ന്യൂസ് ഡെസ്ക് മലയാളം യുകെ

യഥാർത്ഥ വ്ളാടിമിറിനെ ഒരു വർഷത്തിലേറെയായി കാണാനില്ലെന്ന സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഉക്രൈൻ ഇന്റലിജൻസ് മേധാവി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ലെന്നും മേജർ ജനറൽ കയ്റിലോ ബുഡനോവ് കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് പൊതുപരിപാടികൾക്ക് അദ്ദേഹത്തിന്റെ അപരന്മാരെ ഉപയോഗിക്കുമെന്ന മുൻ ധാരണകളെ ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇന്റലിജൻസ് മേധാവിയുടെ വെളിപ്പെടുത്തൽ. അസാധാരണമായി നൽകിയ ഒരു ഇന്റർവ്യൂവിൽ ആണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. എല്ലാവർക്കും പരിചയമുള്ള റഷ്യൻ പ്രസിഡന്റ് വ്ളാടിമിർ പുടിനെ അവസാനമായി കണ്ടത് ജൂൺ 26 നാണെന്ന് അദ്ദേഹം പറഞ്ഞു. ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായുള്ള പ്രതിസന്ധി ചർച്ചകൾക്കായി ക്രെമലിനിൽ അദ്ദേഹം അന്ന് എത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണോ അല്ലെങ്കിൽ ജീവനോടെയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പുടിനു പുറംലോകത്തിനു മുൻപിൽ പ്രത്യക്ഷപ്പെടാൻ താല്പര്യമില്ലാത്തതാകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമാകാമെന്നാണ് ഇന്റലിജൻസ് മേധാവി മറുപടി പറഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയിൽ പുടിൻ തന്റെ ഇടതു കൈത്തണ്ടയിലെ വാച്ചിൽ സമയം നോക്കുന്നതായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ യഥാർത്ഥമായി ഉടൻ തന്നെ വലതു കൈയിലാണ് സാധാരണയായി വാച്ച് ധരിക്കാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പുടിന്റെ ആരോഗ്യനില മോശമായതിനാലാണ് ഇത്തരത്തിലുള്ള അപരന്മാരെ ഉപയോഗിക്കുന്നതെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഒട്ടുമിക്ക നേതാക്കൾക്കും ഈ യാഥാർത്ഥ്യം അറിയാമെന്നാണ് ഇന്റലിജൻസ് മേധാവി വെളിപ്പെടുത്തിയത്. റഷ്യൻ ജനങ്ങൾ പറ്റിക്കപ്പെടുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.