Association

കേരളത്തിലെയും ഗൾഫ്നാടുകളിലെയും ,യൂറോപ്പിലെയും സംഗീത പ്രേമികളുടെ കൂട്ടായ്മയായ ഹൃദ്യം (HRIDYAM) എന്ന സംഘടനയുടെ “മ്യൂസിക് ഫ്രൈഡേയ്സ് ” (MUSIC FRIDAYS )സംഗീതപരിപാടി ഫേസ്ബുക് ലൈവിൽ ഈ വെള്ളിയാഴ്ച (മെയ് 8 ) എത്തുന്നത് പ്രശസ്ത ഗായകനായ ശ്രി അലോഷ്യസ് പെരേര . വശ്യമനോഹരങ്ങളൂം ,നൊസ്റ്റാൾജിക് അനുഭൂതി പകരുന്നതുമായ നിരവധി ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ തന്റെ സ്വത സിദ്ധമായ ശൈലിയിൽ പാടിയിട്ടുള്ള ശ്രി അലോഷ്യസ് പെരേര സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗായകനാണ് . അലോഷ്യസ് പെരേരയുടെ ഗാനങ്ങൾ കേൾക്കാനും , ആസ്വദിക്കാനും ,അദ്ദേഹത്തോട് സംവദിക്കുവാനും മെയ് എട്ടാം തീയതി വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8 :30 ,(UAE 7 PM / UK 4 PM /EUROPE 5 PM /SINGAPORE 11 PM /NEWYORK 11 AM ) . സംഗീത പ്രേമികളുടെ ഫേസ്ബുക് കൂട്ടായ്മ ആയ ഹൃദ്യം (HRIDYAM ) ആണ് ഫേസ്ബുക് പേജിലൂടെ ഈ സംഗീത സായാഹ്നം അവതരിപ്പിക്കുന്നത് .
LInk :https://www.facebook.com/102968938067342/live/

ടോം ജോസ് തടിയംപാട്

കേരള പോലീസിന്റെ മുഖം തന്നെ മാറ്റി മറിച്ച സേവനമാണ് നാട്ടിലെ പ്രായമായ മനുഷ്യർക്ക്‌ വീട്ടിൽ മരുന്ന് എത്തിച്ചു കൊടുക്കുക എന്നത്. പോലീസ് എന്നത് കേവലം ഒരു മർദ്ദക ഉപകരണം എന്നതിൽ നിന്നും മനുഷ്യ സേവനത്തിലേക്കു മാറുന്നതിന്റെ ഉദാഹരണമായി നമുക്ക് ഇതിനെ കാണാം

വിദേശങ്ങളിൽ താമസിക്കുന്ന എല്ലാ മലയാളികുടുംബങ്ങളുടെയും ആശങ്കയാണ് നാട്ടിൽ ഒറ്റപ്പെട്ടു താമസിക്കുന്ന നമ്മുടെ മാതാപിതാക്കളുടെ സുരക്ഷിതത്വം . ഈ ലോക്ക്ഡൗൺ കാലത്തു അവർക്കു മരുന്ന് എത്തിച്ചുകൊടുക്കാൻ ശ്രമിക്കുന്ന കേരള പോലീസിനെ നമുക്ക് അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. അവർ ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 720 പൗണ്ട് ലഭിച്ചു ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ചാരിറ്റി തുടരുന്നു

കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിൽ കേരളാപോലീസ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത് . .

കേരള പോലീസ് തിരുവന്തപുരത്തു ഒരുക്കിയിരിക്കുന്ന കാൾ സെന്ററിലേക്ക് വിളിക്കുന്ന മുറയ്ക്ക് അവിടെനിന്നും എവിടെ നിന്നു വിളിക്കുന്നുവോ അവിടുത്തെ പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്‌സിലേക്കു വിവരം കൈമാറി അവരാണ് മരുന്ന് എത്തിച്ചു നൽകുന്നതെന്നാണ് ടോമിൻ തച്ചങ്കരി പറഞ്ഞത് ..

ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരിയോടെ സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വീകരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത് .
നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക .ഞങ്ങൾ അത് കേരളപോലീസിനു കൈമാറും എന്നറിയിക്കുന്നു . ഇതു നമ്മളുടെയും നമ്മളുടെ മാതാപിതാക്കളുടെയും സംരകഷണത്തിന്റെ ഭാഗം കൂടിയാണ് എന്ന് നിങ്ങൾ മറക്കരുത്
.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

ആശയ വെത്യസ്ത്തതുമായി ലെസ്റ്ററിൽനിന്ന്  ലെസ്റ്ററിന്റെ അനുഗ്രഹീത കലാകാരൻ സുനിൽ ആൽമതടത്തിൽ. ഈ കോവിഡ് കാലത്ത് പുതുമ നിറഞ്ഞ തന്റെ സർഗ്ഗ സൃഷ്ടി അവതരിപ്പിക്കുന്നു. കോവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കത്തിൽ നിന്ന് അകന്നു നില്ക്കാൻ മനോഹരമായ വാക്കുകളുടെ വർണത്തിൽ ചാലിച്ച  സൃഷ്ടി പുതുപുലരി.  പ്രതീക്ഷയോടെ ജീവിതത്തെ നോക്കികാണുവാനും. കരുതലോടെ പരമ ചൈതന്യത്തിൽ  ആശ്രയിച്ചു മുന്നോട്ടു പോകുവാൻ ഉള്ള സന്ദേശമാണ് കവിതയിലൂടെ കവി ആഹ്വാനം ചെയുന്നു . യു കെ കെ സി എ അവാർഡ് ഉൾപ്പടെ നിരവധി അവാർഡ്‌കൾക്കു ഉടമയാണ് ശ്രി സുനിൽ. കവിതാലാപനം
ശ്രി കെ സി ജോസ്.

Click below link

https://www.facebook.com/100005834587548/posts/1479061575631648/?

ടോം ജോസ് തടിയംപാട്

വിദേശങ്ങളിൽ താമസിക്കുന്ന എല്ലാ മലയാളികുടുംബങ്ങളുടെയും ആശങ്കയാണ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന നമ്മുടെ മാതാപിതാക്കൾ എന്നാൽ ഈ ലോക്ക്ഡൗൺ കാലത്തു അവർക്കു മരുന്ന് എത്തിച്ചുകൊടുക്കാൻ ശ്രമിക്കുന്ന കേരള പോലീസിനെ നമുക്ക് അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. അവർ ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 345 പൗണ്ട് ലഭിച്ചു .ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു. ചാരിറ്റി തുടരുന്നു .

കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിൽ കേരളാപോലീസ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത് . .

കേരള പോലീസ് തിരുവന്തപുരത്തു ഒരുക്കിയിരിക്കുന്ന കാൾ സെന്ററിലേക്ക് വിളിക്കുന്ന മുറയ്ക്ക് അവിടെനിന്നും എവിടെ നിന്നു വിളിക്കുന്നുവോ അവിടുത്തെ പോലീസ് സ്റ്റേഷൻ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്‌സിലേക്കു വിവരം കൈമാറി അവരാണ് മരുന്ന് എത്തിച്ചു നൽകുന്നതെന്നാണ് ടോമിൻ തച്ചങ്കരി പറഞ്ഞത് ..

ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരി സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വീകരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത് .
നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക . ഞങ്ങൾ അത് കേരളപോലീസിനു കൈമാറും എന്നറിയിക്കുന്നു . ഇതു നമ്മളുടെയും നമ്മളുടെ മാതാപിതാക്കളുടെയും സംരക്ഷണത്തിന്റെ ഭാഗം കൂടിയാണ് എന്ന് നിങ്ങൾ മറക്കരുത്
.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

ടോം ജോസ് തടിയംപാട്

കഴിഞ്ഞ ദിവസം മാതൃഭൂമി ചലനിൽ കേരളാപോലീസ് നാട്ടിൽ ഒറ്റക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്ധിയോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 % ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നതെന്നാണ് . .
കേരള പോലീസ് കേരളത്തിൽ മുഴുവനുള്ള ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളെ സഹായിക്കാൻ തിരുവന്തപുരത്തു ഒരുക്കിയിരിക്കുന്ന കാൾ സെന്ററിലേക്ക് വിളിക്കുന്ന മുറക്ക് അവിടെനിന്നും എവിടുനിന്നു വിളിക്കുന്നുവോ അവിടുത്തെ പോലീസ് സ്റ്റേഷൻ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്‌സിലേക്കു വിവരം കൈമാറി അവരാണ് മരുന്ന് എത്തിച്ചു നൽകുന്നതെന്നാണ് ടോമിൻ തച്ചങ്കരി പറഞ്ഞത് ..അദ്ദേഹത്തിന്റെ വീഡിയോ ഈ വാർത്തയുടെ ലിങ്ക് താഴെ കമന്റ് സെക്ഷനിൽ കൊടുക്കുന്നു .
നാട്ടിൽ മാതാപിതാക്കൾ ഉള്ളവരായ നമ്മളെ സംബന്ധിച്ചിടത്തോളം ഈ കൊറോണകാലത്തു അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന അവർക്കു കേരള പോലീസ് നല്കുകന്ന സഹായം വലിയ ഒരു ആശ്വാസമാണ് നൽകുന്നത് ,അവർ നൽകുന്ന ഈ വലിയ സേവനത്തിനു അവരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ നമ്മൾ ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരി സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വികരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധികരിക്കുകയും ചെയ്തതിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ഞങൾ നിങ്ങളെ സമീപിക്കുന്നു നിങ്ങളെ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക .ഞങ്ങൾ അത് കേരളപോലീസിനു കൈമാറും എന്നറിയിക്കുന്നു .ഇതു നമ്മളുടെയും നമ്മളുടെ മാതാപിതാക്കളുടെയും സംരകഷണത്തിന്റെ ഭാഗം കൂടിയാണ് എന്ന് നിങ്ങൾ മറക്കരുത്
.ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവും ആയി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 85 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ബിജു ഗോപിനാഥ്.

