Interviews

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍. കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. അതേസമയം ഇക്കാര്യത്തില്‍ പോലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്.

മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ഒരു ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാള്‍ രത്‌നഗിരിയിലെ ആശുപത്രിയിലെത്തിയത്. പോലീസ് എത്തിയപ്പോള്‍ ഇവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. പിടികൂടിയ പ്രതിയെ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരം. റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച നോട്ടുപുസ്തകം, ഫോണ്‍ എന്നിവയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം. പ്രതി യുപി സ്വദേശയാണെന്ന് സൂചന ലഭിച്ചതോടെ അന്വേഷണ സംഘം തൊട്ടടുത്ത ദിവസം തന്നെ യുപിയിലെത്തി പ്രതിയുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ഇതിനുപിന്നാലെയാണ് പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായത്.

ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.

സുബി സുരേഷിന്റെ വിയോഗ വാർത്ത കേട്ട ‍ഞെട്ടലിലാണ് സഹപ്രവർത്തകരും ബന്ധുക്കളും ആരാധകരുമെല്ലാം. ഇത്രപെട്ടന്നൊരു വേർപാട് സുബിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്. തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ നേടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം

അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി. ഇതിനിടയിൽ നാല്പത്തൊന്നാം വയസിൽ സുബി വിവാഹിതയാകുന്നുവെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു വിവാഹ വാർത്ത സുബി സുരേഷ് പുറത്ത് വിട്ടത് .കലാഭവന്റെ ഷോ ഡയറക്ടറായ രാഹുൽ ആണ് തന്നെ വിവാഹം കഴിക്കാൻ പുറകെ നടക്കുന്നത് എന്നായിരുന്നു താരം പ്രതികരിച്ചത്. നേരത്തെ പരിചയമുണ്ടായിരുന്നു. കാനഡയില്‍ പോയപ്പോള്‍ എന്നോട് ഭയങ്കര ഇംപ്രഷന്‍ വന്നു പോയി.

വീട്ടിലൊക്കെ വന്നു സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ കൈ കൊടുത്തിട്ടില്ലെന്നും താരം പറയുന്നു. അത് കേട്ട് നന്നായി എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ക്കൊരു കഷ്ടകാലം വരുമ്പോള്‍ സന്തോഷിക്കുകയാണോ? എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്തിനാണ് വെറുതെ ജയന്തി ജനതയ്ക്ക് തലവെക്കുന്നതെന്ന് പിന്നീട് സുബി തമാശയായി പറയുന്നത്. അതേസമയം വരുന്നത് പോലെ വരട്ടെ. നോ എന്ന് പറഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. ഫെബ്രുവരിയില്‍ നോക്കാം. ഫെബ്രുവരി 14 ന് പൂനെയില്‍ ഒരു പ്രോഗ്രാമുണ്ട്. അതാണ് ഡേറ്റ് പറഞ്ഞത്. ചുമ്മാ ജീവിതത്തിലൊരു രസമൊക്കെ വേണ്ടേ എന്നും രാഹുല്‍ പറയുന്നു. നല്ല വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നുവെന്നും അവതാരകൻ പറഞ്ഞു. ഈ സന്തോഷ നാളുകൾക്കിടെയാണ് സുബിയുടെ വിയോഗ വാർത്തയും പുറത്ത് വന്നത്.

മുമ്പ് ജഗദീഷ് അവതരിപ്പിച്ചിരുന്ന പടം തരും പണം എന്ന ഷോയില്‍ വന്നപ്പോള്‍ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം നടി വെളിപ്പെടുത്തിയിരുന്നു. ഈ വയസ്സിനിടയില്‍ ഒരു പ്രണയവും തോന്നിയില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന ആളുമാണ്. നല്ല ആളായിരുന്നു. അദ്ദേഹം ഇങ്ങോട്ട് വന്ന പ്രപ്പോസ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് നല്ല രീതിയില്‍ പോകില്ല എന്ന് തോന്നിയപ്പോള്‍ പിരിയാം എന്ന് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനം ആണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ ഒരു കാരണം ഒരുപക്ഷെ ഈ മൂശേട്ട സ്വഭാവം ആയിരിയ്ക്കും. പിന്നെ എനിക്ക് സന്തോഷവും സമാധാനവും വേണം. ഒരു അറേഞ്ച് മാരേജിനോട് എനിക്ക് താത്പര്യമില്ല.

പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്. ആ സമയത്ത് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം ഞാന്‍ മാത്രമായിരുന്നു. അച്ഛന് സുഖമില്ല. അനിയന്‍ ചെറുപ്പമാണ്. എന്റെ വരുമാനം എല്ലാം കുടുംബത്തിന് വേണ്ടിയാണ് പോകുന്നത്. ആ സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു, ‘അമ്മ ചെറുപ്പം അല്ലേ, ഇനി അമ്മയ്ക്ക് എന്തെങ്കിലും പണിയ്ക്ക് പോയിക്കൂടെ എന്ന്’ അതിലൊരു സ്വാര്‍ത്ഥത എനിക്ക് തോന്നി. ആ ബന്ധം തുടരുന്നത് നല്ലതല്ല എന്ന ബോധവും അപ്പോള്‍ മുതലാണ് വന്നത്. വീടുമായുള്ള ബന്ധം നഷ്ടപ്പെടുത്താന്‍ എനിക്ക് കഴിയില്ല. ആ പ്രണയ ബന്ധത്തിന് ശേഷം പിന്നെ ഒന്ന് ഉണ്ടായിട്ടില്ല. അവസാനം അച്ഛനും അമ്മയും പറഞ്ഞു, എന്റെ വിവാഹമാണ് അവരുടെ ഏറ്റവും വലിയ സ്വപ്‌നം എന്ന്. ആര് ആയാലും കുഴപ്പമില്ല, നീ വിവാഹം ചെയ്ത് കണ്ടാല്‍ മതി എന്നാണ് പറഞ്ഞത്. പ്രണയിക്കാനുള്ള ലൈസന്‍സ് കിട്ടിയ ശേഷം എനിക്ക് ആ വികാരം ആരോടും തോന്നിയിട്ടുമില്ല എന്നായിരുന്നു സുബി പറഞ്ഞത്. എന്നാൽ ആ പ്രണയം രാഹുലിനോട് തോന്നിയപ്പോഴേക്കും സുബിയെ മരണം കവർന്നെടുത്തത് ആരെയും നൊമ്പരപ്പെടുത്തും.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുവരുടെയും ശിക്ഷ നടപ്പാക്കുന്നത് കോടതി നിർത്തിവെയ്ക്കുകയും ചെയ്തു. വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.

ജാമ്യാപേക്ഷയിൽ പ്രതികൾ ഉയർത്തിയ വാദങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി നിർത്തി വെച്ചിരിക്കുന്നത്.

ജസ്റ്റിസ് കെവിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ ഓരോരുത്തരും 5 ലക്ഷം രൂപ കെട്ടിവയ്ക്കുകയും കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പുറത്തു പോകാൻ പാടില്ലെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

ഇരുവരും ജാമ്യം ലഭിച്ച് ആറുമാസം വരെ എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെയുള്ള സമയം ശിക്ഷാകാലാവധിയിൽ ഉൾക്കൊള്ളിക്കില്ലെന്നും ഉത്തരവിലുണ്ട്. 2020 ഡിസംബർ 23നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പ്രതികളെ ശിക്ഷിച്ചത്. ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമായിരുന്നു ശിക്ഷ.

പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ആശുപത്രിയുടെ പേര് ‘കെഎം മാണി സ്മാരക ജനറല്‍ ആശുപത്രി പാലാ’ എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

1965 മുതല്‍ 2019-ല്‍ മരണം വരെ തുടര്‍ച്ചയായി 13 തവണ നിയമസഭയില്‍ പാലായെ പ്രതിനിധീകരിച്ചതിന്റെ റെക്കോഡ് കെ.എം. മാണിക്കാണ്. നിലവില്‍ കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം നിയമസഭാഗം ആയിരുന്ന റെക്കോഡും അദ്ദേഹത്തിനാണ്.

സ്വന്തം ലേഖകൻ

കൊച്ചി : എന്തുകൊണ്ടാണ് കേരളത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വരാത്തത് ? എന്ന് ചോദിക്കുന്ന ലക്ഷക്കണക്കിന് മലയാളികളാണ് സ്വദേശത്തും വിദേശത്തുമുള്ളത്. കേരളത്തിലെ പരമ്പരാഗത പാർട്ടികളിലെ അണികളോട് ചോദിച്ചാൽ ആം ആദ്മി പാർട്ടിയുടെ വികസന പ്രവർത്തനങ്ങളെ ഇഷ്‌ടപ്പെടുന്നുവെന്നും, കേരളത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വരാൻ അവരും ആഗ്രഹിക്കുന്നു എന്ന മറുപടിയാണ് ഭൂരിപക്ഷവും നൽകുന്നത്. ഇത്രയും നല്ല സാഹചര്യം ഉണ്ടായിരുന്നിയിട്ടും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിൽ പാർട്ടി വേഗത്തിൽ വളരാഞ്ഞതിന്റെ കാരണങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ് ആം ആദ്മി പാർട്ടിയുടെ കേന്ദ്ര സംഘം മുന്നോട്ട് വയ്ക്കുന്നത്.

കെജ്‍രിവാളിന്റെ ബുദ്ധികേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കേന്ദ്രസംഘം ഓരോ സംസ്ഥാനത്തെയും പാർട്ടിയുടെ പ്രവർത്തനത്തേയും , ഗവൺമെന്റിന്റെ പ്രവർത്തനത്തേയും വികസിത രാജ്യങ്ങളിലെ ഗവൺമെന്റുകളുടെ  പ്രവർത്തന രീതിയിലാണ് ഏകോപിപ്പിക്കുന്നത് . അതുകൊണ്ട് തന്നെയാണ് പ്രവർത്തന മികവിലും , നിലവാരത്തിലും ആം ആദ്മി പാർട്ടിയുമായി മറ്റ് ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളെ താരതമ്യം ചെയ്യാൻ പോലും പറ്റാത്തത്. ഇതെല്ലാം ഇന്ത്യയിലും വിദേശത്തുമുള്ള പ്രഗത്ഭരായ വലിയൊരു കൂട്ടം ബുദ്ധി ജീവികളുടെ വർഷങ്ങളായുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ സഹായം കൊണ്ടാണ് കെജ്‍രിവാളിന് നേടാൻ കഴിഞ്ഞത്.

