ള ബ്രിട്ടഷ് ടൂറിസ്റ്റുകളെ തിരിച്ചെത്തിക്കാൻ അടിയന്തര നടപടികൾ സ്വികരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെകിലും ടൂറിസ്റ്റുകളെ അവരുടെ ബന്ധുക്കളും ഈ സ്‌ഥിതിവിശേഷത്തെ വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത് .

കമ്പനിയുടെ അടച്ചുപൂട്ടൽ 150, 000ത്തോളം ബ്രിട്ടീഷ് വിനോദസഞ്ചാരികളെയും 9000ത്തോളം തൊഴിലാളികളെയും പ്രതിസന്ധിയിലാക്കും. കമ്പനി തകർന്നാലും വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടു പോകില്ലെന്ന് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ഉറപ്പ് നൽകിയിരുന്നു . തോമസ് കുക്ക് തകർന്നാലും സഞ്ചാരികളെ യുകെയിലേക്ക് തിരികെയെത്തിക്കാൻ സർക്കാർ തയ്യാറാണെന്നും റാബ് പറഞ്ഞു. വിമാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും യാത്രക്കാരുടെ അവധിക്കാല പാക്കേജുകൾ സംരക്ഷിക്കപ്പെടുമെന്നും യാത്ര ഏജൻസി ശനിയാഴ്ച രാത്രി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ യാത്രാ കമ്പനികളിലൊന്നായ തോമസ് കുക്ക് 1841ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ വാർഷിക വില്പന 9 ബില്യൺ പൗണ്ട് ആയിരുന്നു .22000 തൊഴിലാളികൾ ഉള്ളതിൽ 9000 പേരും ബ്രിട്ടീഷുകാരാണ്. കൂടാതെ 16 വിവിധ രാജ്യങ്ങളിലായി പ്രതിവർഷം 19 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകിയിരുന്നത്.

200 മില്യൻ പൗണ്ടിന്റെ ധനകമ്മി നേരിടുന്ന സ്ഥാപനം ഇതിനുള്ള പരിഹാരം കാണാൻ റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡുമായും ലോയിഡ്സ് ബാങ്കുമായും ബന്ധപ്പെട്ട് അവസാനവട്ട ശ്രമങ്ങൾ നടത്തിയിരുന്നു . പക്ഷെ ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാൻ ബാങ്കുകൾ തയാറാകാത്തതാണ് തകർച്ചയ്ക്കു ആക്കം കൂട്ടിയത്