ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഐഎസ് ഐഎസ് നേതാവ് ജാക്ക് ലെറ്റ്സിന്റെ അമ്മയുടെ വാക്കുകൾ ചർച്ചയാകുന്നു. ജാക്കിന്റെ ജനനം ബ്രിട്ടനിലായിരുന്നു. കുഴപ്പം നിറഞ്ഞ’ ബാല്യമാണ് അവനെ പ്രശ്നം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് മാറ്റിയതെന്നും, ബ്രിട്ടന്റെ സ്വയം പ്രഖ്യാപിത ശത്രു ആക്കുന്നതിനും, സിറിയയിലേക്ക് പലായനം ചെയ്യുന്നതിലേക്ക് നയിക്കുന്നതിൽ തനിക്കും പങ്കുണ്ടെന്നും അവർ പറയുന്നു. ആത്മകഥയിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ഐ എസിൽ ചേരാൻ മിഡിൽ ഈസ്റ്റിലേക്ക് പോകാനുള്ള തീരുമാനത്തെ തന്റെ അമിതമായ ലിബറൽ പാരന്റിംഗ് ശൈലി സ്വാധീനിച്ചോ എന്ന് താൻ അത്ഭുതപ്പെടുന്നുവെന്ന് 60 കാരിയായ സാലി ലെയ്ൻ ആത്മകഥയിൽ എഴുതി.

ഇപ്പോൾ 28 വയസ്സുള്ള ജാക്ക് ലെറ്റ്‌സ് യുകെയും കനേഡിയൻ പൗരത്വവും നേടിയാണ് വളർന്നത്. ജോർദാനിലെ സുഹൃത്തിനെ കാണാൻ മാതാപിതാക്കൾ നൽകിയ പണം ഉപയോഗിച്ച് 2014-ൽ കൗമാരപ്രായത്തിൽ സിറിയയിലേക്ക് ഒളിച്ചോടിയാണ് അദ്ദേഹം പുതിയ വഴി തിരഞ്ഞെടുത്തത്. കുവൈറ്റിൽ മൂന്ന് മാസത്തെ യാത്രയിൽ അറബി പഠിക്കാനും ഖുർആൻ പഠിക്കാനും ഉദ്ദേശിച്ചിരുന്നതായും എന്നാൽ റാഖയിൽ വെച്ച് ഐഎസിൽ ചേരുകയായിരുന്നു എന്നും പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. 2017-ൽ കുർദിഷ് അധികാരികൾ പിടികൂടിയ ശേഷം, യുകെയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുവെങ്കിലും 2019-ൽ ഹോം ഓഫീസ് അദ്ദേഹത്തിന്റെ പാസ്പോർട്ട്‌ റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

അന്നുമുതൽ അദ്ദേഹം സിറിയയിലെ കുർദിഷ് ജയിലിൽ തടവിലാണ്.തന്റെ മകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് കോളേജിലെ അധ്യാപകർ ആശങ്കാകുലരായിരുന്നുവെന്നും റീസണബിൾ കോസ് ടു സ്‌പെക്റ്റ് എന്ന ഓർമ്മക്കുറിപ്പിൽ അവർ പറയുന്നു. മകനെ വേണ്ട വിധത്തിൽ നിയന്ത്രിക്കാൻ കഴിയാതെ വന്നതാണോ താൻ ചെയ്‌ത തെറ്റെന്നുള്ളത് മാതാവ് രേഖപ്പെടുത്തുന്നതായി ദി ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നു. മകന്റെ ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ കാര്യമായി പരിഗണിക്കാത്തതിൽ കുറ്റബോധവും അവർ പങ്കുവയ്ക്കുന്നു.