കേരളത്തെ പറ്റിയുള്ള ഇവരുടെ കണ്ടെത്തലുകൾ കേരളത്തിലെ ഓരോ ആം ആദ്മി പാർട്ടി സ്‌നേഹിക്കും വളരെയധികം പ്രതീക്ഷ നൽകുന്നവയാണ്. നിസ്സാരമായ പ്രശ്നങ്ങൾ മാത്രമാണ് കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ വളർച്ചയ്ക്ക് തടസ്സമായി നില്കുന്നതെന്നാണ് അവരുടെ കണ്ടെത്തലുകൾ. അവ താഴെ പറയുന്നവയാണ്.

1 . സംഘടനാപരമായ സ്ഥിരത ഇല്ലായ്‌മ.

2 . സംഘടനയിൽ നേരത്തെ ഉണ്ടായിരുന്ന ചേരി പോരുകൾ കാരണമുള്ള പ്രവർത്തരുടെ വിട്ട് നിൽക്കൽ.

4 . അതുകൊണ്ട് തന്നെ താഴെ തട്ടിലേയ്ക്ക് പാർട്ടിയുടെ പ്രവർത്തനങ്ങൾ വളർത്താൻ കഴിഞ്ഞില്ല.

5 . ഈ പ്രശ്നങ്ങൾകൊണ്ട് ഡെൽഹിയിലെ പോലെ കേരളത്തിൽ ആം ആദ്മി പാർട്ടി വളരില്ല എന്ന തോന്നൽ പൊതുസമൂഹത്തിന് ഉണ്ടാക്കി , അങ്ങനെ പുതിയ അംഗങ്ങളെ ആകർഷിക്കാൻ കഴിയാതെ വന്നു  .

6 . ഡെൽഹിയിലെ വികസന പ്രവർത്തനം മാത്രം ചൂണ്ടികാട്ടിയുള്ള കേരളത്തിലെ പാർട്ടി പ്രവർത്തനം

7. കെജ്‍രിവാൾ കേരളത്തിലെ ഇടത് – വലത് പാർട്ടികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന പൊതുസമൂഹത്തിന്റെ തോന്നൽ. തുടങ്ങിയ കാരണങ്ങളാലാണ് കേരളത്തിൽ ആം ആദ്മി പാർട്ടി വളരുവാൻ താമസം ഉണ്ടായതെന്നാണ് ഇവരുടെ റിപ്പോർട്ട് പറയുന്നത് .

എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും , എല്ലാ ജില്ലകളിലും വാർഡ് തലം മുതൽ ജില്ലാ തലം വരെ പ്രവർത്തകരെയും , ഭാരവാഹികളെയും  കണ്ടെത്താൻ കഴിഞ്ഞെന്നും , പാർട്ടിയിലെ പഴയകാല പ്രവർത്തകരിൽ അനേകം പേരെ തിരികെ എത്തിച്ചെന്നും, പഞ്ചാബ് വിജയത്തിന് ശേഷം ആയിരക്കണക്കിന് പുതിയ അംഗങ്ങൾ പാർട്ടിയിൽ അംഗത്വമെടുത്തുവെന്നും , ചുരുങ്ങിയ നാളുകളിലെ പ്രവർത്തനങ്ങൾകൊണ്ട് തന്നെ പൊതുസമൂഹത്തിന് പാർട്ടിയിലുള്ള വിശ്വാസം വർദ്ധിപ്പിച്ചുവെന്നും, കേജ്‍രിവാൾ കേരളത്തിലെ ഇടത് – വലത് പാർട്ടികളെ ഒഴിവാക്കിക്കൊണ്ട്  സമാന ചിന്താഗതിക്കരായ ആളുകളെയും സംഘടനകളെയും സ്വീകരിക്കാൻ തയ്യാറായതും , കെജ്‍രിവാൾ നേരിട്ട് കേരളത്തിലെത്തി പ്രവർത്തനം തുടങ്ങുന്നതും ഒക്കെ, കേരളത്തിലും ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമെന്ന വിശ്വാസം വർദ്ധിപ്പിച്ചെന്നും വിലയിരുത്തുന്നു.

പാർട്ടി നേരിട്ട പ്രശ്നങ്ങളിൽ മിക്കവയും പരിഹരിക്കപ്പെട്ടുവെന്നും , ഡെൽഹിയിലും പഞ്ചാബിലും വലിയ വിജയം ഒരുക്കാൻ പ്രവർത്തിച്ച കെജ്രരിവാളിന്റെ ബുദ്ധികേന്ദ്രത്തിലെ ടീം അംഗങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ അടുത്ത രണ്ട് വർഷം, താഴെ തട്ടിൽ കേരളത്തിൽ നടപ്പിലാക്കിയാൽ വരുന്ന പൊതു തെരഞ്ഞെടുപ്പുകളിൽ വലിയ നേട്ടം കൈവരിക്കാൻ കഴിയുമെന്നും പറയുന്നു.