ഈ ലോക് ഡൗൺ സമയത്ത് കുട്ടികളുടെ സർഗവാസനകളെ ഉണർത്തി ക്രിയാത്മക ചിന്തകൾ അവരിൽ ഊട്ടിയുറപ്പിക്കാൻ സമീക്ഷ സർഗവേദി അവസരങ്ങൾ ഒരുക്കുന്നു . ജാതി മത വർണ്ണ വർഗ രാഷ്ട്രീയ അതിർ വരമ്പുകൾ ഇല്ലാതെ കലാദേവിയെ ഉപാസിക്കുവാൻ തയ്യാറായി യു കെയിലെ കുട്ടികൾ മുന്നോട്ട് തന്നെ എന്ന് ഏപ്രിൽ 26ന് അവസാനിച്ച ചിത്രരചനാ മത്സരം തെളിയിച്ചു. കുട്ടികളുടെ ചിത്രങ്ങൾ ഷോർട്ട് ലിസ്റ്റിംഗിനായി തയ്യാറായി കൊണ്ടിരിക്കുന്നു. ചിത്രരചനാ മത്സരത്തിന് തുടർച്ചയായി സമീക്ഷ സർഗവേദി ചലച്ചിത്ര ഗാനാലാപ മത്സരത്തിലേക്ക് കടന്നിരിക്കുന്നു. മറ്റൊരു യേശുദാസോ ചിത്രയോ യു കെയിൽ നിന്ന് ഉണ്ടാവില്ല എന്ന് ആരു കണ്ടു. കുട്ടികൾ ഈ ലോക് ഡൗൺ കാലം പോസിറ്റീവ് ആയി ഉപയോഗിക്കട്ടെ. വീട്ടിലെ ടാബ്ലറ്റുകളും കമ്പൂട്ടറുകളും അല്പ സമയം വിശ്രമിക്കട്ടെ.UK യിലെ കുട്ടികൾക്ക് മനോഹര മലയാള ചലച്ചിത്ര ഗാന മത്സരത്തിലൂടെ പ്രതിഭ തെളിയിക്കാൻ സമീക്ഷ സർഗവേദി ഓൺലൈൻ മത്സരങ്ങൾ ഏപ്രിൽ 27 മുതൽ തുടങ്ങിക്കഴിഞ്ഞു. സബ് ജൂനിയേഴ്സ്, ജൂനിയേഴ്സ്, സീനിയേഴ്സ് വിഭാഗങ്ങളിലായി പതിനെട്ടു വയസിന് താഴെയുള്ള കുട്ടികൾ അണി നിരക്കുന്നു
സബ് ജൂണിയർ – ക്ലാസ്’ 2 വരെ പഠിക്കുന്നവർ – ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം
ജൂണി യേഴ്സ് – ക്ലാസ് 3 മുതൽ ക്ലാസ് 6 വരെ പഠിക്കുന്നവർ ജോൺസൺ മാസ്റ്ററുടെ ഒരു മലയാള ചലച്ചിത്ര ഗാനം പാടുക
സീനിയേഴ്സ് – ക്ലാസ് 7 മുതൽ 2020 സെപ്തംബർ 1ന് 18 വയസ് തികയാത്തവർക്ക് വരെ – അർജുനൻ മാസ്റ്ററുടെ ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം പാടുക .
കരോകെയും ഫ്യൂഷനും അനുവദനീയമല്ല.
കുറഞ്ഞത് മൂന്നു മിനിട്ട് എങ്കിലും പാടേണ്ടതാണ്.
ഒരാൾ ഒന്നിൽ കൂടുതൽ എൻട്രി അക്കാൻ പാടില്ല .
പാട്ടിൻ്റെ വീഡിയോ [email protected] എന്ന address ൽ അറ്റാച്ച്മെൻ്റായി മെയ് 10 ഞായറാഴ്ച വരെ അയക്കാവുന്നതാണ്.
email ൽ
Participants Name ………….
Class in 2019-20
ഗ്രൂപ്പ് (Subjuniors / Juniors / Seniors )
Date of Birth ( Seniors only)
Parents Name
Parents email address
Parents consent for participation ( Yes or No)
എന്നിവ രേഖപ്പെടുത്തണം.
പ്രൊഫഷണൽ സംഗീതജ്ഞർ ഗാനങ്ങൾ വിലയിരുത്തിയ ശേഷം തിരഞ്ഞെടുക്കുന്ന ഗാനങ്ങൾ Sameeksha facebook ലൂടെ വോട്ടു ചെയ്യാൻ പ്രസിദ്ധപ്പെടുത്തുന്നതാണ് 90% വെയ്റ്റേജ് വിധികർത്താക്കൾക്കും 10% വെയ്റ്റേജ് വോട്ടിംഗിനും ലഭിക്കുന്നതാണ്.
പ്രൊഫഷണൽ വിധികർത്താക്കൾ മാർക്കിടുന്നത് താഴെ പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും
സബ് ജൂണിയേഴ്സ് – പിച്ച് , ക്ലാരിറ്റി, റിഥം, ആകെ അവതരണം എന്നിവക്ക് 25 % മാർക്ക് വീതം ആയിരിക്കും.
ജൂണിയേഴ്സും സീനിയേഴ്സും –
ശ്രുതി 20%
സ്വരം 20%
താളം 20%
ലയം / ഭാവം 15%
ഉച്ചാരണ ശുദ്ധി 15%
പാട്ട് തിരഞ്ഞെപ്പ് 10%
എന്നിങ്ങനെ ആയിരിക്കും

