പുതിയ പ്രിന്‍സിപ്പല്‍ ചാര്‍ജെടുത്തു. പ്രിന്‍സിപ്പലിന്റെ ഓഫീസ് ആധുനീകരിക്കണമെന്ന് അദ്ദേഹത്തിനു തോന്നി. പതിനഞ്ചു വര്‍ഷമായി ആ ഓഫീസ് മുറി പണിതിട്ട്. ഇതുവരെ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ ടൈല്‍സ് ഇടണം. ആധുനിക സൗകര്യങ്ങളുള്ള ഓഫീസ് ടേബിള്‍ പണിതിടണം. പിറകില്‍ ഭംഗിയുള്ള ഷെല്‍ഫ് ക്രമീകരിക്കണം. അങ്ങനെ കാര്യങ്ങളെല്ലാം ഭംഗിയായി മുന്നേറുമ്പോഴാണ് പ്രിന്‍ സിപ്പലിന്റെ ഓഫീസിനോടു ചേര്‍ന്നുള്ള ടോയ്‌ലറ്റും മോഡേണ്‍ ആക്കണമെന്ന് അദ്ദേഹത്തിന് തോന്നിയത്. ടോയ്‌ലറ്റിലും പുതിയ ടൈല്‍സ് വിരിച്ചു. പുതിയ ക്ലോസറ്റ് ഫിറ്റ് ചെയ്തു. പുതി യ വാഷ് ബെയ്‌സന്‍ ക്രമീകരിച്ചു. അങ്ങനെയങ്ങനെ പോയി അദ്ദേഹത്തിന്റെ ഭരണ പരിഷ്‌കാരം. കോളജും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കു ന്നതിനുവേണ്ടിയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ കൊടുത്തു. പല നിലകളിലായി എട്ട് ടോയ്‌ലറ്റാണ് കോളജിലുള്ളത്. പിന്നെ ആണ്‍കുട്ടികളുടെ യൂറിനല്‍ ഷെഡ്, പെണ്‍കുട്ടികളുടെ ശുചിത്വ മുറി. ഇതെല്ലാം ദിവസേന കഴുകി വൃത്തിയാക്കുക എന്ന ജോലി വിതരണം ചെയ്തു വന്നപ്പോള്‍ വനിതാ അറ്റന്റര്‍മാരെല്ലാം പരിഭവത്തിലായി. അവരുടെ ജോലിഭാരം ഇരട്ടി ആയിരിക്കുന്നു. മൂന്നു നിലകളിലുള്ള ക്ലാസ് മുറികള്‍ അടിച്ചു വാരണം, വരാന്ത കള്‍ അടിച്ചുവാരണം, ലാബുകള്‍ ക്ലീന്‍ ചെയ്യണം. പരിഭവിച്ചും പു
കലഹിച്ചും വനിതാ അറ്റന്റര്‍മാര്‍ മെല്ലെപ്പോക്ക് നയം സ്വീക രിച്ച് തങ്ങളുടെ ജോലികള്‍ ചെയ്തുകൊണ്ടിരുന്നു. അല്പ സമയം കിട്ടിയാല്‍ മുറ്റത്തെ പുല്ലുകൂടി പറിക്കണമെന്നു വന്ന പ്പോള്‍ അവര്‍ ദുഃഖിതരും നിരാശരുമായി കാണപ്പെട്ടു. മുറ്റത്ത് ചടഞ്ഞിരുന്ന് ഓരോ പുല്ല് വീതം പറിച്ച് അവര്‍ പ്രതിഷേധമറിയിച്ചു. പ്രിന്‍സിപ്പലിന്റെ ഓഫീസിനോട് ചേര്‍ന്ന ടോയ്‌ലറ്റ് ആരു ക്ലീന്‍ ചെയ്യണം എന്നത് ഒരു തര്‍ക്കവിഷയമായി. വനിതാ അറ്റന്റര്‍മാര്‍ ഏകകണ്ഠമായി പറഞ്ഞു. ഞങ്ങള്‍ക്ക് ജോലികള്‍ കൂടുതലാണ്. ഇനി ഞങ്ങളെ ഭാരപ്പെടുത്തരുത്. കരുണാമയരും സഹജീവികളോട് അനുകമ്പയുള്ളവരുമായ ഓഫീസിലെ സി സ്റ്റേഴ്‌സും പ്രിന്‍സിപ്പലിനെ ഉപദേശിച്ചു. വനിതാ അറ്റന്റര്‍മാര്‍ക്ക് ജോലി കൂടുതലായതിനാല്‍ അവര്‍ക്ക് അധികഭാരം നല്‍ കേണ്ടതില്ല. പുരുഷന്മാരായ അറ്റന്റര്‍മാര്‍ ക്ലാസ് റൂമുകള്‍ തുറന്ന് ബല്ലടിച്ച് പ്രാര്‍ത്ഥനാഗാനം ടേപ്പ്‌റിക്കാര്‍ഡില്‍ പാടിച്ചു കഴി ഞ്ഞാല്‍ പണിതീര്‍ന്നവരായി വെറുതെ ഇരുപ്പാണ്. കാന്റീനില്‍ പോകുക, ചായ കുടിക്കുക, നാട്ടുകാര്യങ്ങളില്‍ തങ്ങളുടെ പക്ഷം പറയുക, ശരിയല്ലാത്ത അധ്യാപകരെ വിമര്‍ശിക്കുക, മാനേജരു ടെയും പ്രിന്‍സിപ്പലിന്റെയും നടപടി ക്രമങ്ങളില്‍ സംശയവും ആശങ്കയും രേഖപ്പെടുത്തുക, ഇങ്ങനെ പോകുന്നു അവരുടെ ജോലികള്‍. പുരുഷ അറ്റന്റര്‍മാര്‍ക്ക് കൂടുതല്‍ ജോലി കൊടുക്കുവാന്‍ പുതിയ പ്രിന്‍സിപ്പല്‍ നയപരമായ തീരുമാനമെടുത്തു. തന്റെ ആഫീസിനു മുന്‍പില്‍ എപ്പോഴും ഇരിക്കുന്ന ആളും ബല്ലടി ച്ചാല്‍ ഓടിവന്ന് തന്റെ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കുന്നവനും ഓഫിസില്‍പോയി ഫയലുകള്‍ എടുത്തുകൊണ്ടു വരുന്നവനു മൊക്കെ ആയ അറ്റന്ററിന് പ്രായമായിരിക്കുന്നു. അതുകൊണ്ട് അയാളോട് കൂടുതല്‍ ജോലികള്‍ പറയുന്നത് ശരിയല്ലല്ലോ. പുതുതായി അപ്പോയ്ന്റ ് ചെയ്യപ്പെട്ട ചെറുപ്പക്കാരനായ ഒരു അറ്റന്റര്‍ ഉണ്ട്. മിടുക്കനാണ്. കാര്യഗൗരവമുണ്ട്. ആരോഗ്യവുമു ണ്ട്. പ്രിന്‍സിപ്പാള്‍ പുതിയ അറ്റന്ററെ ബെല്ലടിച്ചു വരുത്തി. വിശേ ഷങ്ങളൊക്കെ ചോദിച്ചു. അറ്റന്റര്‍ സന്തോഷവാനായി. പ്രിന്‍സി പ്പലിന് തന്നോടു തോന്നിയ സ്‌നേഹത്തെ ഓര്‍ത്ത് അയാള്‍ക്ക
സാറൊരു ക്‌നാനായക്കാരനല്ലേ….?
ഭിമാനം തോന്നി. ”സാറു പറയുന്ന എന്തുകാര്യവും ആാര്‍ത്ഥ മായി ചെയ്തുകൊള്ളാം സാര്‍.” ”കോളജിന്റെ സെക്യൂരിറ്റി യൊ ക്കെ താന്‍ നന്നായിട്ടു നോക്കണം. രാത്രികാലങ്ങളില്‍ തൊഴിലി ല്ലാതെ കുറെ ചെറുപ്പക്കാര്‍ കോളജിന്റെ കോമ്പൗണ്ടില്‍ കയറി യിറങ്ങി നടപ്പുണ്ടെന്ന് ഞാന്‍ കേട്ടു. അവരുടെ പേരു വിവരങ്ങള്‍ മനസിലാക്കിവയ്ക്കണം.” ”നോക്കാം സാര്‍” ”ചിലരെയൊക്കെ ഞാന്‍ നോക്കിവച്ചിട്ടുണ്ട്.” ”വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദി ത്വംകൂടി തന്നെ ഏല്പിക്കുവാന്‍ പോകുകയാണ്.” വളരെ സന്തോഷത്തോടെ അയാള്‍ പറഞ്ഞു. ”ചെയ്യാം സാര്‍ ഞാന്‍ ചെയ്യാം” ”പ്രിന്‍സിപ്പിലിന്റെ ടോയ്‌ലറ്റ് വളരെ പ്രധാനപ്പെട്ട താണ്. വി.ഐ.