 

സ്വന്തം ലേഖകൻ

ഡെൽഹി : ആം ആദ്മി പാർട്ടിക്ക് ഇന്ത്യയിലൂടനീളം കഴിഞ്ഞ കാലങ്ങളെക്കാളേറെ സ്വീകാര്യത ലഭിക്കുന്നതും ശരവേഗത്തിൽ പാർട്ടി വളരുന്നതും പരമ്പരാഗത ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ ഉറക്കം കെടുത്തിയിരിക്കുന്നു. 2012 മുതൽ ഇങ്ങോട്ടുള്ള വളർച്ച നിരക്കിൽ അതിശയിപ്പിക്കുന്ന വർദ്ധനവാണ് ആം ആദ്മി പാർട്ടിക്ക് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  കാശ്മീർ മുതൽ കേരളം വരെയും, ഗുജറാത്ത് മുതൽ പശ്ചിമബംഗാൾ വരെയുള്ള സംസ്ഥാനങ്ങളിൽ ആയിരങ്ങളാണ് ആം ആദ്മി പാർട്ടിയിൽ ദിനംപ്രതി അംഗത്വമെടുത്തുകൊണ്ടിരിക്കുന്നത്.

കെജ്രിവാളിനെ ബി ജെ പി ചാരനെന്നും , കോൺഗ്രസ്സിന്റെ ബി ടീമെന്നും , പാക്കിസ്ഥാൻ ചാരനെന്നും, ഖാലിസ്ഥാൻ വാദിയെന്നും,  അരാഷ്‌ട്രീയ വാദിയെന്നും , നക്സലേറ്റെന്നും ഒക്കെ ഇവർ ആവുന്നത്ര പ്രചരിപ്പിച്ചിട്ടും കെജ്രരിവാൾ എത്തുന്നിടത്തൊക്കെ ജനലക്ഷങ്ങൾ ഒഴുകിയെത്തുന്നതുമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. ഭൂരിപക്ഷം ഇന്ത്യൻ മാധ്യമങ്ങളെയും വിലയ്‌ക്കെടുത്തുകൊണ്ട് കെജ്രരിവാൾ വിരുദ്ധ വാർത്തകൾ നൽകിയിട്ടും അതിനൊന്നും യാതൊരു തരത്തിലുള്ള സ്വാധീനവും ഇന്ത്യൻ ജനതയ്ക്കിടയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഇവരെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.

ഇന്ത്യയിലെ വളർച്ചയെക്കാൾ ഉപരി വിദേശ ഇന്ത്യക്കാരുടെ ഇടയിലും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ആം ആദ്മി പാർട്ടിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആം ആദ്മി പാർട്ടി മറ്റ് പാർട്ടികളെ കൂടെ കൂട്ടാത്തതും , ആം ആദ്മി വളർന്നാൽ തങ്ങൾ പൂർണ്ണമായും ഇല്ലാതാകും എന്ന ഭയവും ഇന്ത്യയിലെ മറ്റ് എല്ലാം പാർട്ടികളിലും വളരെ ശക്തമായിട്ട് ഉണ്ടായിട്ടുണ്ട്. ഒന്നിച്ച് നിന്ന് ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത്. വർഗ്ഗീയ കലാപങ്ങൾ നടത്തി കെജ്രിവാളിനെയും ആം ആദ്മി പാർട്ടി നേതാക്കളെയും അതിലേയ്ക്ക് വലിച്ചിഴച്ച്, വർഗ്ഗീയ ദ്രുവീകരണം നടത്തി ആം ആദ്മി പാർട്ടി വിരുദ്ധ വികാരം ഉണ്ടാക്കാൻ നടത്തിയ ശ്രമങ്ങളും ദിനപ്രതി പരാജയപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഈ വളർച്ചയ്‌ക്കെല്ലാം കാരണമാകുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ തകർക്കുവാനുള്ള വലിയ പദ്ധതികളാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ തയ്യാറാക്കുന്നത്.

അതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളിലും ശബളം നൽകി പ്രവർത്തിക്കുന്ന വിശ്വസ്തരായ അവരുടെ പാർട്ടി പ്രവർത്തകരെയും, ഐ റ്റി  ടീം അംഗങ്ങളെയും ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളായ ഫേസ്‌ബുക്ക് , വാട്ട്സ്ആപ്പ് , ട്വിറ്റർ , ഇൻസ്റ്റാഗ്രാം, ടെലഗ്രാം , ഫേസ്‌ബുക്ക് മെസ്സന്ജർ തുടങ്ങിയ ഗ്രൂപ്പുകളിൽ സജീവ അംഗങ്ങളെപ്പോലെ ചേർത്തുകൊണ്ട് ചാരന്മാരായി പ്രവർത്തിപ്പിക്കുകയാണ് ആദ്യ നീക്കം. ഈ ചാരന്മാർ ഓരോ ഗ്രൂപ്പുകളിലെ ചർച്ചകളെയും , വളർച്ചയെയും കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കും.