പ്രതിഭകളെ, സമീക്ഷ സർഗവേദി മത്സരങ്ങളിൽ നിങ്ങൾ മാറ്റുരക്കൂ വിജയികളാവൂ. വിജയികൾക്ക് സമീക്ഷ വാർഷിക സമ്മേളനത്തിൽ വച്ച് കേരളത്തിൽ നിന്നെത്തുന്ന മഹദ് വ്യക്തികൾ സമ്മാന ദാനം നിർവ്വഹിക്കുന്നതും. അവരുടെ ഗാനങ്ങളുടെ വീഡിയോ സമീക്ഷയുടെ ഫേസ് ബുക്ക് പേജിൽ ഇടം പിടിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ ഫോൺ
+44 7828 659608
+44 7449 145145
+44 7882 791150
+44 7984 744233

മെയ് 11 മുതൽ സമീക്ഷ സർഗവേദി ഏറ്റവും ജനപ്രിയ സിംഗിൾ സിനിമാറ്റിക് നൃത്ത മത്സരവുമായെത്തുന്നു. വിശദ വിവരങ്ങളും മൂല്യനിർണ്ണയ മാനദണ്ഡവും ഉടൻ അറിയിക്കുന്നതായിരിക്കും .

ലോകമെമ്പാടുമുള്ള നിരവധി സംഗീത പ്രേമികളോട്  സംവദിക്കാനായി ഹൃദ്യം (ഹൃദയം)എന്ന ഫേസ്ബുക് പേജിലൂടെ ഈ ആഴ്ച എത്തുന്നത് പ്രശസ്ത ഗായകനായ ശ്രി സജേഷ് പരമേശ്വരനാണ് . നിരവധി  ആൽബങ്ങളിൽ ഗാനം ആലപിച്ചിട്ടുള്ള സജേഷ് പരമേശ്വരൻ ,ഇതിനോടകം പ്രേക്ഷകരുടെ പ്രശസ്ത പിടിച്ചുപറ്റിയത് യൂട്യൂബിലൂടെയാണ് . വശ്യമനോഹരങ്ങളൂം ,നൊസ്റ്റാൾജിക് അനുഭൂതി  പകരുന്നതുമായ  നിരവധി ഗാനങ്ങൾ യൂട്യൂബിലൂടെ തന്റെ സ്വത സിദ്ധമായ ശൈലിയിൽ പാടിയിട്ടുള്ള ശ്രി സജേഷ് പരമേശ്വരൻ  സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗായകനാണ് . സജേഷ് പരമേശ്വരന്റെ ഗാനങ്ങൾ കേൾക്കാനും , ആസ്വദിക്കാനും ,അദ്ദേഹത്തോട് സംവദിക്കുവാനും മെയ് ഒന്നാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 6 :30 ,U A E വൈകുന്നേരം 5 മണി . സംഗീത പ്രേമികളുടെ ഫേസ്ബുക് കൂട്ടായ്മ ആയ ഹൃദ്യം (HRIDYAM ) ആണ് ഫേസ്ബുക് പേജിലൂടെ ഈ സംഗീത സായാഹ്നം അവതരിപ്പിക്കുന്നത് .

കൊറോണ എന്ന മഹാദുരന്തത്തിലകപ്പെട്ട് ലോകമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ സഹായ ഹസ്തത്തിൻ്റെ ഒരു ചെറിയ കൈക്കുമ്പിളുമായി കലാകേരളം ഗ്ലാസ് ഗോയും.
മഹാപ്രളയകാലത്ത് ഒട്ടനവധി വീടുകൾ നിർമ്മിച്ചു നൽകി പ്രവാസ സംഘടനകൾക്കാകെ മാതൃകയായ കലാകേരളം:മാനവ സമൂഹം ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഒരു ദുരന്തത്തെ അതിജീവിക്കാൻ പ്രയത്നപ്പെടുന്ന ഈ അവസരത്തിലും ഒരു സാമൂഹ്യ സംഘടനയെന്ന നിലയക്ക് നാളിതുവരെ ചെയ്തു കൊണ്ടിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വീണ്ടും ഏറെ പ്രസക്തമാകുകയാണ്.


