അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനവ് അനുസരിച്ച് ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വില പെട്രോള്‍ കമ്പനികള്‍ക്ക് നിശ്ചയിക്കാനുള്ള അധികാരം വിട്ടു കൊടുത്തതിനുശേഷം കമ്പനികള്‍ ദിവസവും അര്‍ദ്ധരാത്രിയില്‍ പൈസാ കണക്കിന് വിലവര്‍ദ്ധനവ് നടപ്പിലാക്കിത്തുടങ്ങി. എന്നാല്‍ ആദ്യമൊന്നും ഇത്തരത്തിലുള്ള നിസ്സാരമായ വിലവര്‍ധനവ് ജനങ്ങള്‍ അറിഞ്ഞില്ല. എന്നാല്‍ ആറു മാസത്തിനിടെ ഒന്‍പതില്‍ അധികം ദൂരെയാണ് പെട്രോളിനും, ഡീസലിനും വില വര്‍ദ്ധിച്ചത്.

ഇതിനെതിരെ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രതിപക്ഷ കക്ഷികള്‍ ഇതുവരെയും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനവാണ് ഇതിന് കാരണമെന്ന് സര്‍ക്കാറുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കൂടുതല്‍ ഓയില്‍ വില 140 രൂപയ്ക്കടുത്ത് ആയിരുന്നു എന്നാല്‍ ഇപ്പോള്‍ വില ഏതാണ്ട് പകുതിയാണ് ബാരലിന്. എന്നിട്ടും അന്ന് ഡീസല്‍ വില 49 രൂപയായിരുന്നു എന്നാല്‍ ഇപ്പോള്‍ വില 67 രൂപയായി വര്‍ദ്ധിച്ചു.ഇപ്പോള്‍ ഈ പറയുന്നത് കളവാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനയിലൂടെ കിട്ടുന്ന വലിയ ലാഭം ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് ലഭിക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടാതെ അംബാനിക്കും അദാനിക്കും ലഭിക്കുന്നുണ്ട്. അവരുടെ കൊള്ളലാഭത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. ഇതിന്റെ പിന്നില്‍ വലിയ അഴിമതിയുണ്ട് എന്നത് സത്യമാണ്.

സര്‍ക്കാരുകള്‍ വലിയതോതില്‍ നികുതി വര്‍ദ്ധിപ്പിച്ചു,നികുതിയിനത്തില്‍ തന്നെ എത്ര വലിയ രൂപയാണ് ഈടാക്കുന്നത് എന്ന് കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ ഇതില്‍ അല്പം പോലും കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരോ ശ്രമിക്കുന്നില്ല എന്നതും ഖേദകരമാണ്. കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമാണ് എന്നത് നമുക്കറിയാമെങ്കിലും അതേപോലെതന്നെ നികുതികള്‍ കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ബദല്‍ ഇടതുപക്ഷ നയങ്ങളുമായി വന്ന സംസ്ഥാന സര്‍ക്കാരും ജനവിരുദ്ധമെന്ന് നമ്മള്‍ക്ക് പറയേണ്ടിവരും. ഓരോ ദിവസവും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധന വരുമ്പോള്‍ കേരളത്തിന്റെ ധനമന്ത്രിയും അത് ആസ്വദിക്കുകയാണ് ആഹ്ലാദിക്കുകയാണ് കാരണം അതില്‍ നിന്നും നല്ലൊരു വിഹിതം നികുതിയായി സംസ്ഥാന ഗവണ്‍മെന്റിനും ലഭിക്കും എന്നത് തന്നെയാണ് കാരണം. എന്തുകൊണ്ട് തങ്ങളുടെ നികുതിവരുമാനത്തില്‍ അല്പമെങ്കിലും കുറച്ച് ഭാരം ജനങ്ങളില്‍നിന്ന് ഏറ്റെടുത്തു കൂടാ എന്ന ചോദ്യത്തിന് ഖജനാവ് കാലിയാണ് എന്ന മറുപടിയാണ് കിട്ടുന്നത് നാല്‍പ്പതിനായിരം രൂപയ്ക്ക് കണ്ണടയും ലക്ഷക്കണക്കിന് രൂപ ചികിത്സാ ചിലവായും മന്ത്രിമാരും എംഎല്‍എമാരും ചിലവഴിക്കുമ്പോള്‍ തന്നെ ഇത്തരം ധൂര്‍ത്ത് നടക്കുബോള്‍ ഖജനാവ് എങ്ങനെ കാലിയാവാതിരിക്കും എന്ന മറുചോദ്യവും ജനങ്ങള്‍ ഉന്നയിക്കുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും, കെഎസ്ആര്‍ടിസിക്കും കൊടുക്കാന്‍ കാശില്ലാതെ എന്ന് പറയുമ്പോഴും ഇത്തരം ധൂര്‍ത്തുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍തന്നെ ഡീസല്‍ വിലവര്‍ദ്ധനവ് മൂലം സ്വകാര്യബസ്സുകള്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അതുപോലെതന്നെയാണ് ഗവര്‍മെന്റിന്റെ നിയന്ത്രണത്തിലല്ലാത്ത ഉപയോഗ സാധനങ്ങളുടെ വിലവര്‍ധനവും. ചുരുക്കത്തില്‍ ജനങ്ങളുടെ ഭാരത്തിനു മേല്‍ ഭാരം കയറ്റി വയ്ക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയത്തിനും നികുതി ഘടനയ്ക്കും വ്യക്തമായ മാനദണ്ഡം ഉണ്ടായേ തീരു.

ജി എസ് റ്റി പെട്രോളിനും ഡീസലിനും നടപ്പിലാക്കാം എന്നുപറയുമ്പോള്‍ കേരളത്തിലെ ധനമന്ത്രിയുടെ പുച്ഛത്തോടെ ചിരിക്കുകയാണ്. അദ്ദേഹത്തിനറിയാം അത് നടപ്പിലാക്കാന്‍ പോകുന്നില്ല എന്നത്. ജിഎസ്ടി വന്നപ്പോള്‍ ആഹ്ലാദിച്ച് ആ മന്ത്രി ഇപ്പോള്‍ തലപൂഴ്ത്തി നില്‍പ്പാണ്. ധനകാര്യ വിദഗ്ദ്ധന്‍ എന്നറിയുന്നവര്‍ എന്നറിയപ്പെടുന്നവര്‍ തന്നെ മന്ത്രിയായപ്പോള്‍ എത്ര വലിയ ക്രൂരതയാണ് ജനങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ആം ആദ്മി പാര്‍ട്ടിയില്‍ തിരിച്ചറിയുന്നു ഇതില്‍ പ്രതിഷേധിക്കുക പ്രതികരിക്കുക പരസ്യമായ നിയമവിധേയമായ കൊള്ളയാണ്