റഷ്യയിലെ ടാട്ടർസ്താൻ മേഖലയിൽ വിമാനം തകർന്ന് വീണ് 15 പേർ മരിച്ചതായി ആർ.ഐ.എ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പാരച്യൂട്ട് ജംപർമാരാണ് എൽ-410 വിമാനത്തിലുണ്ടായിരുന്നതെന്ന് എമർജൻസി സർവിസസ് അറിയിച്ചു. ഏഴുപേരെ രക്ഷപെടുത്തി.

രാവിലെ 9.23നായിരുന്നു അപകടം. രക്ഷപെടുത്തി ആശുപത്രിയിൽ പ്രേവശിപ്പിച്ച ഏഴുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ ഏവിയേഷൻ സുരക്ഷ മാനദണ്ഡങ്ങൾ പരിഷ്കരിച്ചിട്ടുണ്ടെങ്കിലും പഴക്കം ചെന്ന വിമാനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്.

സെപ്റ്റംബർ അവസാന വാരം റഷ്യയിലെ ഖബറോവക്‌സ് മേഖലയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. എന്‍-26 റഷ്യന്‍ വിമാനമായിരുന്നു തകര്‍ന്നത്. ആറു പേരുമായി സഞ്ചരിച്ചിരുന്ന വിമാനം റഡാറില്‍നിന്നു കാണാതാവുകയായിരുന്നു. ഖബറോവക്‌സിലെ സ്‌കൈ റിസോര്‍ട്ടിനു സമീപത്താണു വിമാനത്തിെൻറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.