കോവിഡ് 19- മൂലം ദുരിതമനുഭവിക്കുന്ന 70 ലധികം ആളുകൾക്ക് ഭക്ഷണത്തിനുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുവാ നും ഐസൊലേഷനില് കഴിയുന്നവര്‍ക്ക് അവശ്യ സഹായങ്ങള്‍ എത്തിക്കാനും നാളിതുവരെ സാധിച്ചിട്ടുണ്ട്.


ഇനിയും ആരുടെയെങ്കിലും അറിവിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആരെയെങ്കിലുമറിയുമെങ്കിൽ കലാകേരളം ഭരണ സമിതിയുമായി ബന്ധപ്പെടുമല്ലോ.സ്റ്റുഡൻെറ വിസയിൽ എത്തിച്ചേർന്നവർ, ജോലിക്ക് പോകാൻകഴിയാത്തവർ,ഐസൊലേഷനില് കഴിയുന്നവര്‍അങ്ങനെ സഹായങ്ങൾ ആവശ്യമുള്ളവർ നിരവധിയാണ്. ഗ്ലാസ്ഗോയിലും പരിസരപ്രദേശങ്ങളിലും ബുദ്ധിമുട്ടനുഭവിക്കുന്ന ആർക്കും കലാകേരളവുമായി ബന്ധപ്പെടാവുന്നതാണ്. മനo ഒന്നിച്ചു, കരം ഒന്നിച്ചു കലാ കേരളം ഗ്ളാസ് ഗോ മലയാളികള്‍ക്കൊപ്പം.

ന്യൂകാസിൽ :  കോവിഡ് കാലത്തു ബ്രിട്ടനിലെ മലയാളി അസോസിയേഷനുകൾക്ക് മാതൃകയായി ന്യൂകാസിലിലെ മാൻ അസോസിയേഷൻ . ലോക്ക് ഡൌൺ മൂലം പുറത്തിറങ്ങാതുവാനോ അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനോ ബുദ്ധിമുട്ടുന്ന നോർത്ത് ന്യൂകാസിലിലെ വിദ്യാർഥികൾ ഉൾപ്പടെ ഉള്ളവരെ സഹായിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിന്റെ അഭ്യർഥന പ്രകാരം ഹെല്പ് ഡെസ്ക് ആരംഭിക്കുകയും ആവശ്യമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തതിനു പിന്നാലെ അസോസിയേഷനിൽ അംഗങ്ങളായ മുഴുവൻ ആളുകൾക്കും സൗജന്യമായി അരിയും , പല വ്യഞ്ജനങ്ങളും ഉൾപ്പടെ ഉള്ള പ്രത്യേക കിറ്റ് വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു , അരി ഉൾപ്പടെ ഉള്ള കേരളീയ ഭക്ഷണം തയാറാക്കുന്നതിന് വേണ്ട സാധനങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടുന്ന സമയത്തു പ്രത്യേക താൽപ്പര്യം എടുത്തു ന്യൂകാസിലിലെ മലയാളികൾക്കായി സാധന സാമഗ്രികൾ എത്തിച്ചിരുന്നു , ഭക്ഷണമോ , അത്യാവശ്യ സഹായങ്ങളോ ആവശ്യമുള്ള വിദ്യാർഥികൾ ഉൾപ്പടെ ഉള്ള നോർത്ത് ഈസ്റ്റിൽ താമസിക്കുന്ന മലയാളികൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ യുക്മ ഹെല്പ് ഡസ്കിനെയോ മാൻ അസോസിയേഷൻ ഭാരവാഹികളെയോ സമീപിക്കാവുന്നതാണ് . മാൻ അസോസിയേഷൻ ഗവർണർ ജനറൽ ഷിബു മാത്യു എട്ടുകാട്ടിൽ , ബിനു കിഴക്കയിൽ എന്നിവരാണ് കിറ്റുകൾ വീടുകളിൽ എത്തിച്ചത് .

