കൊച്ചി: സാമൂഹിക പ്രവര്‍ത്തകയും ചുംബന സമര നായികയുമായ അരുന്ധതി മനോരമ ഓണ്‍ലൈനിനെതിരെ ആഞ്ഞടിച്ച് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോരമ ഓണ്‍ലൈനിന് മുന്നറിയിപ്പുമായി അരുന്ധതിയുടെ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താനെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തന്റെ അനുവാദമില്ലാതെ മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചുവെന്ന് അരുന്ധതി പറയുന്നു. വാര്‍ത്തയിലൂടെ തന്നെ മോശമായ രീതിയില്‍ മനോരമ ചിത്രീകരിച്ചു. മനോരമയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്നും അരുന്ധതി ഫേസ്ബുക്കിലൂടെ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ മനോരമ ആ വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അരുന്ധതിയുടെ മുന്നറിയിപ്പ്.
arundhathi2
തന്റെ എഫ്ബി പോസ്റ്റില്‍ നിന്നും ‘ഭൂരിപക്ഷം ആണുങ്ങളും എന്നെ വേശ്യയായി കാണുന്നു’ എന്ന ഭാഗം എടുത്ത് തലക്കെട്ട് നല്‍കി മനോരമ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചത് ആണ് അരുന്ധതിയെ ചൊടിപ്പിച്ചത്. മാധ്യമങ്ങള്‍ എന്നെ ആഘോഷിക്കാനല്ല, ആണ്‍ പൊതുബോധത്തിന് സ്വയംഭോഗ സുഖം നല്‍കാനാണ് എന്റെ പേരുപയോഗിക്കുന്നതെന്നും അരുന്ധതി ആഞ്ഞടിക്കുന്നു. ഇത്തരം മാധ്യമങ്ങള്‍ക്ക് വേണ്ടത് ദൃശ്യതയുള്ള, കൂടുതല്‍ ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയാണ്. മീഡിയ പ്രവര്‍ത്തിക്കുന്നത് പൊതുബോധത്തിന് അനുസൃതമായാണെന്നും അരുന്ധതി പറയുന്നു. ചാനല്‍ ചര്‍ച്ചകള്‍ക്ക് പങ്കെടുക്കും പോലെയല്ല വ്യക്തിജീവിതത്തെ പരാമര്‍ശിക്കുന്ന കുറിപ്പുകള്‍ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നതെന്നും അരുന്ധതി ആരോപിക്കുന്നു.

മനോരമയ്‌ക്കെതിരായ അരുന്ധതിയുടെ എഫ്ബി പോസ്റ്റ് ചുവടെ:

arundhathi fb post

Related News

താന്‍ ദിവസവും സൈബര്‍ റേപ്പിന് ഇരയാവുന്നവള്‍ – തുറന്നടിച്ച് അരുന്ധതി