തെലുങ്കാനയിലെ ലേഡി വെറ്റിനറി ഡോക്ടർ പ്രിയങ്കയെ കൊലപ്പെടുത്തിയ വാർത്ത ഇന്ത്യ ഒട്ടാകെ ഞെട്ടലോടെയാണ് കേട്ടത്, തെലുങ്കാനയിൽ പ്രതിഷേധങ്ങള്‍ സജീവമാകുമ്പോൾ തെലുങ്കാന സർക്കാരിന്റെ തീരുമാനം ശ്രദ്ധയാകുന്നു, കേരളത്തിൽ ഇതുപോലത്തെ പ്രതികൾക്ക് വേണ്ടി വാദിക്കാൻ ആളൂർ വക്കിൽ വരെയെത്തി. എന്നാൽ തെലുങ്കാനക്കാരുടെ പ്രതികരണം ഏവരെയും ഞെട്ടിക്കുന്നതാണ്. ഇത്ര ദിവസമായിട്ടും പ്രതിഷേധം വൻ ശക്തമായി തന്നെ തുടരുന്നു, യുവതിയുടെ വീട് സന്ദർശിക്കാൻ എത്തിയ പ്രാദേശിക നേതാക്കളെ തടഞ്ഞു നാട്ടുകാർ. സഹതാപമല്ല അക്രമികൾക്കെതിരെ ശക്തമായ നിലപാടാണ് വേണ്ടതെന്നു ആയിരുന്നു ജനങ്ങളുടെ ആവശ്യം. യുവതി താമസിക്കുന്ന ഏരിയയിലെ കാവാടം ജനങ്ങൾ അടച്ചുപൂട്ടി, കാണാതായപ്പോൾ പരാതിനൽകിയ മാതാപിതാക്കൾക്ക് നൽകിയ മറുപടി അവൾ ഒളിച്ചോടിപ്പോയതാരിക്കും എന്നായിരുന്നു. കേസ് വിധിക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലുങ്കാന സർക്കാർ പ്രഖ്യാപിച്ചു, ഒന്നാം പ്രതിയുടെ അമ്മയുടെ മറുപടി ഇങ്ങനെ എനിക്ക് ഒരു മകളുണ്ട് അതുകൊണ്ടു കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ അവനു കൊടുക്കണം എന്നായിരുന്നു ആ അമ്മയുടെ മറുപടി.