ബാല സജീവ് കുമാർ

കൊറോണ രോഗ ബാധയും ദുരന്തഫലങ്ങളും ലോക ജനതയെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയും, സാധാരണ ജീവിതത്തിന് തടയിട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതോടനുബന്ധിച്ച് പുതിയ വിവാദങ്ങളും ഉയർന്നുവരികയാണ്. യു കെ യിൽ NHS ഹോസ്പിറ്റലുകളിൽ ഇന്നലെവരെയുള്ള കണക്കനുസരിച്ച് പതിനേഴായിരത്തിനു മുകളിൽ ആൾക്കാർ മരിക്കുകയും, അത്രയും തന്നെ പേർ ചികിത്സയിലിരിക്കുകയും ചെയ്യുന്നതായാണ് ഗവണ്മെന്റ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യു കെ യിലെ പ്രമുഖ മാദ്ധ്യമങ്ങളായ സ്കൈ ന്യൂസ്, ഗാർഡിയൻ, ദി ടെലിഗ്രാഫ്, ഡെയ്‌ലി മെയിൽ എന്നിവരുടെ വാർത്താവിശകലനങ്ങളിൽ വ്യക്തമാകുന്നത് യു കെയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും, വെളുത്ത വംശക്കാരെക്കാൾ കൂടുതലായി വംശീയ ന്യൂനപക്ഷങ്ങളാണ് ഇരയായിരിക്കുന്നത് എന്നാണ്.

യു കെ യിൽ കോവിഡ് രോഗബാധ കാരണം മരണമടഞ്ഞ ആദ്യ പത്തു ഡോക്ടർമാരും ഏഷ്യൻ-ആഫ്രിക്കൻ വംശജരായ വംശീയ ന്യൂനപക്ഷണങ്ങളായിരുന്നു എന്നതും, രോഗബാധയേറ്റ നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും ആനുപാതികമായി വെളുത്ത വംശജരെക്കാൾ കൂടുതലാണ് എന്നതും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , NHS എന്നിവരുടെയും അന്വേഷണത്തിന് കാരണമായിരിക്കുകയാണ്. അതോടൊപ്പം തന്നെ ബ്ലാക്ക് ആൻറ് ഏഷ്യൻ എത്നിക് മെനോറിറ്റിയെ (BAME) പ്രതിനിധാനം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ യു കെ ഹോസ്പിറ്റലുകളിൽ ന്യൂനപക്ഷവംശജരായ സ്റ്റാഫിനെ താരതമ്യേന അപകടകരമായ ജോലികൾക്ക് നിർബന്ധപൂർവം അയക്കുന്നതായി ആക്ഷേപമുയർത്തിയിട്ടുമുണ്ട്. പതിനായിരക്കണക്കിന് മലയാളികൾക്ക് തുല്യ അവകാശങ്ങളോടെയും, തുല്യ നീതിയോടെയും ജോലിയും, ജോലിയിലെ ഉയർച്ചാസാദ്ധ്യതകളും നൽകുന്ന നാഷണൽ ഹെൽത്ത് സർവീസിനെപ്പറ്റിയുള്ള അസമത്വ ആക്ഷേപം ഒറ്റപ്പെട്ട നിരീക്ഷണങ്ങളായിരിക്കുമെങ്കിലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ‘ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ‘ പ്രോജക്ടിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വരുന്ന നിരവധി കോളുകളും ജോലി സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും ഉൾക്കൊള്ളുന്നതാണ്.

