ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്ത്രീകളുടെ സെല്ലിൽ യുവതികളെ ലൈംഗികമായി ബലാത്സംഗം ചെയ്ത ട്രാൻസ് യുവതിയെ പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റി. ആദം ഗ്രഹാം എന്ന പേരിൽ നടത്തിയ കുറ്റകൃത്യങ്ങളിൽ പ്രതിയായതിനെ തുടർന്നാണ് ഇസ്‌ല ബ്രൈസനെ സ്റ്റിർലിംഗിലെ കോൺടൺ വെയ്ൽ ജയിലിൽ എത്തിച്ചത്. കേസിന്റെ വിചാരണ തുടർന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായി സ്ത്രീയിലേക്ക് മാറിയത്.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റുകയായിരുന്നു. കോൺടൺ വെയ്‌ലിൽ ശിക്ഷ അനുഭവിക്കാൻ ബ്രൈസനെ അനുവദിക്കില്ലെന്ന് പ്രഥമ മന്ത്രി നിക്കോള സ്‌റ്റർജൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. അടുത്തമാസമാണ് കേസിൽ കോടതി ശിക്ഷ വിധിക്കുന്നത്. സ്‌കോട്ട്‌ലൻഡിൽ സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഒരു ട്രാൻസ് വനിത ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായാണെന്നാണ് അധികൃതർ പറയുന്നത്.

ജയിലിൽ പാർപ്പിച്ചാൽ സഹതടവുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനെ തുടർന്ന് ഇതിനോടകം തന്നെ വലിയ ചർച്ചയ്ക്കാണ് ഇത് വഴി തുറന്നിരിക്കുന്നത്. സ്‌കോട്ടിഷ് പാർലമെന്റിൽ ഫസ്റ്റ് മിനിസ്റ്ററിന്റെ ചോദ്യങ്ങളിൽ സംസാരിക്കവേ, സ്ത്രീകളുടെ ജയിലിനുള്ളിൽ ബലാത്സംഗം ചെയ്യുന്നത് ഒരിക്കലും സാധ്യമല്ലെന്ന് സമ്മതിക്കുന്നതായി സ്റ്റർജിയൻ പറഞ്ഞു. സംഭവത്തെ തുടർന്ന് ജയിലിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും, സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ കൈകൊള്ളുമെന്നും സ്റ്റർജിയൻ കൂട്ടിച്ചേർത്തു.