ലണ്ടന്‍: രാജ്യത്ത് റെയില്‍വേ യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചു. ശരാശരി 1.1 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2010ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വാര്‍ഷിക വര്‍ദ്ധന നടപ്പാക്കിയത്. എന്നാല്‍ ട്രെയിന്‍ കമ്പനികള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പാക്കാനാകും. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്റ് തുടങ്ങിയ ഇടങ്ങളിലാണ് ഇപ്പോഴത്തെ വര്‍ദ്ധന നിലവില്‍ വന്നിട്ടുളളത്. വടക്കന്‍ അയര്‍ലന്റിലെ റെയില്‍വേ നിരക്ക് പ്രത്യേകമായാണ് പരിഗണിക്കുന്നത്. ചിലയിടങ്ങളിലെ റെയില്‍വേ സര്‍വീസുകള്‍ വളരെ മോശമാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. യാത്രക്കാര്‍ തങ്ങളുടെ പങ്ക് കൃത്യമായി റെയില്‍വേയ്ക്ക് നല്‍കുന്നുണ്ട്.
റെയില്‍വെയുടെ വാര്‍ഷിക വരുമാനം 9 ബില്യന്‍ കടന്നിരിക്കുന്നു. ട്രെയിന്‍ സര്‍വീസുകളും യാത്രക്കാര്‍ക്ക് കുറച്ച് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പല ട്രെയിനുകളും കൃത്യ സമയം പാലിക്കാറില്ല. പത്തില്‍ ഒരു ട്രെയിന്‍ അവസാന സ്റ്റേഷനിലെത്തുന്നത് അഞ്ച് മിനിറ്റെങ്കിലും വൈകിയാണെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇതാണ് സ്ഥിതി. അതിനിടെ നിരക്ക് വര്‍ദ്ധന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ആര്‍പിഐ ഉപയോഗിച്ചാണ് ട്രെയിന്‍ നിരക്ക് നിര്‍ണയിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡ്ക്‌സ് ഉപയോഗിച്ചാകണം നിരക്ക് നിര്‍ണയിക്കാനെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ട്രെയിന്‍ യാത്രയും ഉയര്‍ത്തുന്നതാണ് അഭികാമ്യമെന്ന് റെയില്‍വേ അധികൃതര്‍ ചിന്തിക്കുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

ബേസിംഗ്‌സ്‌റ്റോക്കില്‍ നിന്ന് ലണ്ടന്‍ വരെയുളള വാര്‍ഷിക സീസണ്‍ ടിക്കറ്റ് നിരക്ക് ഈവര്‍ഷം 4196 പൗണ്ടാകും. 4156ല്‍ നിന്നാണ് ഈ വര്‍ദ്ധന. ഗ്ലോസ്റ്ററില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്ക് യാത്ര ചെയ്യുന്നവര്‍ 36 പൗണ്ട് കൂടി അധികമായി നല്‍കേണ്ടി വരും. ലിവര്‍പൂളില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുളള യാത്രാനിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. 2960ല്‍ നിന്ന് 2988 ആയാണ് വര്‍ദ്ധന. ജോലിക്ക് പോകുന്നവരാരും തന്നെ ചാര്‍ജ് വര്‍ദ്ധനയെ ആനുകൂലിക്കില്ലെന്ന് അറിയാം എന്നാണ് ആര്‍ഡിജി ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ പ്ലമ്മര്‍ പ്രതികരിച്ചത്. ആളുകള്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതിലേക്കാകും നിരക്ക് വര്‍ദ്ധന കൊണ്ടെത്തിക്കുക എന്നാണ് ആര്‍എംടി യൂണിയന്‍ ജനറല്‍ സെക്രട്ടറി മിക്ക് കാഷ് പ്രതികരിച്ചത്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു റെയില്‍സംവിധാനമാണ് ആവശ്യമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.