ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സ്റ്റോക്കോം : ബ്രിട്ടനിൽ നിന്നുള്ള സർ പീറ്റർ റാഡ്ക്ലിഫ് , യുഎസിൽ നിന്നുള്ള വില്യം കെലിൻ, ഗ്രെഗ് സെമെൻസ എന്നിവരാണ്   സ്വീഡനിലെ നൊബേൽ അസംബ്ലിയിൽ നോബൽ സമ്മാനം ഏറ്റുവാങ്ങിയത്. അനീമിയ മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നൽകാൻ ഈ കണ്ടുപിടുത്തത്തോടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. മൂല ഘടകമായ ഓക്സിജന്റെ പ്രാധാന്യം മുൻപേ അറിയാമായിരുന്നെങ്കിലും അതിന്റെ അളവിലെ മാറ്റങ്ങളോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നത് ഇതുവരെ കണ്ടെത്തിയിരുന്നില്ല. കോശങ്ങളുടെ മെറ്റാബോളിസത്തെയും ഘടനാപരമായ പ്രവർത്തനങ്ങളെയും സംബന്ധിക്കുന്നതാണ് ഇവരുടെ കണ്ടെത്തൽ.

സർ പീറ്റർ ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനാണ്. കൈലിൻ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും, സെമെൻസ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ളവരാണ്. 1901 മുതൽ ആരംഭിച്ച നോബൽപ്രൈസ് നൂറ്റിപത്താമതു ( 110) ജേതാക്കൾ ആണ് ഈ മൂവർ സംഘം. അവാർഡ് തുകയായ 738,000 പൗണ്ട് ( 9 മില്യൻ ക്രോണർ) മൂവരും തുല്യമായി പങ്കിട്ടെടുക്കും.

മനുഷ്യ ശരീരത്തിൽ ഓക്സിജൻ കുറവുള്ളപ്പോൾ എറിത്രോ പോയടിൻ എന്ന ഹോർമോൺ കൂടുതൽ ഉത്പാദിപ്പിക്കുകയും, ഓക്സിജൻ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കുകയും ചെയ്യും. എന്നാൽ ഓക്സിജന് കുറവ് എച്ച് ഐ എഫ് എന്ന പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കും എന്നാണ് പുതിയ കണ്ടെത്തൽ. സാധാരണ അവസ്ഥയിൽ പെട്ടെന്ന് വിഹരിക്കുന്ന ഈ പ്രോട്ടീൻ ഓക്സിജൻ കുറവുള്ളപ്പോൾ ഡിഎൻഎയുടെ ഭാഗമായ ഈ പി ഓയിൽ ബൈൻഡ് ചെയ്യും. ഈ കണ്ടെത്തൽ അനേകം രോഗങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.