ആദ്യ കാലങ്ങളിൽ ഇവർ സജീവ അംഗങ്ങളെപ്പോലെ പ്രവർത്തിച്ച് ഗ്രൂപ്പിൽ ഉള്ളവരുടെ വിശ്വാസ്യത നേടും. പിന്നീട് അംഗങ്ങൾ ആരെങ്കിലും തമ്മിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങൾ ഉടലെടുത്താൽ അതിനെ വിദഗ്‌ധമായി ഉപയോഗപ്പെടുത്തി തർക്കിക്കുന്നവരെ പരമാവധി അകൽച്ചയിൽ എത്തിക്കും. ഈ അവസരത്തിൽ ഈ ചാരന്മാർ തന്നെ ചേർത്തിരിക്കുന്ന മറ്റ് ചാരന്മാരോട് ഗ്രൂപ്പിലെ തർക്കങ്ങളിലും വഴക്കുകളിലും മനസ്സുമടുത്തു, അതുകൊണ്ട് തന്നെ ഞാൻ പോകുവാണ് എന്ന് പരസ്യമായി പറഞ്ഞുകൊണ്ട് ഗ്രൂപ്പ് വിട്ട് പോകുവാൻ ആവശ്യപ്പെടും. ഇതൊന്നും മനസ്സിലാകാതെ നിൽക്കുന്ന ഗ്രൂപ്പിലുള്ള സാധാരണക്കാരും , പാവങ്ങളും , നിക്ഷ്പക്ഷരുമായ അംഗങ്ങൾ പതിയെ പേടിച്ചിട്ട് ഗ്രൂപ്പ് വിട്ട് പോകുവാൻ തുടങ്ങും. ഇതായിരിക്കും ഇവർ സ്വീകരിക്കുന്ന ആദ്യ നടപടി. ലക്ഷ്യം സജീവ ഗ്രുപ്പുകളെ സാവധാനം നിർജ്ജീവമാക്കുക.

അടുത്തതായി ഗ്രൂപ്പിൽ നടക്കുന്ന എല്ലാത്തരം നല്ല പ്രവർത്തനങ്ങളുടെയും ചർച്ചകളിൽ ഇവർ വിദഗ്ദ്ധമായി ഏതെങ്കിലും തരത്തിലുള്ള ന്യായവാദങ്ങൾ നിരത്തി ആ നല്ല പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കും. ഈ ഗ്രൂപ്പിലുള്ള ആളുകളെകൊണ്ട് ആം ആദ്മി പാർട്ടിയുടെ നേത്ര്യത്വത്തിൽ ജനങ്ങൾക്ക് ഉപകാരപരമായ ഒരു നല്ല പദ്ധതികളും നടപ്പാക്കരുത് എന്നതാണ് ഇവരുടെ ലക്ഷ്യം. പല നല്ല പദ്ധതികളും നടക്കാതെ വരുമ്പോൾ ആത്മാർഥമായി എന്തെങ്കിലും ആം ആദ്മി പാർട്ടിയിലൂടെ സമൂഹത്തിന് വേണ്ടി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ നിർജ്ജീവമാവുകയും സാവധാനം മനംമടുത്ത് ഗ്രൂപ്പ് വിട്ട് പോവുകയും ചെയ്യും. ലക്ഷ്യം ആം ആദ്മി പാർട്ടിക്ക് വ്യക്തമായ പദ്ധതികളോ , പ്രത്യേയശാസ്ത്രമോ ഇല്ല എന്ന് പ്രചരിപ്പിക്കുക.

അതുപോലെ നിക്ഷപക്ഷർ എന്ന് തോന്നിക്കുന്ന ഇവരുടെ കൂടെയുള്ളവരെ കൊണ്ട് ജാതി-മത ചർച്ചകൾ നടത്താൻ കഴിയുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ട് ഗ്രൂപ്പുകളെ വർഗ്ഗീയ ചർച്ചകളിലേയ്ക്ക് നയിക്കും. ജാതി-മത താൽപര്യങ്ങൾക്കായി തർക്കിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടുകയും അവസാനം രണ്ട് കൂട്ടരും ഗ്രൂപ്പിൽ നിന്ന് പുറത്ത് പോകുന്നിടം വരെ ചർച്ചയെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ലക്ഷ്യം ആം ആദ്മി പാർട്ടി വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുക.

ഈ ചാരന്മാർ തന്നെ അവരുടെ പാർട്ടികളിലെ ചെറിയ നേതാക്കളെ ആം ആദ്മി പാർട്ടിയിൽ എത്തിക്കുകയും പിന്നീട് എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി ആം ആദ്മി പാർട്ടിയിൽ നിന്ന് രാജി വെയ്പ്പിക്കുകയും, എല്ലാ മാധ്യമങ്ങളെകൊണ്ടും അത് പ്രചരിപ്പിച്ച് ,  അത് ആം ആദ്മി പാർട്ടിയുടെ തെറ്റ് കൊണ്ടാണെന്ന് വരുത്തി തീർത്തുകൊണ്ട് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ലക്ഷ്യം ആം ആദ്മി പാർട്ടിക്ക് നല്ലൊരു നേതൃത്വമോ , സംഘടനാ സംവിധാനമോ ഇല്ല എന്ന് പ്രചരിപ്പിച്ച് സജീവ പ്രവർത്തകരെ പാർട്ടിയിൽ നിന്ന് അകറ്റുക.