കോവിഡ് ബാധ സ്ഥിരീകരിച്ച നേഴ്സിനോട് രോഗം മാറിയോ എന്ന് പരിശോധിക്കാതെ പനി മാറിയെങ്കിൽ ജോലിക്ക് വരാൻ ആവശ്യപ്പെട്ടതും, ക്യാൻസറിന് ചികിത്സയിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഭാര്യയേയും, 8 വയസ്സുള്ള കുഞ്ഞിനേയും തനിച്ചാക്കി ഹോസ്പിറ്റൽ അക്കൊമഡേഷനിൽ താമസിച്ച് ജോലി ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെട്ടതും, കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഹോസ്പിറ്റലിൽ അറിയിച്ചപ്പോൾ പുതുതായി വന്ന നേഴ്‌സുമാരോട് അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ, പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുത് എന്ന താക്കീതോടെ നടന്ന് ആശുപത്രിയിൽ എത്തി ടെസ്റ്റിന് വിധേരാകാൻ ആവശ്യപ്പെട്ടതും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും, പരിചയക്കുറവോ, ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ, ഭീതിയോ പലതരത്തിലും ചൂഷണം ചെയ്യപ്പെടുന്നു എന്നത് വ്യക്തമാക്കുകയാണ്.

ജോലി സ്ഥലത്ത് ഇപ്രകാരം ഒരു അസമത്വം നിലനിൽക്കുന്നു എങ്കിൽ അതിനെ എങ്ങിനെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഉണർവ് ടെലിമെഡിസിൻ എന്ന വെബ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളന്റിയർമാരുടെ വീഡിയോ കോൺഫറൻസിലൂടെ കാര്യങ്ങൾ ചർച്ച ചെയ്തു. പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടും, നാഷണൽ ഹെൽത്ത് സർവീസും വ്യക്തമായ മാർഗ്ഗരേഖകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സീനിയർ നേഴ്‌സുമാരുടെ പാനൽ വ്യക്തമാക്കി. കൂടാതെ കൊറോണ ബാധ കാരണം ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിലും, യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്രകാരമുള്ള അസമത്വം നിലവിലില്ല എന്നും, എന്നാൽ ചിലയിടങ്ങളിൽ ചൂഷണം നടക്കുന്നുണ്ട് എന്നും വിലയിരുത്തി. കൂടുതലായും ഫോൺ കോളുകളിലൂടെയാണ് ജോലിക്ക് ചെല്ലാൻ നിർബ്ബന്ധിക്കുന്നത് എന്നും, ഇമെയിൽ പോലുള്ള രേഖാപരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നില്ല എന്നതും ചർച്ചയായി. പുതുതായി വന്നിരിക്കുന്ന നേഴ്സുമാരും, ബാൻഡ് 5-6 നേഴ്സുമാരുമാണ് കൂടുതലായും ഇപ്രകാരമുള്ള നിർബന്ധങ്ങൾക്ക് ഇരയാകുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. ഇപ്രകാരം വിഷമവൃത്തത്തിലാകുന്നവരെ സഹായിക്കാനായി ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളണ്ടിയർമാരെ കൂട്ടിച്ചേർത്ത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ കൂടുതൽ കാര്യക്ഷമമാക്കി.

കൊറോണ രോഗബാധ മൂലമുള്ള കടുത്ത തിരക്കും, ജോലിക്കാരുടെ ക്ഷാമവും മൂലം വിഷമവൃത്തത്തിലായിരിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിനെ പരിരക്ഷിക്കുന്നതോടൊപ്പം നമ്മളോരോരുത്തരുടെയും സുരക്ഷയും പ്രധാനമാണ്.ആതുരസേവനരംഗത്ത് അന്താരാഷ്‌ട്ര പ്രസിദ്ധിയുള്ള മലയാളി സേവനമനഃസ്ഥിതി തുടരുക. എന്നാൽ ജോലിസംബന്ധമായ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾക്ക് കാര്യക്ഷമമായ ഉപദേശങ്ങൾക്കും, ആരോഗ്യപരമായ പൊതു ഉപദേശങ്ങൾക്കോ അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവന്നിരിക്കുന്ന അവസ്ഥയിൽ വേണ്ടിവരുന്ന ചെറിയ സഹായങ്ങൾക്കോ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക. ഹെൽപ്പ്ലൈൻ നമ്പർ 02070626688

RECENT POSTS
Copyright © . All rights reserved