നോര്‍ത്ത് പറവൂരില്‍ നിന്നും കാണാതായ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ തിരോധാനത്തിന് പിന്നില്‍ സാത്താന്‍ സേവക്കാര്‍ ആണെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തുന്നതിനിടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നു. കേരളത്തില്‍ പലയിടങ്ങളിലും ഇവര്‍ക്ക് അനുയായികളും ആരാധനാ കേന്ദ്രങ്ങളും ഉണ്ടെന്നും കൂടുതല്‍ ആളുകളെ തങ്ങളുടെ രീതിയിലേക്ക് ആകര്‍ഷിക്കാനും ഇവര്‍ പരസ്യമായി ശ്രമിച്ചു തുടങ്ങി എന്നതാണ് വ്യക്തമായിരിക്കുന്നത്.
ന്യൂ ജനറേഷനെ വലയിലാക്കാന്‍ നവമാധ്യമങ്ങളില്‍ ചതിക്കുഴികള്‍ തീര്‍ത്തും സാത്താന്‍ സേവക്കാര്‍ രംഗത്തുണ്ട്. കത്തോലിക്കാ സഭയെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ അമേരിക്കയില്‍ സ്ഥാപിതമായ സാത്താന്‍ സഭയുടെ വേരുകളാണ് കേരളത്തിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭീതി വിതയ്ക്കുന്നത്. കത്തോലിക്കാ പള്ളികളുടെ അരമനയില്‍ നിന്നും തിരുവോസ്തി മോഷ്ടിക്കുന്ന സംബന്ധിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ കാണാതാകുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇത് ആദ്യമാണ്. ഇവര്‍ കറുത്ത കുര്‍ബാന അര്‍പ്പിക്കാനുള്ള തിരുവോസ്തി (കുര്‍ബാന അപ്പം) കത്തോലിക്കാ സഭയുടെ പള്ളികളില്‍ നിന്ന് മോഷ്ടിക്കാറാണ് പതിവ്. കറുത്ത കുര്‍ബാന എന്ന പേരില്‍ ഗുരുതരവും ആധുനീകവുമായ ആരാധനാ രീതികളാണ് ഇവര്‍ പിന്‍തുടരുന്നത്. പരമാവധി രഹസ്യ സ്വഭാവത്തിലുള്ള ആരാധനാ കേന്ദ്രത്തിലേക്ക് സമാനമനസ്‌കരെ സംഘടിപ്പിക്കാനായി സോഷ്യല്‍ മീഡിയയേയും സംഘം ഇപ്പോള്‍ ഉപയോഗിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ചില വര്‍ഷങ്ങളായി സംഘം പള്ളികള്‍ക്ക് നേരെ അക്രമവും മോഷണവും നടത്തുന്നുണ്ട്. കന്യകമാരുടെ ആര്‍ത്തവ രക്തം കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന സംഘം കന്യകമാര്‍ക്കായി വല വിരിച്ചു തുടങ്ങിയതോടെ കേരളവും ഭീതിയിലായിരിക്കുകയാണ്. ഇവരുടെ ഗ്രൂപ്പുകളില്‍ അംഗമാകുന്ന പെണ്‍കുട്ടികളോട് തന്ത്രപൂര്‍വ്വം വിര്‍ജിന്‍ ആണോ അതോ പ്രീമാരിറ്റല്‍ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നെല്ലാം ചോദിച്ച് മനസ്സിലാക്കും. എറണാകുളം, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശൂര്‍ തുടങ്ങി കേരളത്തിലെ എട്ടോളം കേന്ദ്രങ്ങളില്‍ സാത്താന്‍ സേവകരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

satan

കൊച്ചി കേന്ദ്രീകരിച്ച് ഇവരുടെ പ്രവര്‍ത്തനം ശക്തമാണ്. ധാരാളം വിദേശപണവും ഇതിനായി ലഭിക്കുന്നുണ്ടെന്നാണ് സൂചന. വിദേശങ്ങളില്‍ കത്തോലിക്ക സഭക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനമെങ്കില്‍ കേരളത്തില്‍ ഇതര മതസ്ഥരേയും വലയിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. നഗരത്തില്‍ നിശാപാര്‍ട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തിന് പിടിവീണു തുടങ്ങിയതോടെ ന്യൂ ജനറേഷന്‍ യുവാക്കള്‍ സാത്താന്‍ സേവക്കാരുടെ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്വതന്ത്രമായി ലഹരിയും സെക്‌സും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ് സാത്താന്‍ സേവക കേന്ദ്രങ്ങളിലെ മുഖ്യ ആകര്‍ഷണവും യുവതീയുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കാനുള്ള സാധ്യത ഏറുന്നതും.

സാത്താനെ എല്ലാ അര്‍ത്ഥത്തിലും അംഗീകരിച്ചുകൊണ്ട് തെറ്റുകള്‍ ചെയ്ത് പ്രീതിപ്പെടുത്തുന്നതാണ് സാത്താന്‍ ആരാധന രഹസ്യ കേന്ദ്രങ്ങളില്‍ മാത്രം സംഘടിക്കുന്ന സാത്താന്‍ സേവകര്‍ കൊച്ചിയില്‍ സുവിശേഷ വേലക്കാരെപ്പോലെ വീടുകളില്‍ കയറിയിറങ്ങി ക്യാംപയിന്‍ പോലും നടത്താന്‍ ധൈര്യപ്പെടുന്നു. പാസ്റ്റര്‍മാരെപ്പോലെ ഭവന സന്ദര്‍ശനം നടത്തി വീട്ടുകാരുടെ അന്ധവിശ്വാസത്തിന്റെ തോത് മനസ്സിലാക്കി വലയിലാക്കുകയാണ് പതിവ്.

ഫെയ്‌സ് ബുക്കില്‍ മാത്രം ഇരുപതോളം ഗ്രൂപ്പുകളാണ് ഇത്തരക്കാരുടേതായുള്ളത്. സമാന മനസ്‌കരെ അകര്‍ഷിക്കാനായി സാത്താന്റെ ചിത്രങ്ങളും 666 എന്ന നമ്പറുമാണ് ഗ്രൂപ്പുകളുടെ പ്രൊഫൈലില്‍ നല്‍കി വരുന്നത്. ഗ്രൂപ്പില്‍ അംഗമാകുന്നവരെ തന്ത്രപൂര്‍വ്വം പ്രലോഭിപ്പിച്ച് ആരാധനാ സ്ഥലത്ത് എത്തിക്കുകയാണ് പതിവ്. വിശ്വസ്തരെ മാത്രമെ അടുപ്പിക്കൂ. ഇതിനായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

Related News

പറവൂരില്‍ നിന്ന് കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ സാത്താന്‍ സേവകര്‍ തട്ടിയെടുത്തത് പ്രാകൃതമായ ആചാരങ്ങള്‍ നടത്താനെന്ന് സൂചന