മറ്റ് ചില ചാരന്മാർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ്യപ്പെടുന്ന പോസ്റ്റുകൾക്ക് ഒരു ആം ആദ്മി പാർട്ടി പ്രവർത്തകന്റെ നിലവാരത്തിന് ചേരാത്ത രീതിയിലുള്ള വർഗ്ഗീയവും , വ്യക്തിപരവുമായ തരംതാണ കമെന്റുകൾ പ്രചരിപ്പിക്കും. ലക്ഷ്യം മറ്റ് പാർട്ടികളിൽ മനംമടുത്ത് നിൽക്കുന്ന പ്രവർത്തകർ ഒരിക്കലും ആം ആദ്മി പാർട്ടിയിൽ ആകൃഷ്‌ടരാകരുത്. അതോടൊപ്പം താൻ ഇപ്പോൾ വിശ്വസിക്കുന്ന പാർട്ടിയെക്കാൾ മോശമാണ് ആം ആദ്മി പാർട്ടി എന്ന തെറ്റായ ബോധം ഉണ്ടാക്കുക എന്നതുമാണ്.

മഹാഭൂരിപക്ഷം മാധ്യമങ്ങളിലും ഇന്ത്യൻ ജനതയ്ക്ക് വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും, അതുകൊണ്ട് തന്നെ 2014 കാലഘട്ടങ്ങളിൽ ഉപയോഗിച്ച് വിജയിച്ച ഈ ചാര തന്ത്രം മാത്രമേ ഇനിയുമുള്ള ആം ആദ്മി പാർട്ടിയുടെ വളർച്ചയെ തടയുവാനുള്ള മാർഗ്ഗമെന്ന് ഇന്ത്യൻ പരമ്പരാഗത രാഷ്രീയ പാർട്ടികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തന്ത്രം  വിജയിപ്പിക്കുവാനായി പതിനായിരക്കണക്കിന് പാർട്ടി ചാരന്മാരെയാണ് ഇന്ത്യയിലെ പാർട്ടികൾ ശമ്പളം നൽകി ആം ആദ്മി പാർട്ടിക്കെതിരെ ഒരുക്കിയിരിക്കുന്നത്.

എന്നാൽ ഇതിനെ തടയാൻ ആം ആദ്മി പാർട്ടി സംഘടനാ രംഗത്തും, പാർട്ടിയുടെ പ്രധാനപ്പെട്ട ഔദ്യോഗിക മേഖലകളിലും നേതാക്കൾക്കും , പ്രവർത്തകർക്കും ക്ര്യത്യമായ നിർദ്ദേശങ്ങൾ നൽകാൻ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രവർത്തിച്ച് വിജയിച്ച വിദ്യാസമ്പന്നരും പ്രഗത്ഭരുമായ മഹത് വ്യക്തികളുടെ സേവനമാണ് ഒരുക്കിയിരിക്കുന്നത്. അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള വികസനപ്രവർത്തനങ്ങൾക്കും , സംഘടന പ്രവർത്തനത്തിനും വലിയ സ്വീകാര്യതയാണ് ഇപ്പോൾ ഇന്ത്യയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആം ആദ്മി പാർട്ടിയുടെ വളർച്ചയെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം ചാരന്മാരെ പെട്ടെന്ന് കണ്ടുപിടിക്കുവാനും കരുതലോടെ നീങ്ങുവാനുമുള്ള പദ്ധതികൾ ഉടൻ തന്നെ ആം ആദ്മി പാർട്ടിയുടെ ഐ റ്റി ടീം നടപ്പിലാക്കുന്നതായിരിക്കുമെന്നും , അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്ന ഗ്രൂപ്പ് അംഗങ്ങൾ കരുതലോടെ ഇരിക്കണമെന്നും അറിയിക്കുന്നു.

സ്വന്തം ലേഖകൻ

തൃശൂര്‍ : കോൺഗ്രസ് ബി ജെ പിയുടെ മുദ്രാവാക്യത്തിന്  കുടപിടിക്കുന്നു, ഉള്‍പ്പോരും കുതികാല്‍വെട്ടും നാണക്കേടായി, ആം ആദ്മി പാര്‍ട്ടി ഇന്ത്യയിൽ ബി ജെ പിക്ക് ബദലാകുന്നു.  കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാസഭയുടെ തൃശൂര്‍ അതിരൂപതാ മുഖപത്രം. രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കുന്നില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം.  കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും തമ്മിലടിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുട പിടിക്കുകയാണെന്നും കത്തോലിക്കാസഭ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് കത്തോലിക്കാസഭയുടെ പുതിയ ലക്കത്തില്‍ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ’ എന്ന ലേഖനത്തില്‍ വിമര്‍ശനം. ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്ന് ലേഖനം ആമുഖമായി ചൂണ്ടിക്കാണിക്കുന്നു.

നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടായി. പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനം എന്ന പദവി പോലും കളഞ്ഞു കുളിച്ചാണ് കോണ്‍ഗ്രസ് ശവക്കുഴി തോണ്ടുന്നതെന്നും വിമര്‍ശനമുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ രാജ്യമാകെ ഉറ്റുനോക്കിയത് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിനെയായിരുന്നു. അവിടെ മല്‍സരം നടന്നത് എസ്പിയും ബിജെപിയും തമ്മിലാണ്. പ്രിയങ്കാ ഗാന്ധി വലിയ പരീക്ഷണം നടത്തിയിട്ടും കോണ്‍ഗ്രസ് കളത്തിലില്ലാതായി. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയും ഏറ്റവും വലിയ പ്രതീക്ഷയുമായ കോണ്‍ഗ്രസ് ഓരോ തെരഞ്ഞെടുപ്പുകളിലും പിന്നിലേക്ക് പോകുകയാണ്. ഇതിന്റെ കാരണം എല്ലാവര്‍ക്കുമറിയാം. പക്ഷേ, പ്രതിവിധി ഉണ്ടാക്കാന്‍ ആരും തയ്യാറല്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുടചൂടി കൊടുക്കുകയാണ് പരസ്പരം തമ്മിലടിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെന്നും ലേഖനത്തിലുണ്ട്.

അമ്പത് ശതമാനത്തിലേറെ ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപിയുടെ പ്രചരണത്തിനായി. മുസ്ലീം സമുദായം കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു. സ്തുതിപാഠകരുടെയും അധികാരമോഹികളുടെയും കൂട്ടായ്മയായി വീണ്ടും വീണ്ടും തരം താഴുകയാണ് കോണ്‍ഗ്രസ്. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പും കളഞ്ഞു കുളിക്കാനുള്ള വഴിയിലാണ് ഈ പാര്‍ട്ടി. പ്രസിഡന്റാകാന്‍ ഇല്ലെന്ന് പറയുകയും പ്രസിഡന്റിന്റെ റോളില്‍ ചരട് വലിക്കുകയും ചെയ്യുന്ന രാഹുല്‍ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കുന്നില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍ നിന്നും വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കുന്നത് കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനവും ദേശീയ ബദല്‍ പ്രതീക്ഷയും ഇല്ലാതായെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

കോണ്‍ഗ്രസിന്റെ ദുരവസ്ഥ കാണാന്‍ ഡല്‍ഹി വരെയൊന്നും പോകേണ്ടതില്ല. രണ്ട് തെരഞ്ഞെടുപ്പ് മുമ്പ് വരെ 54ല്‍ 50 സീറ്റും നേടി തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ച കോണ്‍ഗ്രസിന് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നിട്ട് കൂടി തൃശൂരിൽ ഭരണം നേടാനായില്ല. ഇവിടെ പാര്‍ട്ടി ഭാരവാഹിത്വത്തിനുള്ള ഗ്രൂപ്പ് വടംവലിയിലാണ് നേതാക്കള്‍. ഈ വടംവലിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പി. ഇനിയും പരാജയത്തിന്റെ വഴിയില്‍ തന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം പേറുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വെറും കാഴ്ചക്കാര്‍ മാത്രമാകുന്നുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോർട്ട്. യുവാവിനെ കാണാനില്ലെന്നു കാട്ടി കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടിൽ ജസ്റ്റിൻ കുരുവിളയെ(30)കാണാനില്ലെന്നാണ് ബന്ധുക്കളെ കപ്പൽ അധികൃതർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ഇന്നു രാവിലെ ചിങ്ങവനം പൊലീസിനു പരാതി നൽകുമെന്നു ബന്ധുക്കൾ അറിയിച്ചു.

നാലു വർഷം മുൻപാണ് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ സ്ട്രീം അറ്റ്‌ലാൻഡിക്ക് എന്ന കപ്പലിൽ അസിസ്റ്റന്റ് കുക്കായി ജോലിയ്ക്കു പ്രവേശിച്ചത്. കഴിഞ്ഞ 31 നാണ് സ്ട്രീം അറ്റ്‌ലാൻഡിക്ക് സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്. കപ്പൽ, ഫെബ്രുവരി 23 നാണ് അമേരിക്കൻ തീരത്ത് എത്തിച്ചേരുക. ഈ യാത്രയ്ക്കിടയിൽ ജസ്റ്റിനെ കാണാതായതായാണ് ബന്ധുക്കളെ ബുധനാഴ്ച രാവിലെ കപ്പൽ അധികൃതർ അരിയിച്ചത്. ജസ്റ്റിനെ സഹോദരനെ ആദ്യം ഫോണിൽ ബന്ധപ്പെട്ട് ആദ്യം വിവരം അറിയിച്ചു. ഇതിനു പിന്നാലെ, ഉച്ചയോടെ ഇ മെയിലും ലഭിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളെ വിളിച്ചത്. പിന്നീട്, തിങ്കളാഴ്ചയും ചൊവ്വാഴയും ജസ്റ്റിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ബുധനാഴ്ച പുലർച്ചെ ഏഴു മണിയോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കാൻ സംസ്ഥാന സർക്കാർ അടക്കം വിഷയത്തിൽ ഇടപെടണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്.