പികളായ ഗസ്റ്റുകളൊക്കെ വരുമ്പോള്‍ അവര്‍ ടോയ്‌ലറ്റ് ചോദിക്കും. ഒരു സ്ഥാപനത്തിന്റെ ടോയ്‌ലറ്റാണ് ആ സ്ഥാപനത്തിന്റെ അന്തസ് നിര്‍ണ്ണയിക്കുന്നത്. അതുകൊണ്ട് താനിത് എന്നും ക്ലീന്‍ ചെയ്തിടണം. ക്ലോസെറ്റും വാഷ്‌ബെ യ്‌സിനും ഹാര്‍പിക് ഉപയോഗിച്ച് കഴുകി മിനുസപ്പെടുത്തി യിടണം. എയര്‍ റിഫര്‍ഷണര്‍ അടിച്ച് സുഗന്ധപൂരിതമാക്കണം. കോളജിന്റെ മൊത്തം ശുചിത്വത്തിന്റെ കാര്യത്തിലും തനിക്കൊ രു നോട്ടം വേണം.” അറ്റന്ററുടെ മുഖത്തെ ഉത്സാഹം കുറഞ്ഞു. ”എല്ലാം നോക്കാമല്ലോ.” പ്രിന്‍സിപ്പല്‍ ഒന്നുകൂടെ ചോദിച്ചു. ”ഉവ്വ്” വല്യ സന്തോഷമില്ലാതെ അറ്റന്ററുടെ മറുപടി. ”എന്നാല്‍ ചെല്ല്.” പ്രിന്‍സിപ്പല്‍ അടുത്ത സന്ദര്‍ശകനായി വഴിയൊരുക്കി. അറ്റന്റര്‍ക്ക് അന്ന് രാത്രി ശരിക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്നാലും പ്രിന്‍സിപ്പല്‍ എന്നോട് അങ്ങനെ പറഞ്ഞല്ലോ. ചിന്താ ഭാരത്താല്‍ അയാള്‍ ക്ലേശിച്ചു. ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അടുത്ത രണ്ടുമൂന്നു ദിനങ്ങളില്‍ അറ്റന്റര്‍ ബാത്‌റൂം ക്ലീന്‍ ചെയ്യുന്നത് പ്രിന്‍സിപ്പല്‍ നോക്കിനിന്നു. മറ്റു ജോലികളുടെ തിരക്കില്‍ പ്രിന്‍സിപ്പല്‍ ടോയ്‌ലറ്റ് ക്ലീനിംഗ് കാര്യം പിന്നെ വിസ്മരിച്ചു. ഒന്നു രണ്ട് ആഴ്ചകള്‍ക്കുശേഷം ടോയ്‌ലറ്റ് ആകെ മുഷിഞ്ഞ് കിടക്കുന്നതുകണ്ട് പ്രിന്‍സിപ്പല്‍ ബല്ലടിച്ച് അറ്റന്ററെ വരുത്തി. ”താനെന്താണ് ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യാത്തത്?” അറ്റന്റര്‍ മിണ്ടുന്നില്ല. ശബ്ദമുയര്‍ത്തി പ്രിന്‍സിപ്പല്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍
അറ്റന്റര്‍ പറഞ്ഞു. ”സാര്‍ പറഞ്ഞതു പറഞ്ഞു. ഇനി അങ്ങനെ പറയരുത്.” ”എന്താ കാര്യം! തെളിച്ചു പറയടോ!” പ്രിന്‍സിപ്പല്‍ ആക്രോ ശിച്ചു. ”സാര്‍… പതിനേഴ് പരിഷക്ക് മേലുളള മാളോരില്‍പ്പെട്ട ഒരു ക്‌നാനായക്കാരനാണ് ഞാന്‍” ”അതിന്?” ”എഴുപത്തിരണ്ട് പദവി കിട്ടിയ പൂര്‍വ്വികരാണ് നമ്മുടേത്” ”അതിന്?” ”തൊമ്മന്‍ കീനാന് ചേരമാന്‍ പെരുമാള്‍ രാജാവ് പ്രഭുസ്ഥാന മാണ് കൊടുത്തത്?” ”അതിന്?” ”അതിന് എന്നെക്കൊണ്ട് ടോയ്‌ലറ്റ് കഴുകാന്‍ പറ്റത്തില്ല… സാറും ഒരു ക്‌നാനായക്കാരനല്ലേ?” ”സാറ് പറഞ്ഞതു പറഞ്ഞു. ഇനി മേലാല്‍ എന്നോട് പറയ രുത്.” അറ്റന്റര്‍ വിജയഭാവത്തില്‍ ഇറങ്ങി പോകുമ്പോള്‍ പ്രിന്‍സി പ്പാള്‍ അമ്പരന്നിരുന്നു.