14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പൊടി മില്ല് തുടങ്ങാൻ തീരുമാനിച്ച യുവതി സർക്കാർ ഓഫീസിൽ നിന്ന് നേരിട്ട ദുരനുഭവം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ മിനി മരിയ ജോസിയാണ് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു ഫ്‌ലോർ മില്ല് ഇടാൻ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് മരിയ തുറന്ന് എഴുതിയിരിക്കുന്നത്. ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപ്പെട്ടവർക്ക് അല്ല. ഗവൺമെൻറ് ജോലിക്കാർക്ക് ആണ്, ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണമെന്നും മിനി കുറിക്കുന്നു.

ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിൽ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫീസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞുവെന്ന് മിനി പറയുന്നു. വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ പൊടിപ്പ് മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയ്യാറാക്കാൻ മിനി കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകൾ തോറും കയറി ഇറങ്ങിയത്. ഒടുവിൽ മനംമടുത്ത് സ്വരുകൂട്ടിയ പേപ്പറുകളെല്ലാം ഉദ്യോഗസ്ഥരുടെ മുൻപിലിട്ട് കീറിയെറിഞ്ഞ ശേഷമായിരുന്നു മിനി മടങ്ങിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

എന്റെ പ്രവാസി സഹോദരൻ സഹോദരിമാരോട് എനിക്ക് കുറച്ചു കാര്യം പറയാനുണ്ട്, ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുത്. എന്റെ അനുഭവം ഞാൻ ഇവിടെ പറയുന്നു ഇന്ന് നടന്ന സംഭവം ആണ് കേട്ടോ. ഞാൻ എന്റെ 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു പൊടി മില്ല് ഇടാൻ തീരുമാനിച്ചു അതിന് എല്ലാം ശെരിയാക്കി ലൈസൻസ് എടുക്കാൻ കൊച്ചി മുനിസിപ്പാൾ കോർപ്പറേഷനിൽ പോയി.

അവിടെ നിന്നും എന്റെ പള്ളുരുത്തി കോർപ്പറേഷൻ അവിടെ വന്നു അവിടെ 5പേർക്ക് 5000വെച്ചു 25000 രൂപ കൊടുക്കണം അത് പള്ളുരുതിയിൽ തന്നെ രണ്ട് കോർപ്പറേഷൻ ഉണ്ട് കേട്ടോ അവിടെ നല്ല സർമാരും ഉണ്ട്. അതും കഴിഞ്ഞു രണ്ടാമത്തെ കോർപ്പറേഷനിൽ വന്നപ്പോൾ 25വർഷം ആയി കരം അടച്ച് വരുന്ന ബിൽഡിങ്ങിന്റെ ഒരു തെളിവും ഇല്ല എന്ന് അവിടെയും കൈക്കൂലി ഫോൺ നമ്പർ ഇത് എല്ലാം വേണം അവസാനം ഞാൻ 16000രൂപ കൊടുത്തു ഉണ്ടാക്കിയ എല്ലാ സർട്ടിഫിക്കേറ്റ് കിറി അവരുടെ മുമ്പിൽ ഇട്ട് മടുത്തു ഞങ്ങളെ പോലത്തെ പാവം പ്രവാസികൾ ജോലി ഒന്നും ഇല്ലാതെ ആവുബോൾ ആണ് കുടുബം നോക്കാൻ പ്രവാസി ആവുന്നത്.

ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപെട്ടവർക്ക് അല്ല. ഗവൺമെൻറ് ജോലിക്കാർക്ക് ആണ്. ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുത്. ഒരു നല്ല ഗവണ്മെന്റ് ജോലി കളഞ്ഞു കുവൈറ്റിൽ നിന്നും ഞാൻ വന്നത് പോലെ ആരും കയറി വരരുത് ഇത് എന്റെ ഒരു അപേക്ഷയാണ് നാളെ എന്നോട് അപമര്യാദ കാണിച്ച പള്ളുരുത്തി കോർപ്പറേഷനിലെ റവന്യു റീപ്പാർട്ട്‌മെൻറിലെ ജിതിൻ എന്ന് പറഞ്ഞവന്റെ മുഖം നോക്കി ഞാൻ ഒന്ന് കൊടുക്കാൻ പോകുവായാണ്. എല്ലാവരും എനിക്ക് വേണ്ടി പ്രെയർ ചെയ്യണം പറ്റിയാൽ എല്ലാവരും ഇത് ഒന്ന് ഷെയർ ചെയ്യാൻ നോക്കണം നമ്മുടെ സർക്കാർ ഇത് ഒന്ന് അറിയാൻ

എന്ന് നിങ്ങളുടെ എല്ലാം മിനി ജോസി

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചിത്രവും പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ചിത്രവും ചേർത്തുകൊണ്ടുള്ള സോഷ്യൽ മീഡിയ ട്രോളിനോട് പ്രതികരിച്ച് മന്ത്രി. “ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത് 😊” എന്ന് ശിവൻകുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

1984 ലെ ചാക്കോ വധക്കേസ് പ്രതി സുകുമാര കുറുപ്പിന്റെ കഥയെ അടിസ്ഥനമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തിയ ‘കുറുപ്പ്’ എന്ന സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതേ തുടർന്നാണ് സുകുമാര കുറുപ്പ് എന്ന പിടികിട്ടാപുള്ളിയെ കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായിരിക്കുന്നത്.

മന്ത്രിയുടെ കുറിപ്പ്:

ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത് 😊

Copyright © . All rights reserved